Get Updates
Get notified of breaking news, exclusive insights, and must-see stories!

കാര്‍ഷിക ഭൂമിയിലൂടെ അതിവേഗ പാത വേണ്ട; തമിഴ്‌നാട്ടില്‍ പ്രതിഷേധവുമായി സിപിഎം

ചെന്നൈ: തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ നിര്‍ദിഷ്ട ഹരിത അതിവേഗ പാതയ്ക്കെതിരായ പ്രതിഷേധത്തില്‍ സി പി ഐ എമ്മും. 600 ഓളം കര്‍ഷകര്‍ പങ്കെടുത്ത കഴിഞ്ഞ ദിവസത്തെ പ്രതിഷേധത്തില്‍ സി പി ഐ എം എം പി പി ആര്‍ നടരാജന്‍ പങ്കെടുത്ത് സംസാരിച്ചു. കോയമ്പത്തൂര്‍ കരൂര്‍ എക്‌സ്പ്രസ് വേ സ്ഥാപിക്കാനുള്ള ദേശീയപാതാ അതോറിറ്റിയുടെ പദ്ധതിക്കെതിരെ ഫെഡറേഷന്‍ ഓഫ് കോയമ്പത്തൂര്‍ റീജനല്‍ ഫാര്‍മേഴ്‌സിന്റെ ലേബലില്‍ സമരം നടന്നത്. പി ആര്‍ നടരാജന്‍ എം പിയാണ് സമരം ഉദ്ഘാടനം ചെയ്തത്.

പദ്ധതിക്കായി 3,000 ഏക്കര്‍ കൃഷിഭൂമി നശിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും നിലവിലെ പാത ആവശ്യമുള്ള ഭാഗങ്ങളില്‍ മേല്‍പാലങ്ങള്‍ നിര്‍മിച്ച് വീതി കൂട്ടിയാല്‍ മതിയെന്നും നടരാജന്‍ പറഞ്ഞു. കര്‍ഷകരുടെ 800 ഏക്കറോളം വരുന്ന ഭൂമിയില്‍ കുറുമ്പം പാളയ-സത്യമംഗലം പാത ആരംഭിക്കുമെന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പ്രഖ്യാപനത്തിലാണ് കര്‍ഷകര്‍ പ്രതിഷേധിച്ചത്.

tncpm

കോയമ്പത്തൂര്‍-കരൂര്‍ ആറുവരി ഹരിത അതിവേഗപാതയ്ക്കും കോയമ്പത്തൂര്‍ ഈസ്റ്റ് ഔട്ടര്‍ റിംഗ് റോഡിനും പദ്ധതിയുണ്ടെന്ന് കര്‍ഷകര്‍ പറഞ്ഞു. ഈ റോഡ് മൂവായിരത്തോളം ഏക്കര്‍ കൃഷിഭൂമിയെ ബാധിക്കുമെന്ന് കര്‍ഷകര്‍ പറയുന്നു. കര്‍ഷക വിരുദ്ധ പദ്ധതികളാണ് സര്‍ക്കാര്‍ കൊണ്ടുവരുന്നതെന്ന് പി ആര്‍ നടരാജന്‍ ആരോപിച്ചു. വൈദ്യുതി കേബിളുകളും ഗെയില്‍ പൈപ്പ് ലൈനും സ്ഥാപിക്കാന്‍ കൃഷിഭൂമി മാത്രം എന്തിനാണ് സര്‍ക്കാരിന് വേണ്ടതെന്നും അദ്ദേഹം ചോദിച്ചു.

2800 ഏക്കര്‍ ഭൂമി കര്‍ഷകര്‍ക്ക് വിട്ടുനല്‍കാന്‍ ഹരിത ഹൈവേയ്ക്ക് ആറ് കിലോമീറ്റര്‍ മാത്രമേ ലാഭിക്കാനാകൂ. പകരം, ഗതാഗതക്കുരുക്ക് തടയാന്‍ നിലവിലുള്ള റോഡുകള്‍ വികസിപ്പിക്കാനും തിരക്കേറിയ പ്രദേശങ്ങളില്‍ മേല്‍പ്പാലങ്ങള്‍ നിര്‍മ്മിക്കാനും സര്‍ക്കാരുകള്‍ക്ക് കഴിയുമെന്ന് നടരാജന്‍ പറഞ്ഞു. വിഷയം ജില്ലാ ഭരണകൂടത്തിനും ബന്ധപ്പെട്ട മന്ത്രിക്കും നല്‍കുകയും ലോക്‌സഭയില്‍ ഉന്നയിക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉഴവര്‍ ഉഴപ്പാര്‍ കച്ചി പ്രസിഡന്റ് ചെല്ലമുത്തു, തമിഴ്നാട് കര്‍ഷക യൂണിയന്‍ സംസ്ഥാന ട്രഷറര്‍ തങ്കരാജ്, തമിഴ്നാട് കര്‍ഷക സംരക്ഷണ സമിതി അധ്യക്ഷന്‍ ഈസന്‍, തന്തൈ പെരിയാര്‍ ദ്രാവിഡ കഴകം ജനറല്‍ സെക്രട്ടറി കെ രാമകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. അതിനിടെ, തമിഴ്‌നാട്ടില്‍ അതിവേഗ റെയില്‍ ഇടനാഴി സ്ഥാപിക്കുന്നതിനുള്ള സാധ്യതാപഠനം ആരംഭിക്കുമെന്ന് ഡി എം കെ സര്‍ക്കാര്‍ നിയമസഭയില്‍ അറിയിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+