ചുഷുലിൽ നിന്ന് ഇന്ത്യ പിൻവാങ്ങണമെന്ന് ചൈന: പാൻഗോങ്ങിൽ നിന്ന് മടങ്ങണമെന്ന് ഇന്ത്യ,ധാരണയാവാതെ തർക്കം
ദില്ലി: ഇന്ത്യ- ചൈന അതിർത്തി തർക്കത്തിനിടെ ഇന്ത്യൻ സൈന്യം ചുഷുലിൽ നിന്ന് പിൻവാങ്ങണമെന്ന് നിർബന്ധം പിടിച്ച് ചൈന. ചൈന സൈന്യത്തെ പിൻവലിച്ച് തൽസ്ഥിതി തുടരണമെന്നാണ് ഏപ്രിൽ മുതൽ ഇന്ത്യ ഉന്നയിക്കുന്ന ആവശ്യം. ഈ സമയം മുതൽ തന്നെ ലഡാക്കിലെ നിയന്ത്രണ രേഖയിൽ നിന്ന് സൈന്യത്തെ പിൻവലിക്കുന്നതിനായി സൈനിക തല ചർച്ചകളാണ് നടന്നുവരുന്നുണ്ട്. പാൻഗോങ് തടാകത്തിന് സമീപത്ത് ഇന്ത്യ റോഡ് നിർണാണം ആരംഭിച്ചതിന് പിന്നാലെയാണ് അതിർത്തിയിൽ ചൈനീസ് അധിനിവേശം വർധിക്കുന്നത്.
പൃഥ്വിക്കെതിരായ അസഭ്യ കമന്റ്: 'ശ്യാമള' ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥ? പിരിച്ചുവിടാന്‍ പ്രതിഷേധം ശക്തം
ഏപ്രിൽ നില ഡൽഹി ആവശ്യം ചർച്ചകൾ തുടരണമെന്ന പോബേസ്ബാച്ച് ഒരു രൂപീകരിക്കുന്നതിന്റെ യഥാർത്ഥ നിയന്ത്രണ ലെ എന്ന ലൈനിലാണ് സൈനിക ശരിയുമാണ് പരിഹരിക്കുന്നതിന് ശ്രമങ്ങൾ പുതിയ ഊർജത്തിൻറെ മാറിയിരിക്കുകയാണ് പോലെ പന്ഗൊന്ഗ് ത്സൊ തെക്കൻ അതിന്റെ വിപുലമായ സ്ഥാനങ്ങൾ പദവിയൊഴിയുന്ന ഇന്ത്യ ന് ചൈനയുടെ നിലപാടു ലഡാക്ക് സർക്കാർ ഉന്നത സ്ഥാനങ്ങൾ അറിയിച്ചു.
പാൻഗോങ്ങ് തടാകത്തിന്റെ വടക്കുഭാഗത്തുള്ള കരയിൽ നിന്ന് സൈന്യത്തെ പിൻവലിക്കാൻ ഇന്ത്യ നിർബന്ധം പിടിക്കുന്നതായാണ് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്. ഇവിടെയാണ് ചൈനീസ് സൈന്യം നിയന്ത്രണ രേഖ മറികടന്നിട്ടുള്ളത്. എന്നാൽ ഈ മേഖലയിലെ ഇന്ത്യൻ സൈന്യത്തെ വിന്യസിച്ചിട്ടുള്ള പ്രദേശങ്ങളെല്ലാം തന്നെ ഇരു രാജ്യങ്ങളും തമ്മിൽ പരസ്പര ധാരണയിലെത്തിയിട്ടുള്ളതാണ്. ചൈനീസ് അധിനിവേശം തടയാൻ നിയന്ത്രണ രേഖയിൽ ഏഴിടങ്ങളിൽ ഇന്ത്യ അതിക്രമിച്ച് കടന്നിട്ടുണ്ടെന്നാണ് അതിർത്തി തർക്കത്തെക്കുറിച്ച് പരിചിതമായ വൃത്തങ്ങൾ നൽകുന്ന വിവരങ്ങൾ.
ഞങ്ങൾ ഏഴിടങ്ങളിലേക്ക് കടന്നുകയറിയിട്ടുണ്ട്. ചൈനയുമായി ഇപ്പോഴും ചർച്ചയിലാണെന്നാണോ കരുതുന്നത്? ലഡാക്കിലെ സുപ്രധാന പട്രോളിംഗ് പോയിന്റുകളിൽ ആധിപത്യമുറപ്പിച്ചതിന് പിന്നാലെയാണ് പുതിയ ആവശ്യങ്ങളുമായി രംഗത്തെത്തുന്നത്. ഓഗസ്റ്റ് അവസാനത്തോടെ ചുഷുൾ ഉപമേഖലയിൽ ഇന്ത്യൻ സൈനികർ പട്രോളിംഗ് പോയിന്റുകൾക്കപ്പുറത്ത് സുപ്രധാന സ്ഥാനങ്ങളിൽ അധികാരമുറപ്പിച്ച പശ്ചാത്തലത്തിലാണ് ചൈനീസ് ആവശ്യം. പാൻഗോങ്ങ് തടാകത്തിന്റെ ദക്ഷിണ തീരത്തുള്ള പട്രോളിംഗ് പോയിന്റുകളിൽ ഇന്ത്യൻ ആധിപത്യമുറപ്പിക്കാൻ നേരത്തെ തന്നെ അനുവദിക്കപ്പെട്ടിട്ടുണ്ട്. സ്പാൻഗുർ വിടവിന് പുറമേ മോൾഡോയിലെ ചൈനീസ് സൈന്യത്തിന്റെ സാന്നിധ്യത്തെയും ഇന്ത്യ അവഗണിച്ച് വരുന്നുണ്ട്.
ഇന്ത്യ- ചൈന അതിർത്തി തർക്കം സംബന്ധിച്ച് ഏറ്റവുമൊടുവിൽ നടന്ന ചർച്ചയിൽ ചൈനീസ് സൈന്യം ഉന്നയിച്ച ആവശ്യം പാൻഗോങ് സോയിലെ സുപ്രധാന കേന്ദ്രങ്ങളിൽ നിന്നെല്ലാം ഇന്ത്യ സൈന്യത്തെ പിൻവലിക്കണമെന്നാണ്. എന്നാൽ ഈ മേഖലയിൽ നിന്ന് പരസ്പര ധാരണയിലെത്തിയ ഇരു രാജ്യങ്ങളും സൈന്യത്തെ പിൻവലിക്കണമെന്ന ആവശ്യമാണ് ചൈന മുന്നോട്ടുവെക്കുന്നതെന്നും ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്.
Recommended Video
ഇന്ത്യ- ചൈന അതിർത്തി പ്രശ്നം പരിഹരിക്കുന്നതിനായി ഏഴ് തവണയാണ് ഇന്ത്യ- ചൈന സൈനിക തല ചർച്ച നടന്നിട്ടുള്ളത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഏറ്റവും ഒടുവിൽ ഇരു രാജ്യങ്ങളുടേയും കമാൻഡർമാർ തമ്മിലുള്ള ചർച്ച നടക്കുന്നത്. കഴിഞ്ഞ മെയ് മാസത്തിൽ ആരംഭിച്ച അതിർത്തി തർക്കത്തെക്കുറിച്ച് അടിവരയിടുന്നതായിരുന്നു യോഗം. നേരത്തെ മോസ്കോയിൽ വെച്ച് ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും വിദേശകാര്യമന്ത്രി എസ് ജയശങ്കറും ചൈനീസ് പ്രതിരോധ മന്ത്രി, വിദേശകാര്യ മന്ത്രി എന്നിവരുമായി ചർച്ച നടത്തിയിരുന്നു. ഇന്ത്യ- ചൈന അതിർത്തിയിൽ സമാധാനം പുനഃസ്ഥാപിക്കണമെന്നാണ് ചൈന മുന്നോട്ടുവെക്കുന്ന ആവശ്യം. എന്നാൽ എന്തുകൊണ്ടാണ് അതിർത്തിയിൽ കൂടുതൽ സൈന്യത്തെ വിന്യസിച്ചിട്ടുള്ളതെന്ന് ചൈനയും വെളിപ്പെടുത്തിയിട്ടില്ലെന്നാണ് ചില വൃത്തങ്ങൾ നൽകുന്ന വിവരം.