കങ്കണയെത്തേടി പുതിയ വിവാദം: മതവിദ്വേഷം പ്രചരിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി,ട്വീറ്റുകളും അഭിമുഖങ്ങളും
മുംബൈ: ബോളിവുഡ് നടി കങ്കണ റണൌട്ടിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്. സോഷ്യൽ മീഡിയ വഴി മതവിദ്വേഷം പ്രചരിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് നടിയ്ക്കെതിരെയുള്ള നീക്കം. കങ്കണയ്ക്ക് പുറമേ സഹോദരി രംഗോലി ചന്ദേലിനുനെതിരെയും കേസെടുക്കാൻ നിർദേശമുണ്ട്. മുംബൈ ബാന്ദ്രയിലെ മെട്രോ പൊളിറ്റൻ കോടതിയാണ് ഉത്തരവിട്ടത്. കാസ്റ്റിംഗ് ഡയറക്ടർ സഹീൽ അഷറഫലി സയ്യിദിന്റെ പരാതിയിലാണ് കോടതി നടപടി.
ഉമ്മന്ചാണ്ടി വഞ്ചകനെന്ന് കെപിസിസി ജനറല് സെക്രട്ടറിയുടെ പോസ്റ്റ്; ഹാക്ക് ചെയ്തെന്ന് വിശദീകരണം
കേസെടുക്കാൻ ഉത്തരവ്
കങ്കണ റണൌട്ട്, സഹോദരി രംഗോലി ചന്ദേൽ എന്നിവർ സോഷ്യൽ മീഡിയ വഴിയും അഭിമുഖങ്ങൾ വഴിയും മതവിഭാഗങ്ങൾക്കിടയിൽ ഭിന്നിപ്പ് സൃഷ്ടിക്കാൻ ശ്രമിച്ചെന്നാണ് ഇരുവർക്കുമെതിരെ ഉയർന്ന ആരോപണം. പരാതിയിൽ കഴമ്പുണ്ടെന്ന് തെളിഞ്ഞതോടെയാണ് കേസെടുക്കാൻ കോടതി തന്നെ നിർദേശം നൽകിയിട്ടുള്ളത്. ബോളിവുഡ് ചലച്ചിത്ര രംഗത്തെ കങ്കണ നിരന്തരം അപകീർത്തിപ്പെടുത്തിയെന്നും പരാതിക്കാരൻ ആരോപിച്ചിരുന്നു. കങ്കണ രണ്ട് സമുദായങ്ങൾക്കിടയിലും പൊതുജനങ്ങൾക്കിടയിലും ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് സഹീൽ അഷറഫലി കോടതിയെ സമീപിച്ചത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ബാന്ദ്രയിലെ മെട്രോപൊളിറ്റൻ കോടതി മജിസ്ട്രേറ്റ് ജയ്ഡിയോ വൈ ഗുലേയാണ് ഉത്തരവിട്ടത്.
പോലീസിന് നിർദേശം
"താൻ
അറിയപ്പെടുന്ന
നടിയാണെന്നും
വലിയ
ആരാധകവൃന്ദമുണ്ടെന്നും
അവർക്ക്
നന്നായി
അറിയാം,
അതിനാൽ
കങ്കണയുടെ
ട്വീറ്റുകൾ
കാണുകയും
നിരവധി
ആളുകളിലേക്ക്
എത്തിച്ചേരുകയും
ചെയ്യും,"
പരാതിക്കാരൻ
ചൂണ്ടിക്കാണിക്കുന്നു.
"മാധ്യമങ്ങളിലും
ട്വിറ്റർ,
അഭിമുഖങ്ങൾ
എന്നിവയിലൂടെ
നടത്തിയ
അഭിപ്രായങ്ങളെ
അടിസ്ഥാനമാക്കിയാണ്
ആരോപണങ്ങൾ.
ഒരു
വിദഗ്ദ്ധന്റെ
സമഗ്രമായ
അന്വേഷണം
ആവശ്യമാണ്,"
നടനും
സഹോദരിക്കും
എതിരെ
ആവശ്യമായ
നടപടികളും
അന്വേഷണവും
ആരംഭിക്കാൻ
ബന്ധപ്പെട്ട
പോലീസ്
സ്റ്റേഷന്
നിർദ്ദേശം
നൽകുകയും
ചെയ്തിട്ടുണ്ട്.
സിആർപിസി)
പ്രസക്തമായ
വ്യവസ്ഥകൾ
പ്രകാരമാണ്
കേസെടുത്തിട്ടുള്ളത്.
ഭിന്നിപ്പുണ്ടാക്കുന്നു
കങ്കണ റണൌട്ട് ഹിന്ദു കലാകാരന്മാർക്കും മുസ്ലിം കലാകാരന്മാർക്കും ഇടയിൽ ഭിന്നിപ്പുണ്ടാക്കുകയാണെന്നും പരാതിക്കാരൻ ആരോപിക്കുന്നു. കങ്കണ മനപ്പൂർവ്വം എല്ലാ ട്വീറ്റുകളിലും മതം കൊണ്ടുവരികയാണെന്നും പരാതിക്കാരൻ പറയുന്നു. മഹാരാഷ്ട്രയിലെ പാൽഘറിൽ സന്യാസിയെ ആൾക്കൂട്ടം ആക്രമിച്ച സംഭവത്തെക്കുറിച്ചുള്ള ട്വീറ്റ് ഇതിനുള്ള ഉദാഹരണമാണ്. ബിഎംസിയെ ബാബർ സേനയോട് ഉപമിച്ചുകൊണ്ടുള്ള ട്വീറ്റും ഛത്രപതി ശിവജി മഹാരാജിനെക്കുറിച്ചും ഝാൻസിയിലെ റാണി ലക്ഷ്മി ഭായിയെക്കുറിച്ചുമുള്ള സിനിമ നിർമിക്കുന്ന ആദ്യത്തെ വ്യക്തിയാണ് താനെന്നും കങ്കണ അവകാശപ്പെട്ടിരുന്നു.
ഗുരുതര ആരോപണങ്ങൾ
ഇന്ത്യൻ ശിക്ഷാനിയമത്തിലെ 153, 295, 295 എ, 124 എ എന്നീ വകുപ്പുകൾ പ്രകാരം കങ്കണയ്ക്കും സഹോദരിക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്നാണ് പരാതിക്കാരൻ ആവശ്യപ്പെടുന്നത്. ബോളിവുഡിൽ പ്രവർത്തിക്കുന്നവർ സ്വജന പക്ഷപാതമുള്ളവരും പക്ഷപാദികളും കൊലപാതകികളും മയക്കുമരുന്നിന് അടിമകളുമാണെന്നും കങ്കണ വിശേഷിപ്പിച്ചിരുന്നുവെന്നും പരാതിയിൽ പറയുന്നു. കങ്കണയുടെ സഹോദരിയും സോഷ്യൽ മീഡിയ വഴി രണ്ട് സമുദായങ്ങൾക്കും വിഭാഗങ്ങൾക്കും ഇടയിൽ സാമുദായിക വിദ്വേഷം പ്രചരിപ്പിക്കാൻ ശ്രമിച്ചുവെന്നു പരാതിയിൽ പറയുന്നു.
Recommended Video
പാക്അധിവേശ കശ്മീർ
മുംബൈയെ പാക് അധിനിവേശ കശ്മീരിനോട് ഉപമിച്ചുകൊണ്ടുള്ള ട്വീറ്റിനെക്കുറിച്ചും പരാതിയിൽ പരാമർശിക്കുന്നുണ്ട്. ഇതാണ് പിന്നീട് കങ്കണയെ ശിവസേനയുമായുള്ള വാക്പോരിലേക്ക് നയിച്ചിട്ടുള്ളത്. ലോകത്തിലെ സുരക്ഷിത നഗരങ്ങളിലൊന്നായ മുംബൈയെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങൾ പ്രചരിപ്പിക്കുന്നുവെന്നും ആരോപണമുയർന്നിട്ടുണ്ട്. കങ്കണയുടെ ട്വീറ്റ് മഹരാഷ്ട്ര സർക്കാരിനോടുള്ള അതൃപ്തി തുറന്ന് കാണിക്കുന്നതാണ്.