കളത്തിലിറങ്ങാന്‍ സിജെപി; ദേശീയ സമിതിയായി; ദിപ്‌കെ കണ്‍വീനര്‍, അശുതോഷും സൗരവും മുന്‍നിരയില്‍

ജെന്‍സി നേതൃത്വത്തില്‍ രൂപീകരിച്ച സിജെപി (കോക്രോച്ച് ജനത പാര്‍ട്ടി) തങ്ങളുടെ പ്രഥമ ദേശീയ പ്രവര്‍ത്തന സമിതിക്ക് ഔദ്യോഗികമായി അംഗീകാരം നല്‍കി. അഭിജീത് ദിപ്‌കെ സ്ഥാപിച്ച ഈ യുവജന പ്രസ്ഥാനം, ഒരു ചിട്ടയായ രാഷ്ട്രീയ സമ്മര്‍ദ്ദ ഗ്രൂപ്പ് എന്ന നിലയില്‍ രാജ്യവ്യാപകമായ പ്രവര്‍ത്തന പദ്ധതികള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനായാണ് പ്രധാന നേതൃനിരയ്ക്ക് ഔദ്യോഗിക രൂപം നല്‍കിയിരിക്കുന്നത്.

വ്യാപകമായ ജനശ്രദ്ധ നേടിയ ഒരു യുവജന പ്രസ്ഥാനത്തില്‍ നിന്ന് ഔദ്യോഗിക സംഘടനാ സംവിധാനത്തിലേക്കുള്ള ഈ മാറ്റം, കര്‍ശനമായ ആഭ്യന്തര ഭരണക്രമം നിലനിര്‍ത്തിക്കൊണ്ടുതന്നെ ഇന്ത്യയിലുടനീളം നേരിട്ടുള്ള ഏകോപന യൂണിറ്റുകള്‍ സ്ഥാപിക്കുക എന്ന ലക്ഷ്യത്തിന് വേണ്ടിയായിരിക്കും പ്രവര്‍ത്തിക്കുക. സിജെപി സ്ഥാപക നേതാവായ അഭിജീത് ദീപ്‌കെയാണ് സിജെപിയുടെ ദേശീയ കണ്‍വീനര്‍.

CJP

സഹ-കണ്‍വീനര്‍മാരായി അശുതോഷ് രങ്കയും സൗരവ് ദാസും തിരഞ്ഞെടുക്കപ്പെട്ടു. ദേശീയ സംഘടനാ ചുമതല അജിങ്ക്യ ഷിന്‍ഡെ വഹിക്കും. സംഘടനാ സഹ-ചുമതല ദീപക് ബാലിയനാണ്. ആഫ്രീന്‍ നവാസാണ് ദേശീയ സെക്രട്ടറി. മീഡിയ വിഭാഗം വിജയ് റെഡ്ഡി മല്ലംഗി കൈകാര്യം ചെയ്യും. നിയമകാര്യ വിഭാഗം മേധാവി രത്‌ന സിംഗും ഗവേഷണ-നയരൂപീകരണ വിഭാഗം മേധാവി വൈഷ്ണവി ഗൗറുമാണ്.

സാങ്കേതിക വിഭാഗത്തിന്റെ ചുമതല രോഹന്‍ ദേശ്പാണ്ഡെയ്ക്കാണ്. ധനകാര്യം യോഗേഷ് ഇംഗാലെയും നിര്‍വഹിക്കും. പ്രാദേശിക പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും താഴെത്തട്ടില്‍ പ്രസ്ഥാനത്തിന്റെ സാന്നിധ്യം വ്യാപിപ്പിക്കുന്നതിനുമായി, ഇന്ത്യയിലുടനീളം നാല് സോണല്‍ മേധാവികളെയും സിജെപി നിയമിച്ചിട്ടുണ്ട്. ഇത് പ്രകാരം വടക്കന്‍ മേഖല ദീപക് ബാലിയന്‍ ശ്രദ്ധിക്കും.

തെക്കന്‍ മേഖല വിജയ് റെഡ്ഡി മല്ലംഗിയും കിഴക്കന്‍ & വടക്കുകിഴക്കന്‍ മേഖലകള്‍ അങ്കിത് ഭരദ്വാജും പടിഞ്ഞാറന്‍ മേഖല യോഗേഷ് ഇംഗാലെയും കൈകാര്യം ചെയ്യും. അടുത്ത ആറ് മാസത്തിനുള്ളില്‍, രാജ്യത്തുടനീളം ലോക്സഭാ-നഗരതല യൂണിറ്റുകള്‍ക്ക് പുറമെ സംസ്ഥാനതല ഏകോപന സമിതികള്‍ കൂടി രൂപീകരിക്കാന്‍ പാര്‍ട്ടി ലക്ഷ്യമിടുന്നു. ദേശീയ പ്രവര്‍ത്തന സമിതിക്ക് പുറമെ, പാര്‍ട്ടിയില്‍ ഔദ്യോഗിക പദവികള്‍ വഹിക്കുന്ന മറ്റ് വ്യക്തികളാരും ഇല്ലെന്ന് സിജെപി സ്ഥിരീകരിച്ചു.

പ്രധാനമായും ഒരു സ്വതന്ത്ര സമ്മര്‍ദ്ദ ഗ്രൂപ്പായി പ്രവര്‍ത്തിക്കുന്ന സിജെപി, സ്ഥാപനപരമായ ഉത്തരവാദിത്തം, വിദ്യാഭ്യാസ പരിഷ്‌കരണങ്ങള്‍, യുവജനങ്ങളുടെ അവകാശങ്ങള്‍ക്കായുള്ള വാദങ്ങള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടരും എന്ന് വ്യക്തമാക്കിയിട്ടുണ്ട്. പുതുതായി നിയമിതരായ നേതൃത്വം വരാനിരിക്കുന്ന സംസ്ഥാനതല പ്രചാരണങ്ങള്‍ ഏകോപിപ്പിക്കുകയും, വിദ്യാര്‍ത്ഥി പ്രവര്‍ത്തകര്‍ക്ക് നിയമസഹായം നല്‍കുകയും ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+