സിപിഎം പ്ലീനത്തിന് ഞായറാഴ്ച പതാക ഉയര്‍ന്നു, പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ നിര്‍ദേശം
കൊല്‍ക്കത്ത: സിപിഎം പ്ലീനത്തിന് കൊല്‍ക്കത്തയില്‍ ഞായറാഴ്ച തുടക്കമാകും. ചരിത്രത്തിലെ മൂന്നാമത്തെ ദേശീയ പ്ലീനത്തിനാണ് പതാക ഉയരുന്നത്. 1968ല്‍ ബര്‍ദ്വനില്‍ പാര്ട്ടിപ്രത്യയശാസ്ത്രത്തെ പറ്റിയും 1978ല്‍ സാല്‍ക്കിയയില്‍ സംഘടനാ വളര്ച്ചയെപ്പറ്റിയുമാണ് ഇതിനുമുമ്പ് ദേശീയ പ്ലീനങ്ങള്‍ നടന്നത്. 37 വര്‍ഷത്തിന് ശേഷമാണ് ദേശീയ പ്ലീനത്തിന് കൊടി ഉയരുന്നതെന്ന പ്രത്യേകതയും ഇപ്പോഴത്തെ പ്ലീനത്തിനുണ്ട്.
ചരിത്ര പ്രസിദ്ധമായ ബ്രിഗേഡ് മൈതാനത്ത് കൂറ്റന്‍ റാലിയോടെയാകും പൊതുസമ്മേളനത്തിന് തുടക്കം കുറിക്കുക. പാര്‍ട്ടിയെ ശക്തിപ്പെടുത്തുക എന്നതാണ് പ്ലീനത്തിലെ പ്രധാന അജണ്ട. പാര്‍ളമെന്ററി വ്യാമോഹം, വിഭാഗീയത, ധാര്‍മ്മികച്യുതി, ഉദ്യോഗസ്ഥ മനോഭാവം, വ്യക്തിനിഷ്ഠത, പാര്‍ട്ടി രീതിക്ക് നിരക്കാത്ത ജീവിതശൈലി എന്നിവ പാര്‍ട്ടി വളര്‍ച്ചയെ തടസ്സപ്പെടുത്തിയെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

കേരളം, കര്‍ണാടക, ഒഡിഷ, പഞ്ചാബ് എന്നിവിടങ്ങളില്‍ വിഭാഗീയത ഏറെക്കാലമായി തുടരുന്നു. കേരളത്തില്‍ വിഭാഗീയത തുടച്ചു നീക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

പ്രമോദ്ദാസ് ഗുപ്ത ഭവനില്‍ 28 മുതല്‍ 31 വരെയാണ് പ്ലീനം ചര്‍ച്ചകള്‍ നടക്കുക. 443 പ്രതിനിധികള്‍ പങ്കെടുക്കുന്ന ചര്‍ച്ചയില്‍ കേരളത്തില്‍ നിന്നും പശ്ചിമ ബംഗാളില്‍ നിന്നും 88 പേര് വീതം പങ്കെടുക്കും. പ്ലീനം വേദിയിലേക്ക് ചിത്രമെടുക്കാന്‍ പോലും മാധ്യമ പ്രവര്‍ത്തകരെ അനുവദിക്കില്ലെന്ന് സ്വാഗതസംഘം കണ്‍വീനര്‍ രബീണ്ദേബ് പറഞ്ഞു.
-
എല്ലാം നാടകമെന്ന് എച്ച് സലാം, സുധാകരൻ നിയമസഭയിൽ വേണമെന്ന് ചെന്നിത്തല; നീക്കങ്ങൾ നിരീക്ഷിച്ച് കോൺഗ്രസ് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സുധാകരന്റെ തീരുമാനം നാളെ; പ്രതിരോധത്തിനൊരുങ്ങി സിപിഎം, പിന്തുണക്കുന്നതിൽ കോൺഗ്രസിൽ അതൃപ്തിയും -
കൊല്ലം മണ്ഡലത്തിനു വേണ്ടി എന്താണ് ചെയ്തിട്ടുള്ളത്? വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുകേഷ് -
മുകേഷ് സീനിലില്ല; കൊല്ലത്ത് എസ് ജയമോഹനുവേണ്ടി ചുവരെഴുത്ത് തുടങ്ങി -
'സുധാകരൻ ഇഫക്ട്'; പുന്നപ്രയിൽ 'വർഗ്ഗവഞ്ചകൻ' പോസ്റ്ററുകൾ വ്യാപകം -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു










Click it and Unblock the Notifications