Get Updates
Get notified of breaking news, exclusive insights, and must-see stories!

അതിർത്തികടന്നുള്ള ഭീകരവാദത്തിനെതിരെ ഇന്ത്യയ്ക്കൊപ്പം; പൂർണ പിന്തുണ ഉറപ്പ് നൽകി ചൈന

അതിർത്തികടന്നുള്ള ഭീകരവാദത്തെ നേരിടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയുടെ പിന്തുണ തേടിയതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി
ഷാങ്ഹായ് സഹകരണ ഉച്ചകോടിക്കിടെ (SCO) ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി ഇക്കാര്യം പ്രധാനമന്ത്രി ചർച്ച ചെയ്തു. വിഷയത്തിൽ ചൈന ഇന്ത്യക്ക് പിന്തുണ ഉറപ്പ് നൽകിയതായും അദ്ദേഹം പറഞ്ഞു.

'അതിർത്തി കടന്നുള്ള ഭീകരവാദത്തെക്കുറിച്ച് പ്രധാനമന്ത്രിക്ക് വലിയ ആശങ്കയുണ്ടായിരുന്നു. ഇത് ഇന്ത്യയെയും ചൈനയെയും ഒരുപോലെ ബാധിക്കുന്ന വിഷയമാണ്. അതിനാൽ ഈ വിപത്തിനെ നേരിടാൻ പരസ്പരം ധാരണയും പിന്തുണയും നൽകേണ്ടത് പ്രധാനമാണ്. ഷാങ്ഹായ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ, അതിർത്തി കടന്നുള്ള ഭീകരവാദം ഉന്നയിച്ചപ്പോൾ ചൈനയുടെ പിന്തുണയും സഹകരണവും ലഭിച്ചു," മിസ്രി പറഞ്ഞു. ഭീകരവാദത്തിനെതിരെ പോരാടുന്നതിന് ഇരു രാജ്യങ്ങളും പരസ്പര ധാരണയും സഹകരണവും വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി മോദി ഊന്നിപ്പറഞ്ഞതായും അദ്ദേഹം സെക്രട്ടറി കൂട്ടിച്ചേർത്തു.

indiachina2

'ഈ വിഷയം ചർച്ച ചെയ്തു. പ്രധാനമന്ത്രി ഇത് വളരെ വ്യക്തമായി അവതരിപ്പിച്ചു. ഇന്ത്യയും ചൈനയും ഈ വിപത്തിന്റെ ഇരകളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചൈനയുടെ പിന്തുണ ആവശ്യപ്പെട്ടപ്പോൾ അവർ പൂർണ്ണ പിന്തുണ നൽകി," മിസ്രി പറഞ്ഞു. താരിഫ് വിഷയം ചർച്ചയായോ എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നൽകി.‌

ഇരു നേതാക്കളും ആഗോള സാമ്പത്തിക സ്ഥിതിയും അതുമൂലമുണ്ടാകുന്ന വെല്ലുവിളികളും ചർച്ച ചെയ്തതായി വിക്രം മിസ്രി പറഞ്ഞു. അന്താരാഷ്ട്ര സംഭവവികാസങ്ങളെക്കുറിച്ചല്ല മറിച്ച് ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ചായിരുന്നു നേതാക്കൾ ചർച്ച ചെയ്തത്', അദ്ദേഹം പറഞ്ഞു.

'നിലവിലെ സാഹചര്യങ്ങളെ എങ്ങനെ പ്രയോജനപ്പെടുത്തി പരസ്പര ധാരണ എങ്ങനെ കൂടുതൽ വളർത്താമെന്നും വളർന്നുകൊണ്ടിരിക്കുന്ന ഈ വെല്ലുവിളികൾക്കിടയിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള സാമ്പത്തിക-വാണിജ്യ ബന്ധം എങ്ങനെ മുന്നോട്ട് കൊണ്ടുപോകാമെന്നും ഇരുനേതാക്കളും പരിശോധിച്ചു', മിസ്രി പറഞ്ഞു.

ട്രംപ് ഭരണകുടം ഇന്ത്യൻ ഇറക്കുമതിക്ക് 50 ശതമാനവും ചൈനീസ് ഇറക്കുമതിക്ക് 30 ശതമാനവും തീരുവ ചുമത്തിയിട്ടുണ്ട്. ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് തുടരുന്ന സാഹചര്യത്തിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം അധിക തീരുവയും ചുമത്തിയിരുന്നു. ഇന്ത്യയുടെ നീക്കം റഷ്യയുടെ യുദ്ധശ്രമങ്ങൾക്ക് ഇന്ധനം നൽകുന്നു എന്നായിരുന്നു ട്രംപിന്റെ വാദം. അതേസമയം ചൈനയെ ഈ താരിഫുകളിൽ നിന്ന് യുഎസ് ഒഴിവാക്കിയിരുന്നു.

അതിനിടെ ഇന്ത്യയും ചൈനയും തമ്മിലുള്ള നേരിട്ടുള്ള വിമാന സർവീസുകൾ ഉടൻ പുനരാരംഭിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി അറിയിച്ചു. ഇന്ത്യൻ സിവിൽ ഏവിയേഷൻ പ്രതിനിധി സംഘത്തിന്റെ ബീജിംഗ് സന്ദർശനം ചർച്ചകൾക്ക് വേഗത കൂട്ടി, ഇപ്പോൾ സർവീസുകൾ പുനരാരംഭിക്കുന്നതിൽ ഒരു പൊതു സമവായത്തിലെത്തിയിട്ടുണ്ട്, അദ്ദേഹം പറഞ്ഞു.

എയർ സർവീസസ് ഉടമ്പടി, ഷെഡ്യൂളിംഗ്, കലണ്ടറുകൾ എന്നിവയുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളാണ് ഇപ്പോൾ പരിഹരിക്കപ്പെടാനുള്ളത്. ഇവ വരും ആഴ്ചകളിൽ ചർച്ച ചെയ്ത് തീരുമാനം ഉണ്ടാക്കും. വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി മോദിയും നേരത്തെ സംസാരിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+