ത്രിപുരയിലും അസമിലും സൈന്യമിറങ്ങി; പ്രതിഷേധം അക്രമാസക്തം
ഗുവാഹത്തി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ത്രിപുരയിലും അസമിലും നടത്തി വന്ന സമരം അക്രമാസക്തമായി. രണ്ട് സംസ്ഥാനങ്ങളിലും സൈനികരെ വിന്യസിച്ചു. 5000 സൈനികരെയാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് അയച്ചിരിക്കുന്നത്. 2000 സൈനികരെ അസമില്‍ മാത്രം വിന്യസിച്ചു. ബാക്കിയുള്ളവരെ ത്രിപുരയിലും മറ്റും വിന്യസിച്ചിട്ടുണ്ട്.

അസമിലെ സെക്രട്ടറിയേറ്റിന് മുന്നില്‍ വിദ്യാര്‍ഥികള്‍ വന്‍ പ്രതിഷേധമാണ് സംഘടിപ്പിക്കുന്നത്. തലസ്ഥാന നഗരിയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിദ്യാര്‍ഥികള്‍ സെക്രട്ടറിയേറ്റിലേക്ക് എത്തുകയാണ്. ഒട്ടേറെ വിദ്യാര്‍ഥികള്‍ ഗണേഷ്ഗുരിയിലും എത്തുന്നുണ്ട്. ജിഎസ് റോഡില്‍ സ്ഥാപിച്ച ബാരിക്കേഡുകള്‍ വിദ്യാര്‍ഥികള്‍ തകര്‍ത്തു.
ഇവരെ നേരിടാന്‍ പോലീസ് ലാത്തിയും കണ്ണീര് വാതകവും പ്രയോഗിച്ചു. വിദ്യാര്‍ഥികള്‍ കണ്ണീര്‍വാതകം പോലീസിന് നേരെ തിരിച്ചെറിഞ്ഞു. ഒട്ടേറെ പേര്‍ക്ക് പരിക്കുണ്ടെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. പൗരത്വ നിയമം പിന്‍വലിക്കുംവരെ സമരം തുടരുമെന്നും നിയമം പിന്‍വലിച്ചാല്‍ ആ നിമിഷം സമരം അവസാനിപ്പിക്കുമെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. ദുബ്രുഗഡിലും പോലീസും സമരക്കാരും ഏറ്റുമുട്ടി.
സമരം ശക്തിപ്പെടാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് അസമിലും ത്രിപുരയിലും ഇന്റര്‍നെറ്റ് സേവനം നിയന്ത്രിച്ചിട്ടുണ്ട്. ഒട്ടേറെ തീവണ്ടികള്‍ റദ്ദാക്കി. ത്രിപുരയില്‍ ആദിവാസി മേഖലയിലെ രാഷ്ട്രീയ സംഘങ്ങള്‍ ഐക്യപ്പെട്ടാണ് സമരം നടത്തുന്നത്. രണ്ടു ദിവസത്തേക്ക് ഇന്റര്‍നെറ്റ് സേവനം റദ്ദാക്കാന്‍ ത്രിപുര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. എസ്എംഎസ് സേവനം റദ്ദാക്കാനും ടെലികോം കമ്പനികളോട് നിര്‍ദേശിച്ചു.
Recommended Video
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications