ചൈനീസ് ലോണ്‍ ആപ്പ്: വിവിധ കമ്പനികളുടെ 46 കോടിയിലധികം രൂപ മരവിപ്പിച്ച് ഇഡി
ന്യൂഡല്‍ഹി: ചൈനീസ് ലോണ്‍ ആപ്പ് കേസില്‍ വിവിധ കമ്പനികളുടെ അക്കൗണ്ടിലെ പണം മരവിപ്പിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. റാസോര്‍പേ , പേടിയം, ക്യാഷ് ഫ്രീ, ഈസി ബസ് കമ്പനികള്‍ക്കെതിരെയാണ് ഇഡി നടപടിയെടുത്തത്. നാല് കമ്പനികളില്‍ നിന്നുമായി 46 കോടി രൂപയോളം ഇഡി പിടിച്ചെടുത്തതായാണ് റിപ്പോർട്ട്. ഈസി ബസ് പ്രൈവറ്റ് ലിമിറ്റഡില്‍ നിന്നാണ് ഇതില്‍ 33 കോടിയും പിടിച്ചെടുത്തത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് ഫണ്ട് മരവിപ്പിച്ചിരിക്കുന്നത്. ചൈനീസ് വ്യക്തികൾ നിയന്ത്രിക്കുന്നതെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട ഇൻസ്റ്റന്റ് ആപ്പ് അധിഷ്ഠിത വായ്പ നൽകുന്ന കമ്പനികളുടെ പ്രവർത്തനങ്ങളിലെ ക്രമക്കേടുകൾ ആരോപിച്ച് റേസർപേ, പേടിഎം, കാഷ്ഫ്രീ എന്നിവയുടെ ബെംഗളൂരു പരിസരത്ത് ഈ മാസം ആദ്യം ഏജൻസി റെയ്ഡ് നടത്തിയിരുന്നു, ഇതിന് പിന്നാലെയാണ് ഏറ്റവും പുതിയ നടപടി.

എച്ച്പിഎസ് എന്ന ആപ്പ് അധിഷ്‌ഠിത ടോക്കണിനും അതുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കും എതിരെ അന്വേഷണം നടക്കുന്ന കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രതികളുടെ ഡൽഹി, മുംബൈ, ഗാസിയാബാദ്, ലഖ്‌നൗ, ഗയ എന്നിവിടങ്ങളിലെ ഒന്നിലധികം സ്ഥലങ്ങളിൽ സെപ്റ്റംബർ 14 ന് തിരച്ചൽ നടത്തിയിരുന്നു.
ഇതേ പ്രവർത്തനത്തിന്റെ ഭാഗമായി ഡൽഹി, ഗുരുഗ്രാം, മുംബൈ, പൂനെ, ചെന്നൈ, ഹൈദരാബാദ്, ജയ്പൂർ, ജോധ്പൂർ, ബംഗളൂരു എന്നിവിടങ്ങളിലെ 16 ബാങ്കുകളുടെയും പേയ്‌മെന്റ് ഗേറ്റ്‌വേകളിലും ഇഡി ഉദ്യോഗസ്ഥർ പരിശോധന നടത്തിയതായും റിപ്പോർട്ടുകൾ വന്നിരുന്നു.
കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിന്റെ (പിഎംഎൽഎ) ക്രിമിനൽ വകുപ്പുകൾ പ്രകാരം ഫയൽ പ്രതിയായ കമ്പനിക്കും അതുമായി ബന്ധപ്പെട്ട വ്യക്തികൾക്കുമെതിരെ 2021 ഒക്ടോബറിൽ നാഗാലാൻഡിലെ കൊഹിമ പോലീസിന്റെ സൈബർ ക്രൈം യൂണിറ്റ് എഫ്ഐആർ ഫയൽ ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications