ആപ്പിൾ വാച്ചും, മോണ്ട് ബ്ലാങ്ക് പേനയും!!! ചോദിച്ചതിന് തൊഴിലാളി പാർട്ടിയുടെ നേതാവ് പണി തെറിപ്പിച്ചു!!
ആഡംബരം ജീവിതം ചോദ്യം ചെയ്ത ആളുടെ ജോലി തെറിപ്പിക്കാന്‍ നോക്കിയ സിപിഎം എംപിയും, എസ്എഫ്‌ഐ, മുന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന ഋതബ്രത ബാനര്‍ജിയുടെ നടപടി വിവാദത്തില്‍.
ദില്ലി: ആഡംബരം ജീവിതം ചോദ്യം ചെയ്ത ആളുടെ ജോലി തെറിപ്പിക്കാന്‍ നോക്കിയ സിപിഎം എംപിയും, എസ്എഫ്‌ഐ, മുന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന ഋതബ്രത ബാനര്‍ജിയുടെ നടപടി വിവാദത്തില്‍. ദില്ലിയില്‍ നടന്ന സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിലും ഇക്കാര്യം ചര്‍ച്ചയായി.
പാര്‍ട്ടിയ്ക്ക് നാണക്കേട് ഉണ്ടാവുന്ന തരത്തില്‍ പെരുമാറിയ ഋതബ്രത ബാനര്‍ജിയ്‌ക്കെതിരെ നടപടി സ്വീകരിക്കാന്‍ പി ബി ബംഗാള്‍ ഘടകത്തോട് ആവശ്യപ്പെട്ടു.
ഫെബ്രുവരി 12ന് സിംഗൂരിയില്‍ ഈസ്റ്റ് ബംഗാള്‍, മോഹന്‍ ബഗാന്‍ ഫുട്‌ബോള്‍ മത്സരം കാണാനെത്തിയതായിരുന്നു ഋതബ്രത ബാനര്‍ജി. അതിനിടെ എം പി പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് ചിത്രമാണ് പാരയായത്.
പോക്കറ്റില്‍ മോണ്ട് ബ്ലാക്ക് പേനയും കയ്യില്‍ ആപ്പിള്‍ വാച്ചും കാണുന്നതായിരുന്നു സിപിഎം എംപി പോസ്റ്റ് ചെയ്ത ചിത്രം. അതിന് അടിയില്‍ ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ ഇട്ട പോസ്റ്റാണ് വിവാദങ്ങള്‍ക്ക് വഴി വെച്ചത്.
പാര്‍ട്ടി അനുഭാവിയായ 24കാരനായ സുമിത് താലൂക്ദറിന്റെ കമന്റാണ് വിവാദം ആയത്. ഇതായിരുന്നു ആ കമന്റ് ....
''ആപ്പിള്‍ വാച്ചാണ് താങ്കള്‍ കെട്ടിയിരിക്കുന്നത്, അതിന്റെ വില 27,000 രൂപയില്‍ തുടങ്ങുന്നു, നിങ്ങളുടെ പോക്കറ്റില്‍ കിടക്കുന്ന മോണ്ട് ബ്ലാക്ക് പെന്നിന് ഇന്ത്യയില്‍ 30,000 രൂപയ്ക്ക് മുകളില്‍ വില വരും. എങ്ങനെയാണ് ഇത്രയും ആഡംബര വ്‌സതുക്കള്‍ താങ്കളുടെ കയ്യില്‍ ഉണ്ടാകുന്നത്. കേവലം 6,000 രൂപയാണ് പാര്‍ട്ടിയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകന്റെ വരുമാനം. അത് കൊണ്ട് ഇതൊക്കെ വാങ്ങാനാകുമോ... ? ''
സുമിതിന്റെ കമന്റ് ഫേസ്ബുക്കില്‍ വൈറലായി. നിരവധി പേര്‍ ഇത് ലൈക്ക് ചെയ്യുകയും ഷെയര്‍ ചെയ്യുകയും ചെയ്തു. എം പി ഋതബ്രത ബാനർജിയ്ക്ക് മറുപടി ഇല്ലാതായി.
ക്ഷുഭിതനായ ഋതംബ്രത ചെയ്തത് എന്തെന്നോ, ഐടി മേഖലയില്‍ ജോലി ചെയ്യുന്ന സുമിതന്റെ ജോലി തെറിപ്പിക്കാനാണ് എം പി ശ്രമിച്ചത്. ഇതിനായി കമ്പനിയുടെ എച്ച് ആര്‍ വിഭാഗവുമായി ബന്ധപ്പെട്ട് യുവാവിവെ ജോലിയില്‍ നിന്ന് പിരിച്ച് വിടണം എന്ന് ആവശ്യപ്പെട്ടു.
സുമതിന്റെ ജോലിയില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് ഋതംബ്രത എച്ച് ആര്‍ വിഭാഗത്തിന് അയച്ച കത്ത് മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചു. ഇതോടെ എംപി ശരിയ്ക്കും പ്രതിരോധത്തിലായി. ഋതംബ്രതയുടെ ലെറ്റര്‍പാഡില്‍ ഉള്ളതായിരുന്നു കത്ത്.
ഋതംബ്രതയുടെ കത്തിനെ തുടര്‍ന്ന് യുവാവിന്റെ ജോലിയും നഷ്ടപ്പെട്ടിരുന്നു. ജോലിക്കാരന്‍ സാമൂഹിക മാധ്യമങ്ങളില്‍ ദുഷ്പ്രചാരണം നടത്തുന്നുവെന്നും മാറ്റി നിര്‍ത്തിയില്ലെങ്കില്‍ കമ്പനിയ്ക്ക് എതിരെ കേസ് നല്‍കുമെന്നും എം പി ഭീഷണിപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്ന് സുമിത്തിനെ ജോലിയില്‍ നിന്ന് പുറത്താക്കി.
വിഷയം സിപിഎം ബംഗാള്‍ ഘടകത്തിന് മുന്നില്‍ പരാതി ആയി എത്തിയെങ്കിലും അവര്‍ നടപടി സ്വീകരിച്ചില്ല. വിഷയം പിബിയുടെ മു്ന്നിലും എത്തി. ബംഗാള്‍ ഘടകത്തോട് അച്ചടക്ക നടപടി സ്വീകരിക്കാനാണ് പിബി ആവശ്യപ്പെട്ടിരിക്കുന്നത്.