Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡികെ ശിവകുമാറിന് കിടിലന്‍ വരവൊരുക്കാന്‍ കോണ്‍ഗ്രസ്; നടപ്പിലാക്കുന്നത് 10 കോടിയുടെ സജ്ജീകരണങ്ങള്‍

ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയവും വിമത നീക്കത്തിനൊടുവില്‍ സഖ്യ സര്‍ക്കാര്‍ വീണതും കര്‍ണാടകയില്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായിരുന്നു സമ്മാനിച്ചത്. ഈ പ്രതിസന്ധികളില്‍ നിന്നെല്ലാം പരിഹാരം കാണുന്നതിനായാണ് പാര്‍ട്ടിയുടെ സംസ്ഥാന നേതൃതലത്തില്‍ അഴിച്ചുപണികള്‍ക്കായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിച്ചത്. ദിനേഷ് ഗുണ്ടുറാവുവിന് പകരക്കാരനായി മുന്‍മന്ത്രിയും ക്രൈസിസ് മാനേജര്‍ എന്ന് അറിയപ്പെടുന്ന ഡികെ ശിവകുമാറിനെ പിസിസി പ്രസിഡന്‍റായി നിയമിക്കാനായിരുന്നു കോണ്‍ഗ്രസ് തീരുമാനം.

തീരുമാനം നേരത്തെ

തീരുമാനം നേരത്തെ

ഡികെ ശിവകുമാറിനെ പിസിസി പ്രസിഡന്‍റായി നിയമിച്ചുള്ള ഹൈക്കമാന്‍ഡ് തീരുമാനം നേരത്തെ തന്നെ വന്നിരുന്നെങ്കിലും അദ്ദേഹം ഇതുവരെ പദവി ഏറ്റെടുത്തിട്ടില്ല. കൊറോണ വൈറസ് സൃഷ്ടിച്ച പ്രതിസന്ധി മൂലമായിരുന്നു ഔദ്യോഗികമായ ചടങ്ങ് നീണ്ടുപോയത്. എന്നാല്‍ അധികം വൈകാതെ തന്നെ സ്ഥാനമേറ്റെടുക്കല്‍ ചടങ്ങ് ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

പ്രവര്‍ത്തനം സജീവം

പ്രവര്‍ത്തനം സജീവം

തിയ്യതിയുടെ കാര്യത്തില്‍ ഇതുവരെ തീരുമാനം അയില്ലെങ്കിലും ശിവകുമാര്‍ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിയുടെ താഴെ തട്ടില്‍ സജീവമായി നടക്കുകയാണ്. കൊറോണ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയുന്ന തരത്തില്‍ ഡിജിറ്റല്‍ രീതിയില്‍ ചടങ്ങ് നടത്താനാണ് തീരുമാനം.

പ്രത്യേക ചുമതല

പ്രത്യേക ചുമതല

വാര്‍ഡ് തലത്തിലും ഗ്രാമപഞ്ചായത്ത് തലത്തിലും പ്രാതിനിധ്യം ഉറപ്പിക്കുന്ന തരത്തില്‍ വിപുലമായ പരിപാടിയാണ് കോണ്‍ഗ്രസ് നേതൃത്വം ആലോചിക്കുന്നത്. ചടങ്ങില്‍ അതത് പ്രദേശത്തെ പ്രവര്‍ത്തകരെ പങ്കാളികളാക്കുന്നതിന് വേണ്ടി പ്രാദേശിക നേതാക്കള്‍ പ്രത്യേക ചുമതല നല്‍കിയിട്ടുണ്ട്.

10 കോടി രൂപ

10 കോടി രൂപ

ഡികെ ശിവകുമാറിന്‍റെ സ്ഥാനമേറ്റെടുക്കല്‍ ചടങ്ങുമായി ബന്ധപ്പെട്ട് 10 കോടി രൂപയുടെ സജ്ജീകരണങ്ങളാണ് കോണ്‍ഗ്രസ് നടത്താനൊരുങ്ങുന്നത്. സംസ്ഥാനത്തെ 37 ജില്ലാ ഡിവിഷനുകള്‍, 6021 ഗ്രാമ പഞ്ചായത്തുകള്‍, 462 ബ്ലോക്ക്, 281 മുനിസിപ്പാലിറ്റികളിലെ 5007 വാര്‍ഡുകളിലും സ്ഥാനമേറ്റെടുക്കല്‍ ചടങ്ങ് തത്സമയം കാണുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കും.

പാര്‍ട്ടിക്ക് വേണ്ടി

പാര്‍ട്ടിക്ക് വേണ്ടി

ഇതിനായുള്ള പ്രവര്‍ത്തനം താഴെക്കിടയില്‍ നടന്നു വരികയാണ്. താന്‍ പ്രതിജ്ഞ ചൊല്ലുമ്പോള്‍ അതോടൊപ്പം സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലും ഓരോ പ്രവര്‍ത്തകനും പാര്‍ട്ടിക്ക് വേണ്ടി പ്രതിജ്ഞ ചൊല്ലണമെന്നാണ് ആഗ്രഹിക്കുന്നതെന്നാണ് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഡികെ ശിവകുമാര്‍ അഭിപ്രായപ്പെട്ടത്.

കോവിഡ് മാര്‍ഗ്ഗനിര്‍ദേശ്ശം

കോവിഡ് മാര്‍ഗ്ഗനിര്‍ദേശ്ശം

കര്‍ണാടക കോണ്‍ഗ്രസ് ആസ്ഥാനത്തിന് മുന്നില്‍ വലിയ സ്ക്രീനുകള്‍ ഇപ്പോള്‍ തന്നെ സ്ഥാപിച്ചു കഴിഞ്ഞിട്ടുണ്ട്. കൊറോണ വൈറസിന്‍റെ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ആരോഗ്യ വകുപ്പിന്‍റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടാവും ചടങ്ങുകള്‍ നടത്തുക. ഇതിനായി പ്രത്യേക മുന്നറിയിപ്പ് നല്‍കുമെന്നം പാര്‍ട്ടി നേതൃത്വം വ്യക്തമാക്കി.

തിയതികള്‍ മാറ്റി

തിയതികള്‍ മാറ്റി

നേരത്തെ മെയ് 31ന് സ്ഥാനമേറ്റെടുക്കല്‍ ചടങ്ങ് നടത്താനായിരുന്നു കോണ്‍ഗ്രസ് തീരുമാനം. എന്നാല്‍ ഞായറാഴ്ചകളിലെ പരിപാടികളെ സര്‍ക്കാര്‍ നിരീക്ഷിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് ജൂണ്‍ 7ലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ രാഷ്ട്രീയ പരിപാടികള്‍ക്ക് പൊതു പരിപാടികള്‍ നടത്താന്‍ ജൂണ്‍ 31 ന് ശേഷം മാത്രമെ അനുമതി നല്‍കു എന്ന തീരുമാനം വന്നതിനെ തുടര്‍ന്ന് ഈ തിയ്യതിയും മാറുകയായിരുന്നു.

അധികാരത്തിലെത്തും

അധികാരത്തിലെത്തും

പാര്‍ട്ടിയുടെ പ്രവര്‍ത്തനം ഏറ്റവും മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോവാനും കര്‍ണാടകയില്‍ അധികാരത്തിലെത്താനുള്ള സഖ്യയില്‍ എത്തിച്ചേരാനും പ്രതിഭാശാലികളായ നേതാക്കന്‍മാരേയും പ്രവര്‍ത്തകരെ വളര്‍ത്തിയെടുക്കുക എന്നതിനാണ് കര്‍ണാടകയിലെ കോണ്‍ഗ്രസ് ഇപ്പോള്‍ മുന്‍തൂക്കം നല്‍കുന്നത്. കെ‌പി‌സി‌സിക്ക് പ്രസിഡന്‍റിന് പുറ മൂന്ന് വർക്കിംഗ് പ്രസിഡന്റുമാരുമുണ്ട്. അവരുടെ കീഴില്‍ മികച്ചൊരും ടീം സൃഷ്ടിക്കാനാണ് പാര്‍ട്ടിയുടെ ശ്രമം.

പുനഃസംഘടന

പുനഃസംഘടന

ഏകോപനത്തോടെ മികച്ച രീതിയില്‍ പ്രവര്‍ത്തനം നടത്തുന്നതിലൂടെ കോണ്‍ഗ്രസിന് സംസ്ഥാനത്ത് അധികാരത്തില്‍ തിരികെ എത്താന്‍ കഴിയുമെന്ന് ഡികെ ശിവകുമാറും നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനായി നിലവിലെ അവസ്ഥയില്‍ നിന്ന് പാര്‍ട്ടിയെ പുനഃസംഘടിപ്പിക്കേണ്ടതുണ്ട്. താഴെത്തട്ട് മുതല്‍ നല്ല പ്രവര്‍ത്തനം കാഴ്ച വെച്ചാല്‍ നിലവിലെ 68 എംഎല്‍എമാരില്‍ നിന്നും സര്‍ക്കാര്‍ രൂപികരിക്കാനുള്ള അംഗസഖ്യയിലേക്ക് കോണ്‍ഗ്രസ് കുതിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

തിരികെ വരും

തിരികെ വരും

പതിറ്റാണ്ടുകളായി പാർട്ടിയിൽ സേവനമനുഷ്ഠിച്ച നിരവധി നേതാക്കള്‍ പത്തുമാസം മുമ്പ് നടന്ന ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം പാര്‍ട്ടിയിലെ പദവികള്‍ രാജിവെച്ചിരുന്നു. ഇവരെയെല്ലാം പാര്‍ട്ടിയിലേക്ക് തിരികെ എത്തിക്കാനാണ് ഡികെ ശിവകുമാറിന്‍റെ ശ്രമം. ഇതിനായുള്ള പ്രത്യേക യോഗം നേരത്തെ തന്നെ ഡികെ ശിവകുമാര്‍ നടത്തിയിരുന്നു.

വലിയ ആവേശം

വലിയ ആവേശം

ഡികെ ശിവകുമാര്‍ പ്രസിഡന്‍റ് ആയി വരുന്നതോടെ സംസ്ഥാനത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും വലിയ ആവേശത്തിലാണ്. സ്ഥാനത്തെ നൂറു കണക്കിന് പ്രവര്‍ത്തകരും നേതാക്കളും പാര്‍ട്ടിയിലേക്ക് തിരിച്ചെത്താന്‍ തയ്യാറായിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. അവരെയെല്ലാം വേണ്ട വിധത്തില്‍ ഉപയോഗപ്പെടുത്തുകയെന്ന ചുമതലയാണ് ഡികെ ശിവകുമാറിന് മുന്നിലുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+