സോണിയ ഗാന്ധിയുടെ ഇടപെടല്‍;വിദ്യാര്‍ത്ഥികളുടെ യാത്ര ചെലവ് ഏറ്റെടുത്ത് കോണ്‍ഗ്രസ്
ദില്ലി: ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്ന കുടിയേറ്റ തൊഴിലാളികള്‍ക്ക് സ്വന്തം നാട്ടിലേക്ക് പോകുന്നതിനായി കോണ്‍ഗ്രസ് യാത്ര ചെലവുകള്‍ വഹിച്ചിരുന്നു. ഒപ്പം ആവശ്യമുള്ളവര്‍ യാത്ര സൗകര്യവും ഭക്ഷണവും പാര്‍ട്ടി ക്രമീകരിച്ചു. ഇപ്പോഴിത വിദ്യാര്‍ത്ഥികള്‍ക്കും താങ്ങാവുകയാണ് പാര്‍ട്ടി.
ദില്ലിയില്‍ നിന്നും കേരളത്തിലേക്ക് ഇന്ന് വൈകിട്ട് ആറിന് പുറപ്പെടുന്ന പ്രത്യേകം ട്രെയിനില്‍ വരുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് ടിക്കറ്റ് എടുത്ത് നല്കാന് പാര്‍ട്ടി തീരുമാനിച്ചത്.

ടിക്കറ്റ് ചെലവ്
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ നിര്‍ദേശ പ്രകാരമാണ് ദില്ലിയില്‍ നിന്നും പുറപ്പെടുന്ന ട്രെയിനില്‍ എത്തുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും യാത്ര ടിക്കറ്റ് എടുത്ത് നല്‍കിയത്. മൂന്നൂറിലേറെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഇത്തരത്തില്‍ പാര്‍ട്ടി സഹായമെത്തിച്ചത്. ടിക്കറ്റിനുള്ള് പണത്തിന് പുറമേ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഭക്ഷണവും നല്‍കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.

വിദ്യാര്‍ത്ഥികള്‍
ദില്ലിയിലെ വിവിധ കോളേജുകളിലും സര്‍വകലാശാലകളിലും പഠിക്കുന്നവരാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങി കിടക്കുന്നത്. പലരും ഹോസ്റ്റല്‍ മുറികളില്‍ തന്നെ കഴിയേണ്ടി വരികയാണ്. പലര്‍ക്കും താമസിക്കുന്നതിനുള്ള സ്ഥലം നഷ്ടപ്പെടുകയും ഭക്ഷണത്തിനും മറ്റും കെയ്യില്‍ പണമില്ലാതെ വന്നപ്പോഴാണ് ഇവരെ നാട്ടില്‍ തിരിച്ചയക്കുന്നതിനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസ് ആരംഭിച്ചതെന്നും കോണ്‍ഗ്രസ് നേതാവ് അനില്‍ കുമാര്‍ വ്യക്തമാക്കി.

1304 യാത്രക്കാര്‍
കേരളത്തിലേക്ക് പുറപ്പെടുന്ന പ്രത്യേകം നോണ്‍ എസി ട്രെയിനുകളിലായി 1304 പേരുടെ പട്ടികയാണ് തയ്യാറാക്കിയിരിക്കുന്നത്. അതില്‍ 971 പേര് ദില്ലിയില്‍ നിന്നും 333 പേര് ഉത്തര്‍പ്രദേശ്, ജമ്മു കശ്മീര്‍, ഹരിയാന, ഹിമാചല്‍ പ്രദേശ്, ഉത്തരാഖഢ് തുടങ്ങിയ ഇടങ്ങളില്‍ നിന്നുമാണ്.

സ്ക്രീനിംഗ്
12 സ്ക്രീനിംഗ് സെന്ററുകളാണ് ഇതിനായി ജില്ലാ അടിസ്ഥാനത്തില്‍ സജ്ജമാക്കിയിരിക്കുന്നത്. ഇവരെ ദില്ലി സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന പ്രത്യേകം വാഹനങ്ങളിലായി റെയില്‍വേ സ്റ്റേഷനുകളില്‍ എത്തിക്കും. മറ്റ് സംസ്ഥാനങ്ങളിലുള്ളവര്‍ അതത സര്‍ക്കാരുകളുടെ നിര്‍ദേശ പ്രകാരം എക്സിറ്റ് പാസുമായി സ്ക്രീനിംഗിനായി കേരള സ്ക്കൂളില്‍ എത്തണം. ശേഷം ഇവര്‍ വന്ന വാഹനത്തില്‍ തന്നെ റെയില്‍വേ സ്റ്റേഷനുകളിലെത്തണം.

സാമൂഹിക അകലം
ഏതെങ്കിലും സാഹചര്യത്തില്‍ ഓണ്‍ലൈനായി പണം അടക്കാന്‍ കഴിയാത്തവര്‍ക്കായി സ്ക്രീനിംഗിന് ഹാജരാക്കുന്ന സെന്ററില്‍ നേരിട്ട് പണമടക്കാം. 975 രൂപയാണ് അടക്കേണ്ടത്. കേരള സ്ക്കൂളില്‍ കേരള സ്ക്കൂളില്‍ എത്തുന്നവര്‍ക്ക് അന്നത്തെ ഭക്ഷണം ദില്ലിയിലെ മലയാളി സംഘടനകള്‍ നല്‍കും. രണ്ട് ദിവസത്തേക്കുള്ള യാത്രക്കുള്ള ഭക്ഷണവും വെള്ളവും സാനിറ്റൈസര്‍, മാസ്ക് തുടങ്ങിയവ യാത്രക്കാര്‍ കരുതണം. കൃത്യമായ സാമൂഹിക അകലം പാലിക്കണമെന്ന് റെയില്‍വേ അറിയിച്ചു.
Recommended Video

ട്രെയിന്‍ സര്‍വ്വീസ്
രാജ്യത്ത് ജൂണ്‍ 1 മുതല്‍ ട്രെയിന്‍ സര്‍വ്വീസ് പുനഃരാരംഭിക്കാനാണ് തീരുമാനം. 200 നോണ്‍ എസി ട്രെയിനുകളാണ് സര്‍വ്വീസ് നടത്തുന്നത്. സ്ലീപ്പര്‍ നിരക്കുകളായിരിക്കും ഈടാക്കുക. എന്നാല്‍ നിരവധി പേര്‍ക്ക് സര്‍വ്വീസ് പ്രയോജനപ്പെടുത്താമെന്നാണ് റെയില്‍വേ അറിയിച്ചിരിക്കുന്നത്. നേരത്തെ ജൂണ്‍ 30 വരെ എല്ലാ ട്രെയിന്‍ സര്‍വ്വീസുകളും കേന്ദ്രം നിര്‍ത്തിവെച്ചിരുന്നു. പിന്നീട് ഉത്തരവില്‍ മാറ്റം വരുത്തി ജൂണ്‍ 1 മുതല്‍ ട്രെയിന്‍ സര്‍വ്വീസ് പുനരാരംഭിക്കുമെന്ന് അറിയിക്കുകയായിരുന്നു.
-
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..!












Click it and Unblock the Notifications