Get Updates
Get notified of breaking news, exclusive insights, and must-see stories!

കൈ കഴുകി ചൈന, കാണാതായ 5 ഇന്ത്യൻ യുവാക്കളെ കുറിച്ച് ഒരു വിവരവും കൈമാറാനില്ലെന്ന് മറുപടി!

ദില്ലി: അരുണാചല്‍ പ്രദേശില്‍ നിന്നുളള ആറ് ഇന്ത്യന്‍ യുവാക്കളെ കാണാതായ സംഭവത്തില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ചോദ്യത്തിന് മറുപടി നല്‍കി ചൈന. കാണാതായവരെ കുറിച്ച് ചൈനയ്ക്ക് ഒരു വിവരവും ഇല്ലെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ആയ ഷാവോ ലിജിയന്‍ നല്‍കിയിരിക്കുന്ന മറുപടി. കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ സൈന്യം കാണാതായവരെ കുറിച്ച് അന്വേഷിച്ച് ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിക്ക് ഹോട്ട് ലൈന്‍ സന്ദേശം അയച്ചത്.

അരുണാചല്‍ പ്രദേശിനെ കുറിച്ച് അറിയില്ലെന്നും ആ മേഖല ചൈനയുടെ ദക്ഷിണ ടിബറ്റിന്റെ ഭാഗമായ പ്രദേശം ആണെന്നും ചൈനീസ് വിദേശകാര്യ വക്താവ് പ്രതികരിച്ചതായി ഗ്ലോബല്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രദേശത്ത് നിന്ന് കാണാതായ 5 ഇന്ത്യക്കാരെ കുറിച്ച് ഇന്ത്യന്‍ സൈന്യം അന്വേഷിച്ചിരുന്നുവെന്നും എന്നാല്‍ അവരെക്കുറിച്ച് തങ്ങള്‍ക്ക് ഒരു വിവരവും കൈമാറാനില്ലെന്നുമാണ് ചൈനയുടെ പ്രതികരണം.

india

Recommended Video

cmsvideo
    Mystery surrounds China’s launch of reusable experimental spacecraft | Oneindia Malayalam

    ഇന്ത്യ-ചൈന അതിര്‍ത്തി പ്രദേശമായ ഉപ്പര്‍ സുബന്‍സിരി ജില്ലയില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ വഴികാട്ടികളായും പോര്‍ട്ടര്‍മാരായും ജോലി ചെയ്തിരുന്ന യുവാക്കളെ ആണ് കാണാതായിരിക്കുന്നത്. ഇവരെ ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി കടത്തിക്കൊണ്ട് പോയതാണ് എന്നാണ് കുടുംബം ആരോപിക്കുന്നത്. പ്രദേശത്ത് വേട്ടയ്ക്ക് പോയപ്പോഴാണ് 5 യുവാക്കളെ കാണാതായത്. താനു ബകര്‍, ഗാരു ദിരി, ടോംഗു എബിയ. ടോച്ച സിംഗ്കാം, പ്രസാദ് എന്നിവരാണ് കാണാതായ 5 പേര്‍.

    ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന രണ്ട് സുഹൃത്തുക്കളാണ് ബാക്കി 5 പേരെയും സൈന്യം പട്രോളിംഗ് നടത്തുന്ന പ്രദേശമായ സെറാ-7 ഏരിയയില്‍ നിന്നും കടത്തിക്കൊണ്ട് പോയതായി വെളിപ്പെടുത്തിയത്. വെള്ളിയാഴ്ചയോടെ പ്രകാശ് റിംഗ്ലിംഗ് എന്നയാളാണ് തന്റെ സഹോദരനായ പ്രസാദിനെ ചൈനീസ് ലിബറേഷന്‍ ആര്‍മ്മി കടത്തിക്കൊണ്ട് പോയതായി ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. പസിഘട്ടില്‍ നിന്നുളള കോണ്‍ഗ്രസ് എംഎല്‍എയും മുന്‍ മന്ത്രിയുമായ നിനോംഗ് ഇറിംഗും ബിജെപി എംപിയായ താപിര്‍ ഗാവോയും ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്. ചൈനീസ് ലിബറേഷന്‍ ആര്‍മ്മിക്ക് ഇന്ത്യ തക്കതായ മറുപടി നല്‍കണമെന്ന് നിനോംഗ് ഇറിംഗ് എംഎല്‍എ ആവശ്യപ്പെട്ടു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+