കല്ലേറും വാള്‍വീശലും; പഞ്ചാബില്‍ ശിവസേന റാലിയ്ക്കിടെ സംഘര്‍ഷം
അമൃത്സര്‍: പഞ്ചാബില്‍ ശിവസേന റാലിയ്ക്കിടെ സംഘര്‍ഷം. പട്യാലയില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പുകള്‍ക്ക് എതിരെ പഞ്ചാബ് ശിവസേന വര്‍ക്കിംഗ് പ്രസിഡന്റ് ഹരീഷ് സിംഗ്ലയുടെ മേല്‍നോട്ടത്തില്‍ ശിവസേന മാര്‍ച്ച് നടത്തുന്നതിനിടെയാണ് സംഭവം. പഞ്ചാബിലെ പട്യാലയിലെ കാളി മാതാ ക്ഷേത്രത്തിന് സമീപം ഇരുവിഭാഗങ്ങളായി ചേരിതിരിഞ്ഞായിരുന്നു സംഘര്‍ഷം. സംഘര്‍ഷത്തിനിടെ ശിവസേന, സിഖ് സംഘടനാ ഗ്രൂപ്പുകള്‍ തമ്മില്‍ കല്ലേറുകളും വാള് വീശലും ഉണ്ടായി.
റാലിക്കിടെ ഒരു സിഖ് സംഘടനയുടെയും ഹിന്ദു സംഘടനയുടെയും അംഗങ്ങള്‍ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. ജനക്കൂട്ടത്തില്‍ നിന്ന് നിരവധി പേര് മുദ്രാവാക്യം വിളിച്ചത് പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ശിവസേന പ്രവര്‍ത്തകര്‍ 'ഖാലിസ്ഥാന്‍ മുര്‍ദാബാദ്' എന്ന മുദ്രാവാക്യം മുഴക്കി. അതിനെ തുടര്‍ന്ന് സിഖ് സംഘടനകളിലെ ചില അംഗങ്ങള്‍ വാളെടുത്ത് തെരുവിലിറങ്ങി. ഇരുകൂട്ടരും കല്ലേറ് തുടങ്ങിയതോടെ സംഘര്‍ഷാവസ്ഥ ഉടലെടുത്തു.

സംഭവത്തിന്റെ നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അതില്‍ ഒരു വിഭാഗം ആളുകള്‍ വാളുകള്‍ വീശുന്നതും മുദ്രാവാക്യം വിളിക്കുന്നതും കാണാം. സ്ഥിതിഗതികള്‍ വഷളായതോടെ ചിലര്‍ പൊലീസുകാരുമായി തര്‍ക്കിക്കുകയും ചെയ്തു. അതേസമയം പട്യാല ഡെപ്യൂട്ടി കമ്മീഷണര്‍ സാക്ഷി സാഹ്നി സമാധാനത്തിന് ആഹ്വാനം ചെയ്തു. കലാപമുണ്ടാക്കാനുള്ള ശ്രമങ്ങളെ ചെറുക്കണനമെന്നും അടിസ്ഥാനമില്ലാത്ത വാര്‍ത്തകളില്‍ വീഴാതിരിക്കണം എന്നും സാക്ഷി സാഹ്നി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
സമാധാനവും സാഹോദര്യവും നിലനിര്‍ത്താന്‍ പാട്യാലയിലെയും പഞ്ചാബിലെയും എല്ലാ സഹോദരീസഹോദരന്മാരോടും ജില്ലാ ഭരണകൂടം അഭ്യര്‍ത്ഥിക്കുന്നു,' സാക്ഷി സാഹ്നി പറഞ്ഞു. നിലവിലെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണ്, തുടര്‍ച്ചയായി നിരീക്ഷിച്ചുവരികയാണ്. സമാധാനവും ഐക്യവും ഉറപ്പാക്കാന്‍ എല്ലാ നടപടികളും സ്വീകരിച്ചുവരികയാണ്,' സാക്ഷി സാഹ്നി പറഞ്ഞു.
ആറ്റിറ്റിയൂഡ്... ആറ്റിറ്റിയൂഡ്; പ്രിയാമണിയുടെ പുത്തന്‍ ചിത്രങ്ങള്‍ കണ്ടോ
ആരും അടിസ്ഥാനരഹിതമായ വാര്‍ത്തകളിലും സോഷ്യല്‍ മീഡിയ ഫോര്‍വേഡുകളിലും വീഴാതിരിക്കാനും അതത് വീടുകളിലേക്കും താമസ സ്ഥലങ്ങളിലേക്കും മടങ്ങാനും അഭ്യര്‍ത്ഥിക്കുന്നു, സാക്ഷി സാഹ്നി പറഞ്ഞു. തര്‍ക്കം പരിഹരിക്കാന്‍ ഇരുകൂട്ടരും തമ്മിലുള്ള സംഭാഷണത്തിനും സാക്ഷി സാഹ്നി ആഹ്വാനം ചെയ്തു. 'സമാധാനവും സൗഹാര്‍ദവുമാണ് നമ്മുടെ എല്ലാ മതങ്ങളുടെയും അടിസ്ഥാന ധാര്‍മ്മികതയുടെയും കേന്ദ്രം. എന്തെങ്കിലും തര്‍ക്കമോ തെറ്റിദ്ധാരണയോ ഉണ്ടെങ്കിലും അത് സംഭാഷണത്തിലൂടെ പരിഹരിക്കേണ്ടത് പ്രധാനമാണ്, പട്യാല ഡെപ്യൂട്ടി കമ്മീഷണര്‍ സാക്ഷി സാഹ്നി സാക്ഷി സാഹ്നി പറഞ്ഞു. പ്രദേശത്ത് വന്‍ പൊലീസ് സന്നാഹം വിന്യസിച്ചിട്ടുണ്ട്.
Recommended Video
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications