അണ്ടിയോ മൂത്തത് മാങ്ങയോ മൂത്തത്.. പിണറായി പാറപ്രം സമ്മേളനത്തിൽ സിപിഐ-സിപിഎം മൂപ്പിളമ തർക്കം
കണ്ണൂർ: കമ്യുണിസ്റ്റ് പാർട്ടി കേരളത്തിൽ പ്രവർത്തനമാരംഭിച്ച പിണറായി പാറപ്രം സമ്മേളനത്തിന്റെ എൺപതാം വാർഷികം സിപിഐ-സിപിഎം പാർട്ടികൾ ആചരിക്കുന്നത് രണ്ടു വഴിക്ക്. സിപിഎം നടത്തുന്ന വിപുലമായ പരിപാടികൾ നേരത്തെ തുടങ്ങിക്കഴിഞ്ഞു. പിണറായി ടൗണിലും പാറപ്രത്തുള്ള സ്മൃതികുടീരത്തിലുമാണ് പരിപാടികൾ. ഡിസംബര്‍ 30 ന് വൈകുന്നേരം നാലു മണിക്ക് പിണറായി ആർ സി അമല ബേസിക് സ്കൂൾ കേന്ദ്രീകരിച്ച് ചുവപ്പ് വളൻ ഡിയർ മാർച്ചും പാറപ്രത്ത് പൊതുസമ്മേളനവും നടക്കും.
പുറപ്രം നടക്കുന്ന പൊതുസമ്മേളനം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്യും. സിപിഐ നേത്യത്വം നൽകുന്ന പരിപാടികൾ 31നാണ് സമാപിക്കുക. ദേശീയ നേതാവായ കയ്യകുമാറടക്കമുള്ളവർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. സിപിഐ-സിപിഎം ലയനം ദേശീയ തലത്തിൽ ചർച്ച ചെയ്യുമ്പോഴും കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ രൂപീകരിച്ചു എൺപതു വർഷം പിന്നിടുമ്പോഴും ഇരു പാർട്ടികളും തമ്മിലുള്ള മൂപ്പിള്ള തർക്കം ഇതു വരെ അവസാനിച്ചിട്ടില്ല. ഒരു മുന്നണിയിൽ നിന്നു കൊണ്ട് ഭരണം നടത്തുന്നുണ്ടെങ്കിലും അതിശക്തമായ ചേരിപ്പോരും മത്സരവും അടിത്തട്ടിൽ വരെ വ്യാപകമാണ്.

1937ൽ കോഴിക്കോട് പച്ചക്കി കടയുടെ മുകളിൽ കമ്യുണിസ്റ്റ് പാർട്ടി രൂപീകരിച്ചുവെങ്കിലും രണ്ടു വർഷം പരസ്യ പ്രവർത്തനം സാധ്യമായിരുന്നില്ല. തുടർന്നാണ് 1939-ൽ 42 പേർ പാറപ്രത്ത് ഒത്തുചേർന്ന് കമ്മൂണിസ്റ്റു പാർട്ടിയുടെ പരസ്യ പ്രവർത്തനം വിളംബരം ചെയ്യുന്നത്.എസ്.എഘാട്ടെയുടെഅധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ എകെജി, ഇഎം എസ്പി കൃഷ്ണപ്പിള്ള എൻസി ശേഖർ, കെ.ദാമോദരൻ, എൻ.ഇ ബാലറാം തുടങ്ങി ഒട്ടേറെ പ്രമുഖർ പങ്കെടുത്ത സമ്മേളനം കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സുവർണ ലിപികളിൽ എഴുതി ചേർത്ത ഒന്നാണ്.
എന്നാൽ പിന്നീട് കമ്മ്യുണിസ്റ്റ് പാർട്ടി പിളരുകയും സിപിഐയും സിപിഎമ്മും ശീതസമരത്തിലേർപ്പെടുകയും ചെയ്തു. കമ്മ്യൂണിസ്റ്റ് പാർട്ടി ഐക്യത്തിന്റെ ഭാഗമായി സിപിഐ പിന്നീട് ഇടതു മുന്നണിയിലെത്തിയെങ്കിലും വലത് കമ്യുണിസ്റ്റ് പാർട്ടിയായാണ് സി.പി.എം അവരെ പരിഗണിക്കുന്നത്. യഥാർത്ഥ കമ്മുണിസ്റ്റ് പൈത്യകം തങ്ങൾക്കാണെന്ന നിലപാടിൽ നിന്നാണ് സിപിഐയുമായി ചേർന്ന് പാർട്ടി പരസ്യ പ്രവർത്തന രൂപീകരണത്തിന്റെ എൺപതാം വാർഷികം പോലും ഒരുമിച്ച് ആചരിക്കുന്നതിൽ നിന്നും പോലും വേറിട്ട് നിൽക്കുന്ന അവസ്ഥയിലെത്തിച്ചത്.
-
പണമിടപാടുകളില്‍ ചില അബന്ധങ്ങള്‍ പറ്റാം, ബിസിനസ്സിൽ തളർച്ച, വെണ്‍പവിഴം ധരിക്കുക, സാമ്പത്തിക വാരഫലം -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ?












Click it and Unblock the Notifications