Get Updates
Get notified of breaking news, exclusive insights, and must-see stories!

ന്യൂനപക്ഷവും 45 %വരുന്ന ദളിതരും ആദിവാസികളും; നഷ്ട പ്രതാപം തിരികെ പിടിക്കാന്‍ കോണ്‍ഗ്രസ് ചെയ്യേണ്ടത്

ദില്ലി: തിരഞ്ഞെടുപ്പില്‍ വിജയിച്ച് അധികാരത്തിലേറിയിട്ടും, ആ ഭരണം നിലനിര്‍ത്താന്‍ വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് കഴിയാതെ പോവുന്നതാണ് സമീപ വര്‍ഷങ്ങളില്‍ കാണാന്‍ കഴിഞ്ഞത്. 2019 ലാണ് കര്‍ണാടക ഭരണം കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തില്‍ നിന്നും ബിജെപി പിടിച്ചെടുക്കുന്നത്. പിന്നീട് 2020 മാര്‍ച്ച് ആദ്യത്തില്‍ മധ്യപ്രദേശും സമാനമായ രീതിയില്‍ തന്നെ ബിജെപി കയ്യടക്കി. ഇപ്പോഴിതാ രാജസ്ഥാനിലും ഭരണം അട്ടിമറിക്കാനുള്ള തീവ്രശ്രമത്തിലാണ് ബിജെപി.

പ്രശ്നങ്ങള്‍

പ്രശ്നങ്ങള്‍

മികച്ച പ്രാദേശിക നേതൃത്വങ്ങളുടെ അഭാവം, പാർട്ടിയിലെ കലഹങ്ങൾ, അധികാരങ്ങള്‍ വേണ്ടിയുള്ള നേതാക്കളുടെ നെട്ടോട്ടം, ദേശീയ അധ്യക്ഷ പദവയിലെ സ്ഥിരതയില്ലായ്മ, സംസ്ഥാന നേതൃത്വത്തിന്‍ മേലുള്ള കേന്ദ്ര നേതൃത്വത്തിന്‍റെ അയഞ്ഞ സമീപനം എന്നിവയല്ലെമാണ് സമീപ കാലത്ത് വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് നേരിട്ടു കൊണ്ടിരിക്കുന്ന പ്രധാന പ്രശ്നങ്ങളെന്നാണ് രാഷ്ട്രീയ നീരിക്ഷകയായ ഫാത്തിമ ഹസന്‍ അഭിപ്രായപ്പെടുന്നത്.

ശക്തമായ പ്രാദേശിക നേതാക്കള്‍

ശക്തമായ പ്രാദേശിക നേതാക്കള്‍

ജനപ്രീതിയാർജ്ജിച്ച ശക്തമായ പ്രാദേശിക നേതാക്കള്‍ ഉണ്ടെങ്കിൽ ഏത് പാർട്ടിക്കും മികച്ച പ്രകടനങ്ങള്‍ കാഴ്ചവെക്കാന്‍ സാധിക്കും. പ്രാദേശിക നേതാക്കൾ ജനങ്ങളുമായി നല്ല ബന്ധം പുലർത്തുകയും അവർക്ക്മേൽ രാഷ്ട്രീയ സ്വാധീനം ചെലുത്തുകയും വേണം. അവ പ്രവർത്തന സൗഹാർദ്ദപരവും ആളുകളുടെ പ്രശ്‌നങ്ങളിൽ ഇടപെടുകയും, വിഷയങ്ങള്‍ പാർട്ടി ഹൈക്കമാന്റിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും വേണം. എന്നാല്‍ പലപ്പോഴും കോണ്‍ഗ്രസ് നേതാക്കള്‍ ഇതില്‍ നിന്നും പരാജയപ്പെടുന്നു.

ബിജെപിയെ നേരിടാന്‍

ബിജെപിയെ നേരിടാന്‍

ബിജെപിയെ നേരിടാന്‍ കഴിയുന്ന ഒരേയൊരു ദേശീയ പാർട്ടി ഇന്നും കോൺഗ്രസ് തന്നെയാണ്. എന്നാൽ ആവശ്യമുള്ളപ്പോഴെല്ലാം പ്രതിപക്ഷ പാർട്ടിയുടെ പങ്ക് ഉചിതമായി നിര്‍വഹിക്കുന്നതില്‍ പാര്‍ട്ടിക്ക് പോരായ്മ പറ്റിയിട്ടുണ്ട്. ഇത് അങ്ങേയറ്റം വിമർശനത്തിന് വിധേയമാക്കരുത്, ഭാവിയിൽ ഈ പ്രശ്നങ്ങളെ നേരിടാന്‍ ഇതേ രീതി തിരിച്ച് ഉപയോഗിച്ചേക്കാമെന്നും പാര്‍ട്ടി ഓർമ്മിക്കണം.

ഗ്രൂപ്പ് പോര്

ഗ്രൂപ്പ് പോര്

‌മറ്റൊരു പ്രധാന പ്രശ്നം പാര്‍ട്ടി നേതാക്കളുടെ ഗ്രൂപ്പ് പോരാണ്. ഇത് പാർട്ടി ഹൈക്കമാൻഡിന് തന്നെ നിയന്ത്രിക്കാൻ കഴിയാത്ത ഒന്നാണ്. അംഗങ്ങൾ തന്നെ പരസ്പരം അഭിപ്രായങ്ങളെ മാനിക്കണം. വ്യത്യാസങ്ങളുണ്ടെങ്കിൽ, പാർട്ടി നേതൃത്വത്തിന് ഇടപെടാനും സമവായം കൊണ്ടുവരാനും കഴിയും. പുതുതായി വരുന്നവർക്കോ യോഗ്യതയില്ലാവര്‍ക്കോ പ്രത്യേക പദവികള്‍ വാഗ്ദാനം ചെയ്യുന്നത് പാർട്ടി ഹൈ കമാൻഡ് ഒഴിവാക്കണം. അങ്ങനെ ചെയ്യുന്നതിലൂടെ, ഏതെങ്കിലും തരത്തിലുള്ള കലഹങ്ങൾ ഒരു പരിധിവരെ പരിശോധിക്കാൻ ഇതിന് കഴിയുമെന്നും ഫാത്തിമ അഭിപ്രായപ്പെടുന്നു.

നേതൃത്വത്തില്‍

നേതൃത്വത്തില്‍


ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടി തിരിച്ചടി നേരിട്ട ഉടൻ രാഹുൽ ഗാന്ധി സ്ഥാനമൊഴിയുകയും സോണിയ ഗാന്ധി വീണ്ടും അധ്യക്ഷ പദവിയിലേക്ക് വരികയും ചെയ്തു. ഇത് ആളുകൾക്ക് തെറ്റായ സന്ദേശമാണ് നല്‍കിയത്. പാർട്ടിയുടെ ഉന്നതസ്ഥാനത്തിരിക്കുന്ന നേതാവ് എല്ലാ പരാജയങ്ങൾക്കൊപ്പം നിൽക്കുകയും വിജയം നേടുന്നതിനായി പ്രവർത്തിക്കുകയും വേണം. സോണിയ ഗാന്ധിയുടെ പിന്‍ഗാമിയെ പാര്‍ട്ടി ഉടന്‍ തീരുമാനിക്കണം.

നല്ല ബന്ധം

നല്ല ബന്ധം

വർഷങ്ങളായി കോൺഗ്രസിനും സഖ്യകക്ഷികൾക്കും രാജ്യസഭയിൽ വലിയ അംഗബലം ഉണ്ടെങ്കിലും എൻ‌ഡി‌എ ഭരണത്തിൻ കീഴിൽ വിവാദപരമായ ബില്ലുകൾ പാസാക്കുന്നത് തടയാൻ അവര്‍ക്ക് കഴിഞ്ഞില്ല. അതുകൊണ്ടാണ് രാജ്യസഭയിലെ മറ്റ് പാർട്ടികളുമായി കോൺഗ്രസ് നല്ല ബന്ധം പുലർത്തേണ്ടത് അത്യാവശ്യമാണ്. ഇക്കാര്യത്തില്‍ നേതൃത്വം പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും ഫാത്തിമ ആവശ്യപ്പെടുന്നു.

കൃത്യമായ പ്രവര്‍ത്തനങ്ങള്‍

കൃത്യമായ പ്രവര്‍ത്തനങ്ങള്‍

കൃത്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ നിലവിലെ പ്രശ്നങ്ങളില്‍ നിന്നെല്ലാം അതിജീവിക്കാന്‍ കഴിയുമെന്നും ഫാത്തിമ നിരീക്ഷിക്കുന്നു. പ്രാദേശിക തലത്തില്‍ ജനസ്വാധീനം ഉള്ള പാര്‍ട്ടികളുമായി മാത്രം സഖ്യം രൂപീകരിക്കേണ്ടതാണ്. ഉദാഹരണത്തിന് തെലങ്കാനയിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ സഖ്യം കൊണ്ട് കോണ്‍ഗ്രസിന് ഗുണം ഒന്നും ഉണ്ടായില്ല.

വലിയ തെറ്റ്

വലിയ തെറ്റ്

ഒരു സംസ്ഥാനത്തിന് പാർട്ടിയുടെ ഏറ്റവും ശക്തരായ രണ്ട് നേതാക്കൾക്ക് അധികാര പങ്കിടാന്‍ അനുവാദം നല്‍കുന്നത് തന്നെ ഏറ്റവും വലിയ തെറ്റാണ്. ഉദാഹരണത്തിന്, അശോക് ഗെലോട്ടിനെ മൂന്നാം തവണയും മുഖ്യമന്ത്രിയാക്കി. അതേപോലെ ജനപ്രിയനായ സച്ചിൻ പൈലറ്റിന് ഉപമുഖ്യമന്ത്രി സ്ഥാനവും നൽകി. ശക്തരായ രണ്ട് നേതാക്കൾ അധികാരം പങ്കിടാൻ തുടങ്ങിയപ്പോൾ അവർ തമ്മിലുള്ള പ്രശ്നങ്ങള്‍ ആരംഭിച്ചു. ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കണം.

മികച്ച സ്ഥാനാർത്ഥികളെ

മികച്ച സ്ഥാനാർത്ഥികളെ

മികച്ച സ്ഥാനാർത്ഥികളെ തെരഞ്ഞെടുക്കുക എന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. അതത് മണ്ഡലത്തിലെ പ്രാദേശിക ജനങ്ങൾക്കിടയിൽ ജനപ്രീതി നേടിയ സ്ഥാനാർത്ഥികളെ കോൺഗ്രസ് തിരഞ്ഞെടുക്കേണ്ടതുണ്ട്. അധികാരമേറ്റ ശേഷം അഴിമതിയിൽ ഏർപ്പെടാത്ത ഒരാളെ പാർട്ടിക്ക് തിരഞ്ഞെടുക്കാനാകും. തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം സ്വയം വില്‍പ്പനയ്ക്ക് തയ്യാറായാല്‍ അത് പാര്‍ട്ടിയുടെ പേരിനെ തന്നെ കളങ്കപ്പെടുത്തുമെന്നും ഫാത്തിമ വ്യക്തമാക്കുന്നു.

ധാരാളം സമയം

ധാരാളം സമയം

2024 ലെ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിന് ധാരാളം സമയം ലഭ്യമാണ്. ചാരത്തിൽ നിന്ന് ഉയർന്നുവന്ന് ഏറ്റവും വലിയ ഒറ്റ കക്ഷിയായിവാന്‍ കോണ്‍ഗ്രസ് ശരിക്കും ശ്രമിക്കണം. മുസ്ലീങ്ങളെയും മറ്റ് ന്യൂനപക്ഷങ്ങളെയും രാജ്യത്തെ ജനസംഖ്യയുടെ 45 ശതമാനത്തോളം വരുന്ന ദലിതരേയും ആദിവാസികളേയും കോണ്‍ഗ്രസിന് വിശ്വാസത്തിലെടുക്കാന്‍ കഴിയണം.

അധികാരം തിരിച്ചു പിടിക്കാന്‍

അധികാരം തിരിച്ചു പിടിക്കാന്‍

ബിജെപിയ്ക്ക് ശക്തമായ ഒരു ബദലാകാൻ കഴിയുന്ന ഒരേയൊരു ദേശീയ പാർട്ടിയെന്ന നിലയിൽ ബിജെപിയുമായി നേര്‍ക്കു നേര്‍ പോരാടുന്ന സംസ്ഥാനങ്ങളിൽ ഘടകങ്ങള്‍ പൂർണ്ണമായും ഉപയോഗപ്പെടുത്തേണ്ടതുണ്ട്. അങ്ങനെ ചെയ്താല്‍ കോൺഗ്രസിന് തിരഞ്ഞെടുപ്പുകള്‍ വിജയിക്കാനും അധികാരം തിരിച്ചു പിടിക്കാനും കഴിയുമെന്നും ഫാത്തിമ കുറിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+