ബിജെപിയെ ചിതറിച്ച് മഹവികാസ് അഘാഡി സര്‍ക്കാര്‍; ആ കാര്യത്തില്‍ പാര്‍ട്ടിയില്‍ അഭിപ്രായ ഭിന്നത രൂക്ഷം
മുംബൈ: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയത് സംസ്ഥാനമാണ് മഹാരാഷ്ട്ര. വ്യാഴാഴ്ച മാത്രം 165 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 3081 ആയി. മുംബൈ 107, പുനൈ- 19, നാഗ്പൂര്‍-10 എന്നിങ്ങനെയാണ് ഇന്ന് സ്വീകരിച്ച കേസുകള്‍. 187 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇതുവരെ കോവിഡ് മൂലം ജീവന്‍ നഷ്ടമായത്.
കോവിഡിനെ പിടിച്ചു കെട്ടാന്‍ വലിയ പ്രവര്‍ത്തനങ്ങള്‍ ഉദ്ധവ് താക്കറയുടെ കീഴിലുള്ള മഹാ വികാസ് അഘാഡി സര്‍ക്കാര്‍ നടത്തുമ്പോഴും സംസ്ഥാനത്ത് രാഷ്ട്രീയ വിവാദങ്ങള്‍ക്കും ഒട്ടും കുറവില്ല. സര്‍ക്കാറിനെതിരായുള്ള വിമര്‍ശനത്തിന്‍റെ പേരില്‍ സംസ്ഥാന ബിജെപി തന്നെ രണ്ട് തട്ടിലായെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ..
നിരന്തരം വിമര്‍ശനം
കൊറോണ പ്രതിസന്ധിയും ലോക്ക് ഡൗണും നേരിടുന്നതില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പരാജയപ്പെട്ടെന്നാണ് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ് ഫഡ്നാവിസ് നിരന്തരം വിമര്‍ശിച്ചിരിക്കുന്നത്. അദ്ദേഹത്തിന്‍റെ അടുത്ത അനുയായികളും ഈ ആരോപണം ഏറ്റുപിടിക്കുന്നുണ്ട്.
ഏകോപനത്തിന്റെ അഭാവം
ദില്ലിയിൽ നടന്ന തബ്ലീഗി ജമാഅത്ത് കൺവെൻഷനിൽ പങ്കെടുത്ത മഹാരാഷ്ട്രയിൽ നിന്നുള്ളവരെ കണ്ടെത്തുന്നതിൽ സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്നും ഏകോപനത്തിന്റെ അഭാവം ഉണ്ടായി. ദുർബല വിഭാഗങ്ങൾക്ക് വെറും 5 രൂപയ്ക്ക് ഭക്ഷണം നൽകാനുള്ള ശിവഭോജൻ പദ്ധതിയിലും പൊതുവിതരണ സംവിധാനം വഴി ധാന്യം വിതരണചെയ്യുന്നതിലും വീഴ്ചയുണ്ടായെന്നും ഫഡ്നാവിസ് വിമര്‍ശിച്ചു.
"വോട്ട്ബാങ്ക് രാഷ്ട്രീയം"
മഹാരാഷ്ട്രയിലെ ചില 'മൊഹല്ല'കളിൽ ലോക്ക്ഡൗൺ ലംഘിക്കപ്പെടുന്നുവെന്ന ആരോപണമാണ് ഫഡ്‌നാവിസ് പ്രധാനമായും ഉന്നയിച്ചത്. സംസ്ഥാന റിസർവ് പോലീസിനെ അവിടെ വിന്യസിക്കണമെന്നും "പോസിറ്റീവ് ഭയം" സൃഷ്ടിക്കുന്നതിനായി ദിനംപ്രതി ഫ്ലാഗ് മാർച്ചുകൾ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു, എന്നാൽ "വോട്ട്ബാങ്ക് രാഷ്ട്രീയം" കാരണം ഇത് നടക്കുന്നില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
പടിവാതിൽക്കൽ
മഹാരാഷ്ട്രയിൽ അണുബാധയും മരണനിരക്കും ഉയർന്ന തോതിൽ ഉണ്ടെന്നും മുംബൈ, പൂനെ തുടങ്ങിയ നഗരങ്ങളിൽ വൈറസ് പടരുന്നത് ഭയാനകമാണെന്നും അവരെ കമ്മ്യൂണിറ്റി ട്രാൻസ്മിഷന്റെ പടിവാതിൽക്കൽ എത്തിച്ചിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
പരിചയസമ്പന്നനായ ഒരു രക്ഷാധികാരി
ഫദ്‌നാവിസിന്‍റെ അടുത്ത അനുയായിയും ബിജെപി എംഎൽസിയുമായ നിരഞ്ജൻ ദാവഖാരും ഉദ്ദവിന്റെ അനുഭവക്കുറവ് ചൂണ്ടിക്കാട്ടി രംഗത്ത് എത്തിയിരുന്നു, ഈ പ്രതിസന്ധി ഘട്ടത്തിൽ ഫഡ്‌നാവിസിനെപ്പോലുള്ള പരിചയസമ്പന്നനായ ഒരു രക്ഷാധികാരിയെ ലഭിക്കുന്നത് മഹാരാഷ്ട്രയിൽ നന്നായിരിക്കുമായിരുന്നുവെന്നായിരുന്നു അദ്ദേഹം അവകാശപ്പെട്ടത്.
ഒറ്റക്കെട്ടല്ല
എന്നാല്‍ മുഖ്യമന്ത്രിയുടെ വിമര്‍ശിക്കുന്ന കാര്യത്തില്‍ ബിജെപി ഒറ്റക്കെട്ടല്ല. ഫഡ്നാവിസിന്‍റെ എതിര്‍ ക്യാമ്പിലുള്ള ബിജെപി നേതാക്കള്‍ ഈ ആരോപണം ഏറ്റെടുക്കുന്നില്ല എന്നതാണ് പ്രധാനം. മാത്രവുമല്ല അവര്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറയേയും സര്‍ക്കാറിനേയും പ്രശംസിക്കുകയും ചെയ്യുന്നു. പങ്കജ മുണ്ടെയെപ്പോലുള്ള ചില ബിജെപി നേതാക്കളാണ് കാര്യങ്ങൾ കൈകാര്യം ചെയ്തതിന് ഉദ്ദവിനെ പ്രശംസിച്ച് രംഗത്ത് എത്തിയത്.
കോണ്‍ഗ്രസിന്‍റെ കിടിലന്‍ നീക്കം; ശോഭ കരന്ദലജെ ഉള്‍പ്പടേയുള്ളവരുടെ അംഗത്വം റദ്ദാക്കണം, പരാതി നല്‍കി
ആശ്വാസ വാര്‍ത്ത; പ്രവാസികളെ തിരികെ എത്തിച്ചേക്കും, സജ്ജരാകാന്‍ സംസ്ഥാനങ്ങളോട് കേന്ദ്ര നിര്‍ദേശം