കൊവിഷീൽഡിനും കൊവാക്സിനും പാർശ്വഫലങ്ങൾ കുറവ്; ഭീതി ആവശ്യമില്ലെന്നും നീതി ആയോദ് അംഗം
ദില്ലി; മറ്റ് കോവിഡ് -19 വാക്‌സിനുകളെ അപേക്ഷിച്ച് സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡിനും ഭാരത് ബയോടെക്കിന്റെ കോവാക്‌സിനുമുള്ള പാർശ്വഫലങ്ങൾ വളരെ കുറവാണ് എന്ന് നിതി ആയോഗ് അംഗം ഡോ. വി.കെ പോൾ.ആരോഗ്യ പ്രവർത്തകർക്കിടയിൽ പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്നത് സംബന്ധിച്ച ഭീതി അനാവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
മറ്റ്
രാജ്യങ്ങളിലെ
മുൻഗണനാ
ഗ്രൂപ്പുകൾക്ക്
വാക്സിനുകൾ
നൽകാൻ
ലോകാരോഗ്യ
സംഘടന
ആഹ്വാനം
ചെയ്യുമ്പോൾ,
നമ്മുടെ
ഡോക്ടർമാരും
നഴ്സുമാരും
വാക്സിൻ
നിരസിക്കുകയാണ്.
ഇത്
വളരെ
ഗുരുതരമായ
അവസ്ഥയാണ്.
ഞാൻ
വളരെ
ദുഖിതനാണ്,
ഞാൻ
അവരോട്
അഭ്യർത്ഥിക്കുന്നു
-
നമുക്ക്
കൊവിഡ്
ഇതര
സേവനങ്ങളും
ആരംഭിക്കേണ്ടതുണ്ട്.
ആരോഗ്യ
പരിപാലന
തൊഴിലാളികൾക്ക്
പ്രതിരോധ
കുത്തിവയ്പ്പ്
ആവശ്യമാണ്,
കാരണം
അവരെ
അപകടത്തിലാക്കാൻ
നമ്മുക്ക്
സാധിക്കില്ല,
അദ്ദേഹം
പറഞ്ഞു
താൻ
കോവാക്സിൻ
എടുത്തിട്ടുണ്ടെന്നും
ഇന്നുവരെ
തനിക്ക്
പാർശ്വഫലങ്ങൾ
അനുഭവപ്പെട്ടിട്ടില്ലെന്നും
ഡോ.
വി.കെ
പോൾ
പറഞ്ഞു.
ഇതുവരെ ഇന്ത്യ 4.4 ലക്ഷത്തിലധികം ആളുകൾക്ക് പ്രതിരോധ കുത്തിവയ്പ് നൽകിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഒരു ദിവസം കൊണ്ട് 2 ലക്ഷത്തിലധികം ആളുകൾക്ക് വാക്സിനേഷൻ നൽകാൻ ഇന്ത്യക്ക് കഴിഞ്ഞു. ലോകത്ത് ഏറ്റവും ഉയർന്ന കണക്കാണിത്.വാക്സിനേഷൻ ഡ്രൈവിന്റെ ആദ്യ ആഴ്ചയിൽ അമേരിക്ക 5.56 ലക്ഷം പേർക്ക് വാക്സിനേഷൻ നൽകിയിരുന്നു; ചൊവ്വാഴ്ച നാലാം ദിവസം അവസാനത്തോടെ ഇന്ത്യ ഈ നേട്ടം കൈവരിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അധികൃതർ അറിയിച്ചു.
ലക്ഷദ്വീപ് (89%), സിക്കിം (85%), ഒഡീഷ (82%), ആൻഡമാൻ, നിക്കോബാർ (81%), തെലങ്കാന (80%) എന്നീ സംസ്ഥാനങ്ങളാണ് കാര്യത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച സംസ്ഥാനങ്ങളെന്ന് ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി. കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ ഏറ്റവും മോശം പ്രകടനം കാഴ്ചവച്ചത് പഞ്ചാബാണ് (27%).രോഗപ്രതിരോധ കുത്തിവയ്പ്പിനെത്തുടർന്ന് പ്രതികൂല സംഭവങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള ശക്തമായ സംവിധാനമാണ് ഇന്ത്യയിലുള്ളതെന്ന് ആരോഗ്യ മന്ത്രാലയം ഉറപ്പ് നൽകി. ഇതുവരെ 0.18 ശതമാനം വാക്സിനേഷൻ കേസുകൾ എ.ഇ.എഫ്.ഐകളിയാി രേഖപ്പെടുത്തിയിട്ടപണ്ട്., അതിൽ 0.002 ശതമാനം മാത്രമാണ് ആശുപത്രിയിൽ പ്രവേശിച്ചത്.ഇത് ലോകത്തിലെ ഏറ്റവും താഴ്ന്ന നിരക്കാണ്, "ആരോഗ്യ മന്ത്രാലയം അറിയിച്ചു
Recommended Video