Get Updates
Get notified of breaking news, exclusive insights, and must-see stories!

മതംമറ്റ വിവാദം: യുപിയിലും ദില്ലിയിലും ഇഡി റെയ്ഡ്, പാക്‌സിതാന്റെ ഫണ്ട് ലഭിച്ചെന്ന് ഉദ്യോഗസ്ഥര്‍

ദില്ലി: യുപിയിലെ മതംമാറ്റ വിവാദ കേസുമായി ബന്ധപ്പെട്ട് വ്യാപക റെയ്ഡ് നടത്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. ദില്ലിയിലെയും യുപിയിലെയും മൂന്ന് വീതം സ്ഥലങ്ങളിലാണ് ഇന്ന് റെയ്ഡ് നടന്നത്. പാകിസ്താന്‍ ചാരസംഘടനയായ ഐഎസ്‌ഐയുടെ സഹായവും ഫണ്ടും മതംമാറ്റത്തിന് വേണ്ടി ലഭിച്ചു എന്ന രേഖകള്‍ കണ്ടെത്തി എന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. യുപിയില്‍ അടുത്തിടെ മുസ്ലിം പണ്ഡിതനായ ഉമര്‍ ഗൗതം ഉള്‍പ്പെടെയുള്ള ചിലരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നിര്‍ബന്ധിത മതംമാറ്റം നടത്തി എന്നാണ് ഉമര്‍ ഗൗതമിനും അദ്ദേഹത്തിന്റെ സംഘടനയ്ക്കുമെതിരായ ആരോപണം.

m

സ്ത്രീകള്‍ക്കെതിരായ അതിക്രമം: സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധിച്ച മഹിളാ മോര്‍ച്ച പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കുന്നു- ചിത്രങ്ങള്‍

വിദേശ ഫണ്ട് പ്രതികള്‍ക്ക് ലഭിച്ചിരുന്നു എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. മുഹമ്മദ് ഉമര്‍ ഗൗതമിന്റെ സംഘടനയാണ് ഇസ്ലാമിക് ദവാഹ് സെന്റര്‍. ഇദ്ദേഹത്തിന്റെ സഹായി മുഫ്തി ഖാസി ജഹാംഗീറും കേസില്‍ പ്രതിയാണ്. ദില്ലിയില്‍ ജാമിയ നഗറിലാണ് ഇന്ന് പ്രധാനമായും ഇഡി റെയ്ഡ് നടത്തിയത്. ലഖ്‌നൗവിലെ അല്‍ ഹസന്‍ എജ്യുകേഷന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍, ഗൈഡന്‍സ് എജ്യുക്കേഷന്‍ ആന്റ് വെല്‍ഫെയര്‍ സൊസൈറ്റി എന്നിവിടങ്ങളിലും റെയ്ഡ് നടന്നു.

നിര്‍ബന്ധിത മതംമാറ്റത്തിന് വേണ്ടി ഉമര്‍ ഗൗതമിന്റെ സംഘടന ശ്രമിച്ചു എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസ് പ്രതികള്‍ക്കെതിരെ ഇഡി എടുത്തത് കഴിഞ്ഞ മാസമാണ്. ഉത്തര്‍ പ്രദേശിലെ തീവ്രവാദ വിരുദ്ധ സേനയുടെ ചില കണ്ടെത്തലുകള്‍ക്ക് പിന്നാലെയാണ് ഇഡി കേസെടുത്തത്. ഉമര്‍ ഗൗതം, അസ്ലം ഖാസിമി എന്നിവരെ എടിഎസ് അറസ്റ്റ് ചെയ്തിരുന്നു. ഐഎസ്‌ഐയുടെയും മറ്റു വിദേശ സംഘടനകളുടെയും ഫണ്ട് സ്വീകരിച്ചു എന്നാണ് ഇവര്‍ക്കെതിരായ പരാതി. എന്നാല്‍ എടിഎസിന്റെ ആരോപണം തള്ളി ഇവരുടെ കുടുംബവും മുസ്ലിം സംഘടനകളും രംഗത്തുവന്നിരുന്നു.

Recommended Video

cmsvideo
    12456 cases in Kerala | Oneindia Malayalam

    കിടിലന്‍ സെക്‌സി ലുക്കില്‍ പാര്‍വ്വതി നായര്‍; ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ്

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+