'ഇതു വിശ്വസ്തയ്ക്കുള്ള സമ്മാനം'; കോയമ്പത്തൂര്‍ കമ്പനി ജീവനക്കാര്‍ക്ക് നല്കിയ ബോണസ് തുക ഞെട്ടിക്കുന്നത്
കോയമ്പത്തൂര്‍: കോര്‍പറേറ്റ് കമ്പനികള്‍ ജീവനക്കാര്‍ക്ക് വന്‍ തുക ബോണസ് കൊടുത്ത് ഞെട്ടിക്കുന്ന വാര്‍ത്തകള്‍ ഇടയ്ക്കിടെ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. പലപ്പോഴും കമ്പനികള്‍ സുപ്രധാന നാഴികക്കല്ലുകള്‍ കൈവരിക്കുമ്പോഴോ അതല്ലെങ്കില്‍ ജീവനക്കാര്‍ മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുമ്പോഴോ ആണ് ഇത്തരം ബോണസുകള്‍ പ്രഖ്യാപിക്കുക. വില കൂടിയ വാഹനങ്ങളും സ്മാര്‍ട് ഫോണുകളും ഓഹരികളുമൊക്കെ ബോണസായി നല്കുന്ന കമ്പനികളുണ്ട്.
എന്നാല്‍ കോയമ്പത്തൂര്‍ ആസ്ഥാനമായുള്ള കമ്പനി ഉടമ ചിന്തിച്ചത് വ്യത്യസ്തമായാണ്. പ്രകടനത്തിന്റെ പേരില്‍ ജീവനക്കാരെ തരംതിരിക്കുകയല്ല അദ്ദേഹം ചെയ്തത്. വ്യവസ്ഥകള്‍ക്കു വിധേയമായി ബോണസ് നല്കുന്ന പതിവു രീതിക്കു പകരം ജീവനക്കാര്‍ പുലര്‍ത്തുന്ന വിശ്വസ്തതയ്ക്കാണ് അദ്ദേഹം ബോണസ് നല്‍കിയത്.

കോയമ്പത്തൂര്‍ ആസ്ഥാനമായുള്ള സോഫ്റ്റ്വെയര് കമ്പനി കോവൈ.കോ എന്ന കമ്പനിയാണ് വന്‍ തുക ബോണസ് നല്കി ജീവനക്കാരെ ഞെട്ടിച്ചത്. കമ്പനി സ്ഥാപകനും സിഇഒയുമായ ശരവണ കുമാറാണ് ജീവനക്കാര്‍ക്കായി ഇങ്ങനെയൊരു അനുഭാവപൂര്‍ണമായ തീരുമാനം കൈക്കൊണ്ടത്. തന്റെ കമ്പനിയോട് ജീവനക്കാര്‍ പുലര്‍ത്തുന്ന വിശ്വസ്തതയാണ് അദ്ദേഹം പരിഗണിച്ചത്. 140-ലധികം വരുന്ന ജീവനക്കാര്‍ക്ക് അദ്ദേഹം നല്കിയ ബോണസ് കേട്ടാല്‍ ഞെട്ടും - 14.5 കോടി രൂപ.
2022-ല്‍ ആരംഭിച്ച 'ടുഗെദര്‍ വി ഗ്രോ' എന്ന പദ്ധതിക്കു കീഴിലാണ് ബോണസ് പ്രഖ്യാപിച്ചത്. മൂന്ന് വര്‍ഷം കമ്പനിയില്‍ തുടരാനായിരുന്നു ഉടമയുടെ നിബന്ധന. അങ്ങനെയെങ്കില്‍ നിങ്ങള്‍ക്ക് പ്രതിഫലം ലഭിക്കും. കഴിഞ്ഞ ജനുവരി 31-ന്, 80 ജീവനക്കാരുടെ ആദ്യ ബാച്ചിന് ശമ്പളത്തോടൊപ്പം വന്‍ തുക ബോണസ് കൂടി അക്കൗണ്ടില്‍ നല്‍കിയതോടെ ജീവനക്കാര്‍ ശരിക്കും അമ്പരന്നു.
ജീവനക്കാര്‍ക്ക് തങ്ങള്‍ക്കു കിട്ടിയ സന്തോഷം ശരിക്കും ആഘോഷിച്ചു. 'എന്റെ മകളുടെ വിദ്യാഭ്യാസത്തിനായി ഞാന്‍ ഈ തുക നിക്ഷേപിക്കും എന്നാണ് സീനിയര്‍ ഗ്രോത്ത് മാര്‍ക്കറ്ററായ വെങ്കിടേഷ് രഗുപതി ശ്രീധരന് പറഞ്ഞത്. ചിലരാകട്ടെ ഭവന വായ്പ അടച്ചുതീര്‍ക്കാന്‍ തുക വിനിയോഗിക്കുമെന്ന് പറഞ്ഞു.
2021 ല്‍ സ്പെയിനിലേക്കുള്ള യാത്രയ്ക്കിടെയാണ് തന്റെ മനസില്‍ ഈ ആശയം രൂപപ്പെട്ടതെന്ന് ശരവണ കുമാര്‍ പറഞ്ഞു. കമ്പനിയുടെ വിജയത്തിനും ലാഭത്തിനും വേണ്ടി കഷ്ടപ്പെടുന്ന ജീവനക്കാര്‍ക്ക് മികച്ച പ്രതിഫലം നല്‍കണമെന്ന് ഞാന്‍ എപ്പോഴും വിശ്വസിച്ചിരുന്നു. കമ്പനി എങ്ങനെ പ്രകടനം നടത്തിയാലും ബോണസ് നല്‍കാനായിരുന്നു തീരുമാനം. അതിനു വേണ്ടി ഫണ്ടും നീക്കിവച്ചിരുന്നു. ഈ പണം ജീവനക്കാരുടേതാണ് എന്നായിരുന്നു ശരവണ കുമാര്‍ പറഞ്ഞത്.
ഇന്ന് കോവൈ.കോയുടെ വാര്‍ഷിക വരുമാനം 15 മില്യണ്‍ ഡോളറാണ്. കമ്പനിയുടെ വിപണി മൂല്യം 100 മില്യണ്‍ ഡോളറായിട്ടാണ് കണക്കാക്കപ്പെടുന്നത്. 2030 ഓടെ 100 മില്യണ്‍ ഡോളര്‍ വരുമാനം നേടുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications