അർദ്ധ നഗ്നയായ വധുവിന്റെ ചിത്രം കവർഫോട്ടോ!! മാഗസിന് എതിരെ പ്രതിഷേധം
തമിഴ് വധുവിന്റെ ചിത്രം പ്രസിദ്ദീകരിച്ച ജോഡി മാഗസിന് എതിരേയാണ് യാഥാസ്ഥിതികര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരിയ്ക്കുന്നത്.
ചെന്നൈ: തമിഴ് വധുവിന്റെ ചിത്രത്തോട് കൂടിയ മാഗസിന്‍ കവറിനെതിരെ പ്രതിഷേധം. പട്ടുസാരി ധരിച്ച് അര്‍ദ്ദ നഗ്നയായി നില്‍ക്കുന്ന തമിഴ് വധുവിന്റെ ചിത്രം പ്രസിദ്ദീകരിച്ച ജോഡി മാഗസിന് എതിരേയാണ് യാഥാസ്ഥിതികര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരിയ്ക്കുന്നത്.
കാനഡ ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന മാഗസിന്‍ ഗ്രൂപ്പ് ആണ് ജോഡി.
പട്ടുസാരി ഉടത്ത് ഇരിയ്ക്കുന്ന മോഡലിന്റെ ചിത്രമാണ് ഈ ലക്കത്തിലെ ജോഡി മാഗസിന്റെ കവര്‍ ചിത്രം. കാനഡയില്‍ നിന്നാണ് പുറത്തിറങ്ങുന്നതെങ്കിലും തമിഴ്‌നാട്ടിലും പ്രശസ്തമാണ് ഈ മാഗസിന്‍. മോഡല്‍ തനുഷ്‌ക സുബ്രഹ്മണ്യന്‍ കാലുകള്‍ ഫോട്ടോയില്‍ വ്യക്തമാണ്.
സാരി ധരിച്ച് സെക്‌സിയായി ഇരിയ്ക്കുന്ന മോഡലിന്റെ ചിത്രമാണ് യാഥാസ്ഥിതികരെ പ്രകോപിപ്പിച്ചിരിയ്ക്കുന്നത്. തമിഴ് വധുക്കള്‍ ഇത്തരത്തില്‍ വസ്ത്രം ധരിയ്ക്കാരില്ലെന്ന് ഇവര്‍ പറയുന്നു.
മഹത്തരമായ തമിഴ് പാരമ്പര്യത്തിന് എതിരാണ് ഫോട്ടോ എന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. ഫേസ്ബുക്കില്‍ ഇതിന്റെ പേരില്‍ ചര്‍ച്ചകളും തുടങ്ങി കഴിഞ്ഞു.
ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെ എതിര്‍ക്കരുതെന്നാണ് ചിലരുടെ നിലപാട്. ആ ഫോട്ടോയെ ഒരു സാഹിത്യ സൃഷ്ടിയായി മാത്രം കണ്ടാല്‍ മതിയെന്നും ഒരു കൂട്ടര്‍.
കാനഡ ആസ്ഥാനമായി പുറത്തിറങ്ങുന്ന മാഗസിൻ ആണ് ജോഡി. മധ്യവർഗ്ഗക്കാർക്ക് ഇടയിലും പണക്കാർക്കും സെലിബ്രറ്റികൾക്ക് ഇടയിലും പ്രശസ്തമാണ് ഇത്. വെഡിംഗ് പ്ലാനിംഗ് രംഗത്തും ശ്രദ്ധേയ സാന്നിധ്യമാണ് ജോഡി മാഗസിൻ.
ലോകത്ത് ഏറ്റവും സുന്ദരികൾ തമിഴ് സുന്ദരികൾ ആണെന്നാണ് മോഡൽ തനുഷ്കയുടെ അഭിപ്രായം. അതിനാൽ തന്നെ അൽപം സെക്സിയായി അവരെ കാണുന്നതിൽ തെറ്റില്ല. തന്റെ പുതിയ ഫോട്ടോ കണ്ട് ഒരുപാട് പേർ അഭിനന്ദിച്ചു, ഇത്തരം ഒരു പ്രതിഷേധം ഉണ്ടാകുമെന്ന പ്രതീക്ഷിച്ചില്ലെന്നും മോഡൽ പറയുന്നു.
എതിർപ്പുകൾ ഉണ്ടെങ്കിലും മാഗസിൻ പിൻവലിയ്ക്കില്ലെന്ന് തന്നെയാണ് ജോഡി മാഗസിൻ ഉടമകളുടെ തീരുമാനം. ചെന്നൈയിലെ എല്ലാ കേന്ദ്രങ്ങളിലും മാഗസിൻ ഉടൻ എത്തിയ്ക്കുമെന്നും അവർ അറിയിച്ചു.
കാനഡിയിൽ വെഡ്ഡിംഗ് പ്ലാനിംഗ് രംഗത്തും ഡിസൈനിംഗ് രംഗത്തും പ്രശ്സതാണ് ജോഡി. എല്ലാവർഷവും ഇവർ ഫാഷൻ ഷോ സംഘടിപ്പിയ്ക്കാറുണ്ട.