സോണിയയെ അധിക്ഷേപിച്ചു; അമിത് ഷായ്ക്കെതിരെ അവകാശലംഘന നോട്ടീസുമായി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ അവകാശലംഘന നോട്ടീസുമായി കോണ്‍ഗ്രസ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയെ അധിക്ഷേപിച്ചു എന്ന് ചൂണ്ടിക്കാട്ടി എ ഐ സി സി ജനറല്‍ സെക്രട്ടറി ജയറാം രമേശ് എംപിയാണ് രാജ്യസഭയില്‍ അവകാശലംഘന പ്രമേയം അവതരിപ്പിച്ചത്. രാജ്യസഭയില്‍ നല്കിയ മറുപടിയില്‍ അമിത് ഷാ സോണിയ ഗാന്ധിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചു എന്ന് ജയ്റാം രമേശ് ആരോപിച്ചു.
സോണിയയെ അപകീര്‍ത്തിപ്പെടുത്താനുള്ള മുന്‍കൂട്ടി തയ്യാറാക്കിയ ഉദ്ദേശ്യത്തോടെയാണ് അമിത് ഷാ അങ്ങനെ ചെയ്തതെന്ന് ജയറാം രമേശ് ചൂണ്ടിക്കാട്ടി. 'രാജ്യസഭാംഗവും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പേഴ്സണുമായ സോണിയ ഗാന്ധിയെ അപകീര്‍ത്തിപ്പെടുത്തിയതിന് അമിത് ഷായ്ക്കെതിരെ രാജ്യസഭ നടപടിക്രമങ്ങളുടെയും പെരുമാറ്റത്തിന്റെയും ചട്ടം 188 പ്രകാരം അവകാശലംഘന നോട്ടീസ് നല്കുന്നു,' ജയ്റാം രമേശ് രാജ്യസഭാ ചെയര്മാന് ജഗ്ദീപ് ധന്‍ഖറിന് അയച്ച കത്തില്‍ പറഞ്ഞു.

ആഭ്യന്തരമന്ത്രി സോണിയ ഗാന്ധിയുടെ പേര് പരാമര്‍ശിച്ചില്ലെങ്കിലും അവരെ വ്യക്തമായി സൂചിപ്പിക്കുകയും അവരുടെ മേല്‍ ആരോപണം ഉന്നയിക്കുകയും ചെയ്തു. സോണിയ ഗാന്ധിയുടെ പ്രശസ്തിയെ അപകീര്‍ത്തിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് ആഭ്യന്തരമന്ത്രി അവര്‍ക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചത്. ആഭ്യന്തരമന്ത്രിയുടെ പ്രസ്താവന തികച്ചും വ്യാജവും അപകീര്‍ത്തികരവുമാണ് എന്നും അദ്ദേഹം പറഞ്ഞു..
മാര്‍ച്ച് 25 ന് രാജ്യസഭയില്‍ 2024 ലെ ദുരന്തനിവാരണ ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് മറുപടി നല്‍കുന്നതിനിടെ അമിത് ഷാ നടത്തിയ പ്രസ്താവനയില്‍ ആണ് ജയ്റാം രമേശിന്റെ നടപടി. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധി കോണ്‍ഗ്രസ് ഭരണകാലത്താണ് സ്ഥാപിതമായത് എന്നും അന്ന് ഒരു കോണ്‍ഗ്രസ് നേതാവ് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ ഭാഗമായിരുന്നുവെന്നും അമിത് ഷാ അവകാശപ്പെട്ടിരുന്നു.
കോണ്‍ഗ്രസ് ഭരണകാലത്ത് ഒരു കുടുംബമാണ് രാജ്യം നിയന്ത്രിച്ചിരുന്നത് എന്നും അദ്ദേഹം ആരോപിച്ചിരുന്നു. 'രാജ്യത്തെ ജനങ്ങള്‍ക്ക് നിങ്ങള്‍ എന്ത് ഉത്തരം നല്‍കും? ആരും അത് വായിക്കുകയോ കാണുകയോ ചെയ്യുന്നില്ലെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ,' അമിത് ഷാ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും എന്‍ഡിഎയുടെയും കാലത്താണ് പിഎം-കെയേഴ്സ് ഫണ്ട് സ്ഥാപിതമായത് എന്നും അമിത് ഷാ പറഞ്ഞിരുന്നു.
പ്രകൃതി ദുരന്തങ്ങള്‍, കലാപങ്ങള്‍, മറ്റ് അടിയന്തരാവസ്ഥകള്‍ എന്നിവയാല്‍ ബാധിച്ചവര്‍ക്ക് സഹായം നല്‍കുന്നതിനായി 1948-ല്‍ ആണ് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധി സ്ഥാപിതമായത്. ഇത് പ്രധാനമന്ത്രി കൈകാര്യം ചെയ്യുകയും ഒരു പൊതു ചാരിറ്റബിള്‍ ട്രസ്റ്റായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒന്നാണ്.
ഇതിനു വിപരീതമായി കൊവിഡ് പോലുള്ള അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനായി 2020 ല്‍ ആണ് പിഎം കെയര്‍ ഫണ്ട് ആരംഭിക്കുന്നത്. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധി നിന്ന് വ്യത്യസ്തമായി, പിഎം കെയേഴ്സ് ഫണ്ട് പരിശോധനയ്ക്ക് വിധേയമല്ല.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications