സംഘർഷ പ്രദേശങ്ങളിൽ നിന്ന് സൈന്യത്തെ പിൻവലിക്കും: ഇന്ത്യ- ചൈന സമവായമെന്ന് വിദേശകാര്യമന്ത്രാലയം
ദില്ലി: ഇന്ത്യ- ചൈന അതിർത്തിയിൽ നിന്ന് പൂർണ്ണമായി സൈന്യത്തെ പിൻവലിക്കാമെന്ന് ചൈനയുമായി ധാരണയിലെത്തിയതായി വിദേശകാര്യമന്ത്രാലയം. ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ എന്നിവർ ചൈനീസ് പ്രതിരോധ മന്ത്രിയും വിദേശകാര്യമന്ത്രിയുമായി അടുത്തിടെ മോസ്കോയിൽ വെച്ച് നടത്തിയ ചർച്ചയിലാണ് ഇത് സംബന്ധിച്ച് ധാരണയിലെത്തിയിട്ടുള്ളതെന്നാണ് വിദേശകാര്യമന്ത്രാലയം വ്യാഴാഴ്ച വ്യക്തമാക്കിയിട്ടുള്ളത്. ധാരണ അനുസരിച്ച് ലൈൻ ഓഫ് ആക്ച്വൽ കൺട്രോളിലെ ചൈനീസ് ഭാഗത്ത് നിന്ന് എത്രയും പെട്ടെന്ന് സൈന്യത്തെ പിൻവലിക്കുമെന്നാണ് വിദേശകാര്യമന്ത്രാലയം ചൂണ്ടിക്കാണിക്കുന്നത്.

കൂടിക്കാഴ്ച നിർണായകം
സെപ്തംബർ പത്തിന് മോസ്കോയിൽ വെച്ച് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യ- ചൈന അതിർത്തിയിലെ സംഘർഷങ്ങൾ സംബന്ധിച്ച് ഇരു വിദേശകാര്യമന്ത്രിമാരും തമ്മിൽ സമവായത്തിലെത്തുകയും ചെയ്തിരുന്നു. സെപ്തംബർ നാലിന് ഇന്ത്യൻ പ്രതിരോധ മന്ത്രിയും ചൈനീസ് പ്രതിരോധ മന്ത്രിയും തമ്മിൽ മോസ്കോയിൽ വെച്ച് കൂടിക്കാഴ്ച നടത്തിയതിന്റെ തുടർച്ചയായിട്ടായിരുന്നു ഈ കൂടിക്കാഴ്ച. ദില്ലിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുമ്പോഴാണ് ഇന്ത്യൻ വിദേശകാര്യ വക്താവ് ഇക്കാര്യം വ്യക്തമാക്കിയത്.

സൈന്യത്തെ പിൻവലിക്കാൻ ധാരണ
ലൈൻ ഓഫ് ആക്ച്വൽ കൺട്രോളിൽ സംഘർഷം നിലനിൽക്കുന്ന എല്ലാ പ്രദേശങ്ങളിൽ നിന്നും എത്രയും പെട്ടെന്ന് ഇരു ഭാഗത്തുനിന്നുമുള്ള സൈന്യത്തെ പിൻവലിക്കാൻ ധാരണയായതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സംഘർഷം നിലനിൽക്കുന്ന പ്രദേശങ്ങളിലെ സംഘർഷത്തിന് അയവുവരുത്താനാണ് ഇന്ത്യയും ചൈനയും ശ്രദ്ധചെലുത്തേണ്ടത്. സ്ഥിതിഗതികൾ വഷളാവുന്ന തരത്തിലുള്ള പ്രവൃത്തികളിൽ നിന്ന് വിട്ടുനിൽക്കുന്നതിൽ ശ്രദ്ധ ചെലുത്തണമെന്നും ഇന്ത്യൻ വിദേശകാര്യമന്ത്രാലയം പറയുന്നു.

ഇന്ത്യ സന്നദ്ധം
അതിർത്തിയിലെ സംഘർഷത്തിന് അയവുവരുത്താൻ ഉഭയകക്ഷി കരാറുകൾ, പ്രോട്ടോക്കോളുകൾ എന്നിവ കർശനമായി പാലിക്കേണ്ടതുണ്ട്. നിലവിലെ സ്ഥിതിഗതികൾ മാറ്റാൻ ഏകപക്ഷീയമായി ശ്രമിക്കരുതെന്നും വിദേശകാര്യ മന്ത്രാലയം പറയുന്നു. സൈനിക നയതന്ത്ര മാർഗ്ഗങ്ങളിലൂടെ ഉൾപ്പെടെ ചൈനയുമായി സമാധാനപരമായ സംഭാഷണത്തിന് ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് സെപ്തംബർ 15ന് പാർലമെന്റിൽ നടത്തിയ പ്രസ്താവന ആവർത്തിക്കുകയും ചെയ്തു.

അതിർത്തിയെ മാനിക്കുമെന്നും
പാൻഗോങ് തടാകം ഉൾപ്പെടെ സംഘർഷം നിലനിൽക്കുന്ന എല്ലാ പ്രദേശങ്ങളിൽ നിന്നും ചൈനീസ് സൈന്യത്തെ പിൻവലിക്കുന്നതിനായി ചൈന ഇന്ത്യയോടൊപ്പം ചേർന്ന് ആത്മാർത്ഥതയോടെ പ്രവർത്തിക്കുമെന്നും കേന്ദ്ര വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ചൈന ലൈൻ ഓഫ് ആക്ച്വൽ കൺട്രോളിനെ മാനിക്കുമെന്നും ഏകപക്ഷീയമായി സ്ഥിതിഗതികൾ മാറ്റുന്നതിനുള്ള ശ്രമങ്ങൾ നടത്തില്ലെന്നും ഞങ്ങൾ വിശ്വസിക്കുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications