Get Updates
Get notified of breaking news, exclusive insights, and must-see stories!

വീഡിയോയിലൂടെ വർഗീയ പരാമർശം നടത്തിയെന്ന് പരാതി; മാധ്യമപ്രവർത്തകനെതിരെ കേസ്

ഗുവാഹട്ടി: കേന്ദ്ര-സംസ്ഥാന സർക്കാരുകളെ പരിഹസിച്ചുകൊണ്ട് വീഡിയോ ചെയ്തെന്ന പരാതിയിൽ മാധ്യമ പ്രവർത്തകനെതിരെ കേസ്.. മാധ്യമപ്രവർത്തകനും യൂട്യൂബറുമായ അഭിസാർ ശർമയ്‌ക്കെതിരെ ഗുവാഹട്ടി ക്രൈംബ്രാഞ്ച് ആണ് കേസെടുത്തത്.

ഭാരതീയ ന്യായ സംഹിതയിലെ 152, 196, 197 വകുപ്പുകൾ പ്രകാരമാണ് എഫ്ഐആർ. നയൻപൂരിലെ ഗണേഷ്ഗുരി സ്വദേശി അലോക് ബറുവയാണ് പരാതി നൽകിയത്. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ വർഗീയ രാഷ്ട്രീയം കളിക്കുകയാണെന്ന് അഭിസാർ വീഡിയോയിൽ ആരോപിച്ചതായി അലോകിന്റെ പരാതിയിൽ പറയുന്നു.

journo-

രാമരാജ്യം എന്ന ആശയത്തെയും വീഡിയോയിൽ പരിഹസിക്കുന്നുണ്ടെന്നും കഹിന്ദു-മുസ്ലിം ധ്രുവീകരണത്തിലൂടെ മാത്രമാണ് സർക്കാർ നിലനിൽക്കുന്നതെന്ന് വിമർശിച്ചതായും പരാതിയിൽ ആരോപിക്കുന്നു. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അപകീർത്തിപ്പെടുത്താനും വർഗീയ വികാരങ്ങൾ ഇളക്കിവിടാനുമുള്ള ദുരുദ്ദേശ്യത്തോടെയാണ് ഇത്തരം പരാമർശങ്ങളെന്ന് അലോക് ആരോപിച്ചു.

വീഡിയോ തൻ്റെ പ്രദേശത്ത് വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയെന്നും വിഷയം മതപരമായ ഭിന്നതകൾ സൃഷ്ടിക്കാനും സമാധാനാന്തരീക്ഷം തകർക്കാനും കാരണമാകുമോയെന്ന ആശങ്ക ജനങ്ങൾക്കുണ്ടെന്നും അലോക് പറഞ്ഞു. ശർമ്മയുടെ പ്രസ്താവനകൾ ജനങ്ങളിൽ രോഷമുണ്ടാക്കുമെന്നും അധികാരികളിലുള്ള വിശ്വാസം കുറയ്ക്കുമെന്നും മത വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തുമെന്നും എഫ്‌ഐആറിൽ പറയുന്നു.

ഭാരതീയ ന്യായ സംഹിതയിലെ 152-ാം വകുപ്പ് രാജ്യദ്രോഹ നിയമത്തിന് പകരമാണ്. 196-ാം വകുപ്പ് മതം, ജാതി തുടങ്ങിയ കാരണങ്ങളാൽ ശത്രുത വളർത്തുന്നതിനെക്കുറിച്ചും 197-ാം വകുപ്പ് ദേശീയോദ്ഗ്രഥനത്തെ ഇല്ലാതാക്കുന്ന പ്രസ്താവനകളെക്കുറിച്ചും പ്രതിപാദിക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+