മന്‍മോഹന്‍ സിങിന് സ്മാരകം എവിടെ? കേന്ദ്ര സർക്കാർ നിലപാടില്‍ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ്
ഡല്‍ഹി: അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ സംസ്കാരത്തെ ചൊല്ലി ബി ജെ പി - കോണ്‍ഗ്രസ് നേതാക്കളുടെ വാക് പോര്. മുൻ പ്രധാനമന്ത്രിയുടെ സംസ്‌കാരത്തിനായി പ്രത്യേക സ്ഥലം അനുവദിക്കാത്തതില്‍ രൂക്ഷമായ വിമർശനമാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഉയർത്തിയത്. മൻമോഹൻ സിങിൻ്റെ സംസ്കാരം ദില്ലിയിലെ നിഗംബോധ് ഘാട്ടിൽ നാളെ രാവിലെ 11.45 ന് നടത്തുമെന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചത്. എന്നാല്‍ മുന്‍ പ്രധാനമന്ത്രിയുടെ സംസ്കാരം രാജ്ഘട്ടിൽ നടത്താത്തതിലും ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.
സ്മാരകത്തിനുള്ള സ്ഥലത്ത് തന്നെ മന്‍മോഹന്‍ സിങിന്റെ സംസ്കാരം നടത്തണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. മൻമോഹൻ സിങിൻ്റെ സ്മാരകത്തിനുള്ള സ്ഥലം അടുത്തയാഴ്ച തീരുമാനിക്കുമെന്നാണ് കേന്ദ്ര സർക്കാർ കുടുംബത്തെ അറിയിച്ചത്. എന്നാല്‍ സർക്കാറിന്റെ ഈ നിലപാട് വേദനാജകമാണെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രതികരിച്ചു. സ്മാരകത്തിനുള്ള സ്ഥലത്ത് തന്നെ സംസ്കാരം നടത്തണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് അയച്ചു.

മുന്‍ പ്രധാനമന്ത്രിയുടെ സംസ്കാരം ഗംഗാതീരത്ത് രാജ്ഘട്ടില്‍ നടത്തണമെന്നാണ് കോണ്‍ഗ്രസ് പ്രധാനമന്ത്രിയോട് ആവശ്യപ്പെടുന്നത്. കേന്ദ്ര സർക്കാർ നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രതാപ് സിംഗ് ബാജ്വയും ജയറാം രമേശും അകാലി ദള്‍ നേതാവ് സുഖ്ബീർ സിങ് ബാദലും രംഗത്ത് വന്നു. ' പഞ്ചാബിൻറെ പുത്രന് ഉചിതമായ സ്മാരകം പണിയണമെന്ന് പ്രതാപ് സിംഗ് ബാജ്വ ആവശ്യപ്പെട്ടപ്പോള്‍ സ്മാരകത്തിനുള്ള സ്ഥലത്ത് സംസ്കാരം നടത്തണം എന്ന കുടുംബത്തിൻറെ ആവശ്യം അംഗീകരിക്കാത്തത് ഞെട്ടിപ്പിക്കുന്നുവെന്നതാണെന്നാണ് സുഖ്ബീർ സിങ് ബാദല്‍ പ്രതികരിച്ചു.
രാജ്യത്തെ ആദ്യ സിഖ് പ്രധാനമന്ത്രിയോടുള്ള അനാദരവാണ് കേന്ദ്രസർക്കാർ നിലപാടെന്നായിരുന്നു ജയറാം രമേശിന്റെ പ്രതികരണം. 'മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിൻ്റെ സംസ്‌കാരം അദ്ദേഹത്തിൻ്റെ പൈതൃകത്തെ ആദരിക്കുന്നതിനായി സ്മാരകം നിർമ്മിക്കാൻ കഴിയുന്ന സ്ഥലത്ത് നടത്തണമെന്ന് നിർദ്ദേശിച്ച് കോൺഗ്രസ് അധ്യക്ഷൻ ഇന്ന് രാവിലെ പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. അദ്ദേഹത്തിൻ്റെ നേട്ടങ്ങള്‍ക്കും അംഗീകാരത്തിനും അനുയോജ്യമായ സ്മാരകം നിർമ്മിക്കാന്‍ സ്ഥലം കണ്ടെത്താൻ ഇന്ത്യാ ഗവൺമെൻ്റിന് കഴിയാത്തത് എന്തുകൊണ്ടാണെന്ന് നമ്മുടെ രാജ്യത്തെ ജനങ്ങൾക്ക് മനസ്സിലാക്കാൻ കഴിയുന്നില്ല.' ജയറാം രമേശ് കുറിച്ചു.
അതേസമയം, 2004-ൽ അന്തരിച്ച മുൻ പ്രധാനമന്ത്രി നരസിംഹ റാവുവിന് കോണ്‍ഗ്രസ് സർക്കാർ തലസ്ഥാനത്ത് സ്മാരകം പണിയാത്തത് ഉയർത്തിക്കാട്ടിയാണ് ബി ജെ പിയുടെ പ്രതിരോധം. 2004 മുതൽ 2014 വരെ അധികാരത്തിലിരുന്ന 10 വർഷത്തിനിടെ കോൺഗ്രസ് ഒരിക്കലും അദ്ദേഹത്തിന് സ്മാരകം നിർമ്മിച്ചില്ലെന്നും ബി ജെ പി ദേശീയ വക്താവ് സിആർ കേശവന്‍ പറഞ്ഞു.
-
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത് -
രാഷ്ട്രപതിയുടെ വേദിമാറ്റം; വിവാദം മുറുകുന്നു..സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്രം -
യുഎസ് സൈനികരെ പിടികൂടി എന്ന് ഇറാന്; നിഷേധിച്ച് അമേരിക്ക, യുദ്ധം പുതിയ തലത്തിലേക്ക്












Click it and Unblock the Notifications