ചണ്ഡീഗഡ് ആരുടെ തലസ്ഥാനം? പഞ്ചാബ്-ഹരിയാന കോണ്‍ഗ്രസ് നേതൃത്വം രണ്ട് തട്ടില്‍, സിദ്ദുവിന് മറുപടി
ദില്ലി: ചണ്ഡീഗഡ് ഏത് സംസ്ഥാനത്തിന്റെ ഭാഗമാണെന്ന തര്‍ക്കം രൂക്ഷമാകുന്നു. പഞ്ചാബ് സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഹരിയാന കോണ്‍ഗ്രസ് രംഗത്ത് വന്നിരിക്കുകയാണ്. ഹരിയാനയുടെ നിര്‍ണായകമായ മേഖലയാണ് ചണ്ഡീഗഡെന്ന് കോണ്‍ഗ്രസ് പറഞ്ഞു. ഈ വിഷയത്തില്‍ ഹരിയാന കോണ്‍ഗ്രസും പഞ്ചാബ് കോണ്‍ഗ്രസും രണ്ട് തട്ടിലാണ്. നേരത്തെ പഞ്ചാബ് നിയമസഭ ചണ്ഡീഗഡിന്റെ അധികാരം സംസ്ഥാനത്തിന് കീഴിലാക്കുന്ന പ്രമേയം പാസാക്കിയിരുന്നു. എന്നാല്‍ ഇത് രാഷ്ട്രീയ ഗിമ്മിക്കാണെന്ന് പഞ്ചാബ് കോണ്‍ഗ്രസ് പറഞ്ഞു. രാഷ്ട്രപതി, പ്രധാനമന്ത്രി, ഹരിയാന ഗവര്‍ണര്‍ എന്നിവരെ ഈ വിഷയത്തില്‍ കാണുമെന്ന് ഹരിയാന കോണ്‍ഗ്രസ് വ്യക്തമാക്കി.

ചണ്ഡീഗഡ് നിലവില്‍ ഹരിയാനയുടെയും പഞ്ചാബിന്റെയും സംയുക്ത തലസ്ഥാനമാണ്. ഭൂപീന്ദര്‍ ഹൂഡയുടെയും നേതൃത്വത്തിലാണ് കോണ്‍ഗ്രസ് യോഗം ചേര്‍ന്നത്. ചണ്ഡീഗഡ് ഹരിയാനയുടേതാണ്. ഷാ കമ്മീഷന് ഇത് നേരത്തെ തന്നെ ഹരിയാനയ്ക്ക് നല്‍കിയതാണെന്നും ഹൂഡ പറഞ്ഞു. ജലം, ഭൂമി, തലസ്ഥാനം എന്നിങ്ങനെ തര്‍ക്ക വിഷയങ്ങള്‍ ധാരാളമുണ്ട്. ഹരിയാനയ്ക്ക് ആവശ്യമായ വെള്ളം കിട്ടുന്നതിനാണ് പ്രഥമ പരിഗണന നല്‍കുന്നതെന്നും ഹൂഡ പറഞ്ഞു. ചണ്ഡീഗഡില്‍ നിന്ന് ചില ഭൂപ്രദേശങ്ങളെ ഹരിയാനയിലേക്ക് മാറ്റേണ്ടതുണ്ട്. അതിനായി ഹരിയാന കോണ്‍ഗ്രസ് പ്രക്ഷോഭം തുടരുമെന്നും ഭൂപീന്ദര്‍ ഹൂഡ വ്യക്തമാക്കി.
പഞ്ചാബിലെ പ്രമേയം നിയമലംഘനമാണ്. മേഖലയിലെ സമാധാനത്തെയും സൗഹാര്‍ദത്തെയും തകര്‍ക്കുന്നതാണ് നീക്കമെന്ന് ഭൂപീന്ദര്‍ ഹൂഡ പറഞ്ഞു. നദീജലം പങ്കുവെക്കുന്നത് നിയമപരമായി ലഭിക്കേണ്ട അവകാശമാണ്. അത് ഭരണഘടനയില്‍ സംരക്ഷിതമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. കോണ്‍ഗ്രസ് നേതാവ് ്നവജ്യോത് സിദ്ദുവിന്റെ പരാമര്‍ശങ്ങളാണ് വിവാദം ശക്തമാക്കാന്‍ കാരണം. സത്ലജ്-യമുന കനാല്‍ ബന്ധിപ്പിക്കല്‍ പൂര്‍ത്തിയാക്കി പഞ്ചാബില്‍ നിന്ന് നദീജലം ഹരിയാനയില്‍ ലഭ്യമാക്കണമെന്നാണ് ആവശ്യം. ഹിന്ദു സംസാരിക്കുന്ന 400 ഗ്രാമങ്ങളെ ഹരിയാനയ്ക്ക് വിട്ടുനല്‍കണമെന്നും ആവശ്യമുണ്ട്.
അതേസമയം ചണ്ഡീഗഡ് എപ്പോഴും പഞ്ചാബിന്റെ ഭാഗമായിരിക്കുമെന്ന് സിദ്ദു പറഞ്ഞു. നദീജലത്തിന് വേണ്ടിയായിരിക്കും അടുത്ത വലിയ പോരാട്ടമെന്നും സിദ്ദു വ്യക്തമാക്കി. ചണ്ഡീഗഡിന് വേണ്ടി നടത്തുന്ന അനാവശ്യ പ്രശ്നങ്ങള്‍, ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള സാഹോദര്യത്തെ ഇല്ലാതാക്കുമെന്നും, വലിയ പ്രശ്നങ്ങള്‍ക്ക് വഴിവെക്കുമെന്നും സുനില്‍ ജക്കര്‍ പറഞ്ഞു. പഞ്ചാബിന്റെ നദീജലത്തിന് വേണ്ടിയാണ് ഹരിയാന ശ്രമിക്കുന്നതെന്ന വാദങ്ങളാണ് സിദ്ദു മുന്നോട്ട് വെച്ചത്. ദീര്‍ഘകാലമായി നദീജലം സംബന്ധിച്ച തര്‍ക്കം ഇരു സംസ്ഥാനങ്ങള്ക്കുമിടയിലുണ്ട്. നേരത്തെ കേന്ദ്രത്തിന്റെ പ്രഖ്യാപനത്തിന് പിന്നാലെ പ്രശ്നങ്ങള്‍ വീണ്ടും ശക്തമായത്.
-
'ഞാൻ സംഘിയായത് കൊണ്ട് മുസ്ലീം സംഘടനകൾ പിന്തുണയ്ക്കില്ലെന്ന് പറഞ്ഞു';കോണ്‍ഗ്രസിനെതിരെ അഖിൽ മാരാർ -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം












Click it and Unblock the Notifications