8 മാസം പ്രായമുള്ള കുഞ്ഞിന് ദയാവധം തേടി മാതാപിതാക്കള്‍
ചിറ്റൂര്‍: എട്ടുമാസം പ്രായമായ കുഞ്ഞിന് ദയാവധം തേടി മാതാപിതാക്കള്‍ കോടതിയില്‍. ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ സ്വദേശികളാണ് ചൊവ്വാഴ്ച കുഞ്ഞിന് ദയാവധം ആവശ്യപ്പെട്ടുക്കൊണ്ടുള്ള ഹര്‍ജി സമര്‍പ്പിച്ചത്.
കരളിന് ഗുരുതരമായ അസുഖം ബാധിച്ച കുട്ടിയെ ചികിത്സിക്കാന്‍ പണമില്ലാത്തത് കൊണ്ടാണ് ദയാവധത്തിന് വേണ്ടി എത്തിയത്. കുഞ്ഞിന്റെ ജനനം മുതല്‍ ഇതുവരെ ലക്ഷങ്ങള്‍ ചിലവഴിച്ച് ചികിത്സ നടത്തിയെങ്കിലും രോഗം പൂര്‍ണമായും മാറില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

പലച്ചരക്ക് വ്യാപാരം നടത്തുന്ന രാമനപ്പയും ഭാര്യ സരസ്വതിയുമാണ് കോടതിയില്‍ എത്തിയത്. എന്നാല്‍ ദയാവധം കോടതിയുടെ നിയമ പരിധിയില്‍ വരാത്തതു കൊണ്ട് ഹര്‍ജിയില്‍ വിധി പറഞ്ഞില്ല. കോടതിയെ സമീപിച്ച ദമ്പതികള്‍ ഉന്നയിച്ചത് രണ്ടാവശ്യങ്ങളായിരുന്നു, കുഞ്ഞിന് ദയാവധം അനുവദിക്കുക, അല്ലാത്തപക്ഷം ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കുക.
മാസത്തില്‍ 50,000 രൂപയാണ് കുട്ടിയുടെ ചികിത്സയ്ക്കായി ചിലവഴിക്കുന്നത്.കരള്‍മാറ്റ ശസ്ത്രക്രിയ നടത്തിയാല്‍ കുട്ടിയുടെ ആരോഗ്യ സ്ഥിതിയില്‍ പുരോഗതിയുണ്ടാകുമെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications