Get Updates
Get notified of breaking news, exclusive insights, and must-see stories!

എല്‍പിജി സബ്‌സിഡി മുതല്‍ കര്‍ഷക വായ്പ വരെ; ഛത്തീസ്ഗഡില്‍ പ്രകടന പത്രിക പുറത്തിറക്കി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ പ്രചാരണത്തിന്റെ അവസാന ദിനത്തില്‍ പ്രകടന പത്രിക പുറത്തിറക്കി കോണ്‍ഗ്രസ്. വന്‍ വാഗ്ദാനങ്ങളാണ് കോണ്‍ഗ്രസ് നല്‍കിയിരിക്കുന്നത്. കോണ്‍ഗ്രസ് ഒരിക്കല്‍ കൂടി അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്ത് ജാതി സെന്‍സസ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ പ്രഖ്യാപിച്ചു. കോണ്‍ഗ്രസിന്റെ നിര്‍ണായക പ്രഖ്യാപനമാണിത്. രാഹുല്‍ ഗാന്ധി പ്രചാരണത്തില്‍ ഉടനീളം ഉന്നയിച്ചതും ഇക്കാര്യങ്ങളായിരുന്നു.

കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്താനായി രാഹുല്‍ ഉന്നയിച്ചതും ഈ വിഷയമായിരുന്നു. അതേസമയം ഗ്യാസ് സിലിണ്ടറുകള്‍ക്ക് 500 രൂപ സബ്‌സിഡി നല്‍കുമെന്നും ബാഗേല്‍ പറഞ്ഞു.അതേസമയം കര്‍ഷക വായ്പകള്‍ എഴുതി തള്ളുമെന്നും കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. നെല്ല സംഭരണത്തിന് ക്വിന്റലിന് 3200 നിരക്കില്‍ ലഭിക്കും. നിലവില്‍ രാജീവ് ഗാന്ധി ന്യായ് യോജന പ്രകാരമുള്ള സബ്‌സിഡി അടക്കമാണിത്. നഴ്‌സറി മുതല്‍ പിജി വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസവും പ്രകടന പത്രികയിലുണ്ട്.

congress-bhupesh-baghel

ടെണ്ടു ഇലകള്‍ക്ക് നിലവിലുള്ള വില നാലായിരം നിന്ന് ആറായിരമാക്കി ഉയര്‍ത്തിയിട്ടുണ്ട്. ഒരു ചാക്ക് എന്ന കണക്കിനാണ് ഇതിന്റെ വില. ടെണ്ടു ഇലകള്‍ ശേഖരിക്കുന്നവര്‍ വര്‍ഷത്തില്‍ നാലായിരം രൂപ ബോണസും ലഭിക്കും. മഹതാരി ന്യായ് യോജന പദ്ധതിയും കോണ്‍ഗ്രസ് വന്നാല്‍ ആരംഭിക്കും. പാചക വാതക സിലിണ്ടറിന് 500 രൂപ സബ്‌സിഡി നല്‍കുന്നത്. എല്ലാ വരുമാന വിഭാഗങ്ങളില്‍ വരുന്ന സ്ത്രീകള്‍ക്കാണ് ഈ തുക ലഭിക്കുക.

അതേസമയം നിലവില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് കീഴിലുള്ള എല്ലാ പദ്ധതികളും ഭരണം നിലനിര്‍ത്തിയാല്‍ തുടരുമെന്ന് ബാഗല്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ബിജെപിയുടെ പ്രകടപത്രികയെ കോണ്‍ഗ്രസ് പരിഹസിച്ചിരുന്നു. വെള്ളിയാഴ്ച്ചയാണ് ഇത് പുറത്തിറക്കിയത്. കോണ്‍ഗ്രസിന്റെ വാഗ്ദാനങങ്ങളെ അതേപടി പകര്‍ത്തി വെച്ചിരിക്കുകയാണ് ഇതില്‍ എന്ന് പാര്‍ട്ടി ആരോപിച്ചു.

തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെ ഇത്രയും കാലം സൗജന്യങ്ങള്‍ എന്ന് പരിഹസിച്ചിരുന്നവര്‍, തെരഞ്ഞെടുപ്പ് ജയിക്കാനായി അതേ മാര്‍ഗം സ്വീകരിച്ചിരിക്കുകയാണെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. നിലവില്‍ കോണ്‍ഗ്രസിന് സംസ്ഥാനത്ത് മുന്‍തൂക്കമുണ്ടെന്ന് അഭിപ്രായ സര്‍വേകള്‍ പറയുന്നത്. ഛത്തീസ്ഗഡില്‍ ബിജെപിക്ക് നേതാക്കളില്ലാത്തത് വലിയ തിരിച്ചടിയാവുമെന്നാണ് സൂചന. രമണ്‍ സിംഗ് രംഗത്തില്ലാത്തതും, മോദി പ്രഭാവത്തില്‍ മാത്രം വോട്ടുപിടിക്കാന്‍ നോക്കുന്നതുമെല്ലാം ബിജെപിക്ക് അനുകൂലമായ കാര്യമല്ലെന്നാണ് റിപ്പോര്‍ട്ട്.

അതിലുപരി ഭൂപേഷ് ബാഗലിന് വലിയ ജനപ്രീതി സംസ്ഥാനത്തുണ്ട്. ന്യായ് പദ്ധതിയും, നിരവധി ജനക്ഷേമ പദ്ധതികളുമെല്ലാം സംസ്ഥാനത്ത് അദ്ദേഹം നടപ്പിലാക്കുന്നുണ്ട്. ഇത് കോണ്‍ഗ്രസ് അനുകൂല തരംഗം സംസ്ഥാനത്തുണ്ടാക്കിയിട്ടുണ്ട്. അതോടൊപ്പം സംസ്ഥാനത്ത് മികച്ച പ്രചാരണമാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടത്തിയത്. ജാതി സെന്‍സസ് നടപ്പാക്കുമെന്ന പ്രഖ്യാപനം വിഭാഗത്തിന്റെയും വോട്ട് ലഭിക്കാന്‍ സഹായിക്കുമെന്നാണ് സൂചന.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+