Get Updates
Get notified of breaking news, exclusive insights, and must-see stories!

'ത്രിവര്‍ണ പതാകയും പുസ്തകവും കരുതുക'; ജന്തര്‍ മന്ദറിലേക്ക് 'പാറ്റകള്‍' എത്തുന്നു, ദിപ്‌കെ ഇന്ത്യയില്‍

ന്യൂഡല്‍ഹി: കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) സ്ഥാപകന്‍ അഭിജീത് ദിപ്‌കെ ഇന്ത്യയില്‍ എത്തി. ഇന്ന് ന്യൂഡല്‍ഹിയിലെ ജന്തര്‍ മന്ദറില്‍ നടക്കാനിരിക്കുന്ന ഒരു വലിയ പ്രതിഷേധത്തിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ദിപ്‌കെ ഇന്ത്യയില്‍ വിമാനമിറങ്ങിയത്. രാജ്യത്തെ വിദ്യാഭ്യാസ മേഖല നേരിടുന്ന പ്രശ്‌നത്തിന് പരിഹാരം കാണണം എന്നാവശ്യപ്പെട്ട് കൊണ്ടാണ് സിജെപി ഇന്ന് പ്രതിഷേധം സംഘടിപ്പിക്കുന്നത്.

പ്രതിഷേധിക്കാന്‍ എത്തുന്നവര്‍ സ്‌നേഹത്തോടെയും സമാധാനത്തോടെയും പ്രസ്ഥാനത്തെ നയിക്കണം എന്ന് ദിപ്‌കെ ആഹ്വാനം ചെയ്തു. 'നാട്ടില്‍ ലാന്‍ഡ് ചെയ്തു. ജന്തര്‍ മന്ദറില്‍ നിങ്ങളെയെല്ലാം കാണാന്‍ ആഗ്രഹിക്കുന്നു. ഒരു പുസ്തകവും നമ്മുടെ ത്രിവര്‍ണ പതാകയും കൊണ്ടുവരാന്‍ മറക്കരുത്! കാരുണ്യത്തിന്റെയും നന്ദിയുടെയും അടയാളമായി പൊലീസുകാര്‍ക്ക് പൂക്കള്‍ സമ്മാനിക്കു. ഈ മുന്നേറ്റത്തെ സ്‌നേഹത്തോടെയും സമാധാനത്തോടെയും നയിക്കണം!' ദിപ്‌കെ ട്വീറ്റ് ചെയ്തു.

CJP Protest

നീറ്റ് പേപ്പര്‍ ചോര്‍ച്ച കേസുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍, സമീപകാല സിബിഎസ്ഇ പരീക്ഷ ക്രമക്കേടുകള്‍, അതിന്റെ ഒഎസ്എമ്മുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ആശങ്കകള്‍ ഉന്നയിച്ചാണ് സിജെപി ജന്തര്‍ മന്ദറില്‍ പ്രതിഷേധം സംഘടിപ്പിക്കുന്നത്. 30 കാരനായ അഭിജീത് ദിപ്‌കെയാണ് സിജെപി എന്ന സോഷ്യല്‍ മീഡിയ മൂവ്‌മെന്റിന് തുടക്കം കുറിച്ചത്.

ശനിയാഴ്ച രാവിലെ 7:30 ഓടെ അദ്ദേഹം അമേരിക്കയില്‍ നിന്ന് എത്തി. സോനം വാങ്ചുക്ക് ഉള്‍പ്പെടെയുള്ള പ്രമുഖ ആക്ടിവിസ്റ്റുകളോടൊപ്പം, പ്രതിഷേധത്തിന് ആവശ്യമായ നിയമപരമായ അനുമതികള്‍ നേടുന്നതിനായി പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലേക്ക് പോകാന്‍ അദ്ദേഹം പദ്ധതിയിടുന്നു. പ്രതിഷേധ പ്രകടനം വിജയിക്കുമെന്ന് സിജെപി വക്താവ് അശുതോഷ് റാങ്ക പ്രത്യാശ പ്രകടിപ്പിച്ചു.

''അതെ, അഭിജീത് എത്തി. അദ്ദേഹം ഇതിനെക്കുറിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഒരു ഓര്‍മിപ്പിക്കപ്പെടുന്ന ദിനമാണിതെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. താമസിയാതെ, അദ്ദേഹം പുറത്തുവരും, ഞങ്ങള്‍ പൊലീസ് സ്റ്റേഷനില്‍ പോകും, അവിടെ അദ്ദേഹം ഡല്‍ഹി പൊലീസില്‍ നിന്ന് അനുമതി തേടും, തുടര്‍ന്ന് ഞങ്ങള്‍ ജന്തര്‍ മന്ദറില്‍ ഇരിക്കും,'' അദ്ദേഹം പിടിഐയോട് പറഞ്ഞു.

സിജെപിക്ക് ഇന്‍സ്റ്റാഗ്രാമില്‍ രണ്ട് കോടിയിലധികം ഫോളോവേഴ്സ് ഉണ്ടെങ്കിലും പ്രതിഷേധത്തിന് എത്രത്തോളം പേര്‍ എത്തും എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം 'ഒരു കോടിയിലധികം വിദ്യാര്‍ത്ഥികളെ പ്രയാസത്തിലാക്കി' എന്ന് ആരോപിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടാണ് സിജെപി കുത്തിയിരിപ്പ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

നീറ്റ് പേപ്പര്‍ ചോര്‍ച്ച കേസും സിബിഎസ്ഇ പരീക്ഷകളിലെ ക്രമക്കേടുകളും, ഒഎസ്എം പോര്‍ട്ടലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും സംബന്ധിച്ച ആശങ്കകള്‍ പാര്‍ട്ടി ഉയര്‍ത്തിക്കാട്ടി. പാര്‍ലമെന്റിന് അടുത്ത കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ ബുധനാഴ്ച നടന്ന അവരുടെ ആദ്യ പത്രസമ്മേളനത്തില്‍, രാഷ്ട്രീയ ബന്ധം പരിഗണിക്കാതെ എല്ലാ പങ്കാളികള്‍ക്കും പ്രതിഷേധത്തിന്റെ ഭാഗമാകാം എന്ന് ദിപ്‌കെ പ്രഖ്യാപിച്ചു.

പ്രതിഷേധത്തിന്റെ തലേന്ന് വെള്ളിയാഴ്ച ഗ്രൂപ്പിന്റെ വക്താക്കളായ സൗരവ് ദാസും അശുതോഷ് രങ്കയും മുന്നേറ്റം സമാധാനപരവും അച്ചടക്കത്തോടെയും പൊതു ക്രമത്തെ ബഹുമാനിക്കുന്നതുമായി തുടരുന്നുവെന്ന് ഉറപ്പാക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ ഒരു പട്ടിക നല്‍കി. ത്രിവര്‍ണ്ണ പതാകയും ഒരു പുസ്തകവും കരുതുക, പ്രകടനത്തിന്റെ നടപടിക്രമങ്ങള്‍ രേഖപ്പെടുത്തുക, അക്രമികളെ പൊലീസില്‍ അറിയിക്കുക എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

ചൂടില്‍ നിന്ന് സ്വയം പരിരക്ഷിക്കുന്നതിന് സണ്‍സ്‌ക്രീന്‍ പുരട്ടാനും, ജലാംശം നിലനിര്‍ത്താനും, ഒരു തൊപ്പി കൊണ്ടുവരാനും സിജെപി നേതാക്കള്‍ അനുയായികളോട് ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+