കോൺഗ്രസിന് നാണക്കേട്, റിപ്പബ്ലിക് ദിനത്തിൽ പരസ്യമായി തമ്മിലടിച്ച് കോൺഗ്രസ് നേതാക്കൾ!
ഭോപ്പാല്‍: രാജ്യം 71ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നതിനിടെ നാണംകെട്ട് മധ്യപ്രദേശില്‍ കോണ്‍ഗ്രസ്. റിപ്പബ്ലിക് ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിന് മുന്‍പായി രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലടിച്ചതാണ് പാര്‍ട്ടിയെ നാണക്കേടിലാക്കിയിരിക്കുന്നത്. കോണ്‍ഗ്രസ് ഭരിക്കുന്ന മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം.
ദേവേന്ദ്ര സിംഗ് യാദവ്, ചന്ദു കുഞ്ജിര് എന്നീ നേതാക്കളാണ് പരസ്പരം ഏറ്റുമുട്ടിയത്. ഇരുനേതാക്കളും പരസ്പരം മുഖത്തടിക്കുകയും ചെയ്തു. ഇന്‍ഡോറിലെ കോണ്‍ഗ്രസ് ഓഫീസായ ഗാന്ധിഭവന് പുറത്തായിരുന്നു നേതാക്കളുടെ കയ്യാങ്കളി.
മുഖ്യമന്ത്രി കമല്‍ നാഥ് ഗാന്ധിഭവനില്‍ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി പതാക ഉയര്‍ത്താന്‍ എത്തുന്നതിന്റെ തൊട്ട് മുന്‍പാണ് സംഭവം. ഇരുനേതാക്കളും എന്തിനാണ് ഏറ്റുമുട്ടിയത് എന്നതിന്റെ കാരണം വ്യക്തമല്ല. നിസ്സാരമായ വാക്കുതര്ക്ക് പിന്നീട് കയ്യാങ്കളിയിലേക്ക് എത്തിയതാണ് എന്നാണ് സൂചന.
നേതാക്കള്‍ പരസ്പരം ആക്രമിക്കാന്‍ തുടങ്ങിയതോടെ സമീപത്തുണ്ടായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോലീസും ചേര്‍ന്ന് ഇവരെ പിടിച്ച് മാറ്റുകയായിരുന്നു. ചന്ദു കുഞ്ജിറിനേയും അനുയായികളേയും പോലീസ് സ്ഥലത്ത് നിന്ന് നീക്കി. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. പിന്നീട് മുഖ്യമന്ത്രി കമല്‍നാഥ് സ്ഥലത്ത് എത്തുകയും ദേശീയ പതാക ഉയര്‍ത്തുകയും ചെയ്തു. 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് 2018ല്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. എന്നാല്‍ പാര്‍ട്ടിക്കുളളിലെ വിഭാഗീയത കോണ്‍ഗ്രസിന് വെല്ലുവിളിയാണ്. മുഖ്യമന്ത്രി കമല്‍നാഥിന്റെയും മുൻ മുഖ്യമന്ത്രി ദിഗ്വിജയ് സിംഗിന്റെയും മുൻ എംപി ജ്യോതിരാദിത്യ സിന്ധ്യയുടേയും ഗ്രൂപ്പുകള്‍ തമ്മിലാണ് പാര്‍ട്ടിക്കുളളിലെ ഏറ്റുമുട്ടല്‍.
#WATCH Madhya Pradesh: Two Congress leaders, Devendra Singh Yadav and Chandu Kunjir, entered into a brawl during the flag hoisting ceremony during #RepublicDay celebrations at the party office in Indore. They were later calmed down with the help of police intervention. pic.twitter.com/Q9NcEJ3Sw5
— ANI (@ANI) January 26, 2020