അവരുടെ ഉള്ളില്‍ വിഷമാണ്.... അതും പരിശോധിക്കണം, തുറന്നടിച്ച് കോണ്‍ഗ്രസ്, അജാസ് ഖാനെതിരെ!!
ദില്ലി: രണ്ട് ദിവസത്തിനുള്ളില്‍ രണ്ട് ഭീകര വിവാദങ്ങളുണ്ടാക്കിയ സെലിബ്രിറ്റികള്‍ക്കെതിരെ കോണ്‍ഗ്രസ് രംഗത്ത്. കങ്കണ റനൗത്തിന്റെ സഹോദരി രംഗോലി ചന്ദേലിനെയും നടന് അജാസ് ഖാനെയുമാണ് വിമര്‍ശിച്ചിരിക്കുന്നത്. ഇരുവരെയും കൊറോണയ്ക്കല്ല, വിദ്വേഷത്തിന്റെ അളവാണ് പരിശോധിക്കേണ്ടതെന്ന് കോണ്‍ഗ്രസ്. രംഗോലിയുടെ ട്വീറ്റുകള്‍ നേരത്തെ വലിയ ചര്‍ച്ചയായിരുന്നു. മുസ്ലീം വിരുദ്ധ നിറഞ്ഞ് നില്ക്കുന്ന ട്വീറ്റുകളാണെന്നായിരുന്നു വിമര്‍ശനം. ഇതിനെ തുടര്‍ന്ന് ട്വിറ്റര്‍ അവരുടെ അക്കൗണ്ട് പൂട്ടിക്കെട്ടുകയും ചെയ്തിരുന്നു. അജാസ് ഖാനെയാണ് പോലീസ് ഇന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ രണ്ടും വ്യാപകമായ വിമര്‍ശനം ഏറ്റുവാങ്ങിയവരാണ്.

രംഗോലിയുടെ വിദ്വേഷ പരാമര്‍ശം
ഒരു ജമാഅത്തി കൊറോണ ബാധിച്ച് മരിച്ചു. ഇയാളുടെ കുടുംബത്തെ പരിശോധിക്കാനായി ഡോക്ടര്‍മാരും പോലീസുമെത്തി. ഇവര്‍ ഉദ്യോഗസ്ഥരെ തല്ലിക്കൊന്നു. മതേതര മാധ്യമങ്ങളെ ഇതേ കുറിച്ച് എന്താണ് പറയുക. യഥാര്‍ത്ഥത്തില്‍ മതേതര മാധ്യമങ്ങളെയും ഈ മുല്ലകളെയും ഒരു വരിയില്‍ നിര്‍ത്തി വെടിവെച്ച് കൊല്ലണം. അങ്ങനെ ചെയ്താല്‍ അവര്‍ നമ്മളെ നാസികളെന്ന് വിളിക്കും. അതൊക്കെ ആര് ശ്രദ്ധിക്കുന്നു. വ്യാജ പ്രതിച്ഛായയേക്കാള്‍ വലുതാണ് രാജ്യത്തെ ജീവനെന്നുമായിരുന്നു രംഗോലി പറഞ്ഞത്.

അജാസ് ഖാന്റെ അറസ്റ്റ്
നടന് അജാസ് ഖാന്റെ പരാമര്‍ശവും അതിരുകടന്നതായിരുന്നു. മുംബൈ പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരിക്കുകയാണ്. ഒരു ഉറുമ്പ് ചത്താല്‍ മുസ്ലീമാണ് ഉത്തരവാദി. ഒരു ആനി ചെരിഞ്ഞാലും മുസ്ലീമാണ് ഉത്തരവാദി. ദില്ലിയില്‍ ഭൂകമ്പമുണ്ടായാല്‍ അതിനും ഉത്തരവാദി മുസ്ലീമാണ്. എന്ത് സംബവം നടന്നാലും അതിന് ഉത്തരവാദി മുസ്ലീമാണ്. എപ്പോഴെങ്കിലും ഈ ഗൂഢാലോചനയ്ക്ക് ഉത്തരവാദികള്‍ ആരാണെന്ന് ചിന്തിച്ചിട്ടുണ്ടോ എന്നും അജാസ് ഖാന് ഫേസ്ബുക്ക് ലൈവ് വീഡിയോയില്‍ ചോദിച്ചിരുന്നു. രാജ്യത്തെ മതസൗഹാര്‍ദം ഇല്ലാതാക്കാന്‍ നോക്കിയതിനും വിദ്വേഷ പ്രസംഗത്തിനുമാണ് കേസ്. നടന് ഇപ്പോള്‍ റിമാന്‍ഡിലാണ്.

കോണ്‍ഗ്രസ് പറയുന്നു
മനുഷ്യര്‍ക്കിടയിലെ വെറുപ്പ് വര്‍ധിച്ച് വരികയാണെന്ന് കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിംഗ്വി പറഞ്ഞു. രാജ്യം ഇത്തരമൊരു മഹാമാരിയെ നേരിടുമ്പോഴും ഇതിനൊന്നും മാറ്റം വന്നിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. ഇത്തരം വ്യക്തികളിലെ വിഷത്തിന്റെ അളവ് അറിയാനുള്ള പരിശോധന കൂടി കണ്ടെത്തേണ്ടതുണ്ടെന്നും പരിഹാസ രൂപേണ സിംഗ്വി പറഞ്ഞു. അജാസ് ഖാന്, രംഗോലി ചന്ദേല്‍ എന്നീ ഹാഷ്ടാഗുകളും സിംഗ്വി ട്വീറ്റില്‍ ഉപയോഗിച്ചിട്ടുണ്ട്.

ന്യായീകരിച്ച് കങ്കണ
സഹോദരിയെ ന്യായീകരിച്ച് കങ്കണ തന്നെ രംഗത്തെത്തിയിട്ടുണ്ട് അവള് മുസ്ലീം വിദ്വേഷം പ്രചരിപ്പിച്ചിട്ടില്ല. ചിലര്‍ മനപ്പൂര്‍വം അങ്ങനെ വരുത്തി തീര്‍ക്കുകയാണ്. എല്ലാ മുസ്ലീങ്ങളും ഇത്തരത്തില്‍ തീവ്രവാദികളാണെന്ന വാദമാണ് ഇവര്‍ ഉയര്‍ത്തുന്നത്. അതേസമയം സര്‍ക്കാര്‍ ട്വിറ്ററിനെതിരെ നടപടിയെടുക്കണമെന്നും, അടച്ചുപൂട്ടണമെന്നും കങ്കണ ആവശ്യപ്പെട്ടു. ചിലര്‍ ഇതേ പ്ലാറ്റ്ഫോമില്‍ ആഭ്യന്തര മന്ത്രിയെയും പ്രധാനമന്ത്രിയെയും തീവ്രവാദിയെന്ന് വിളിക്കുന്നു. എന്നാല്‍ യഥാര്‍ത്ഥ തീവ്രവാദികളെ അങ്ങനെ വിളിക്കുമ്പോള്‍ അക്കൗണ്ടുകള്‍ പൂട്ടിക്കുകയുമാണെന്നും കങ്കണ ആരോപിച്ചു.

രംഗോലിയുടെ മറുപടി
വിലക്കിന് മറുപടി രംഗോലി നല്‍കിയിട്ടുണ്ട്. ട്വിറ്റര്‍ എന്നത് അമേരിക്കന്‍ പ്ലാറ്റ്ഫോമാണ്. എല്ലാ കാര്യങ്ങളും വളച്ചൊടിക്കുന്നവരാണ് അവര്‍. ഇന്ത്യാവിരുദ്ധരും ഹിന്ദു ദൈവങ്ങളെ പരിഹസിക്കുന്നവരുമാണ്. പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും തീവ്രവാദിയെന്ന് വിളിക്കാം. എന്നാല്‍ ആരോഗ്യ പ്രവര്‍ത്തകരെയും പോലീസിനെയും കല്ലെറിയുന്നവരെ കുറിച്ച് പറഞ്ഞാല്‍ അക്കൗണ്ടുകള്‍ പൂട്ടിക്കും. ഇത്തരം പ്ലാറ്റ്ഫോമുകളെ എന്റെ വാക്കുകള്‍ കൊണ്ട് ശാക്തീകരിക്കാന്‍ താല്പര്യമില്ല. അതുകൊണ്ട് എന്റെ അക്കൗണ്ട് ബാന്‍ മാറ്റേണ്ടതില്ല. ഞാന്‍ ഇനി തിരിച്ചുവരാനും പോകുന്നില്ല. എന്റെ സഹോദരിയുടെ വക്താവാണ് ഞാന്‍. അവരുടെ നേരിട്ടുള്ള അഭിമുഖങ്ങള്‍ കാണുക. കങ്കണ വലിയ താരമാണ്. ജനങ്ങളുമായി സംവദിക്കാന്‍ നിരവധി മാര്‍ഗങ്ങളുണ്ടെന്നും രംഗോലി വ്യക്തമാക്കി.
-
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും!











Click it and Unblock the Notifications