'ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ മാത്രം ഉദ്ദേശിച്ചുള്ളത്', കേന്ദ്ര ബജറ്റ് നിരാശജനകമെന്ന് എളമരം കരീം
ദില്ലി: കേന്ദ്ര ബഡ്ജറ്റ് നിരാശജനകമെന്ന് സിപിഎം രാജ്യസഭാ എംപിയായ എളമരം കരീം. രാജ്യം ചരിത്രത്തിലെത്തന്നെ ഏറ്റവും വലിയ പ്രതിസന്ധിഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ ആ പ്രതിസന്ധിയെ മറികടക്കാനാവശ്യമായ നിർദ്ദേശങ്ങളൊന്നുമില്ലാത്ത, ദിശാബോധം നഷ്ടപ്പെട്ട ഒരു ബഡ്ജറ്റാണ് ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ചത് എന്ന് എളമരം കരീം കുറ്റപ്പെടുത്തി.
കോവിഡ് മഹാമാരിമൂലം തൊഴിലും വരുമാനവും നഷ്ടപ്പെട്ട കോടിക്കണക്കിനു മനുഷ്യരെ സഹായിക്കാനാവശ്യമായ പദ്ധതികളോ പ്രഖ്യാപനങ്ങളോ ഈ ബഡ്ജറ്റിൽ ഇല്ല. സ്വകാര്യവൽക്കരണം എന്ന ബിജെപി അജണ്ട നടപ്പിലാക്കാൻ ഉതകുന്ന തരത്തിലുള്ള നിർദ്ദേശങ്ങളാണ് ഇതിലാകമാനവും. കോവിഡിന് മുന്നെ തന്നെ തകർച്ചയിലേക്കു നീങ്ങിക്കൊണ്ടിരുന്ന ഇന്ത്യൻ സാമ്പത്തിക രംഗം ഉയർത്തെണീക്കണമെങ്കിൽ ജനങ്ങളുടെ കൈയിൽ പണമെത്തിക്കാനും അവരുടെ വാങ്ങൽക്കഴിവ് വർധിപ്പിക്കാനുമുള്ള പദ്ധതികൾ നടപ്പിലാക്കണമെന്ന സാമ്പത്തിക വിദഗ്ധരുടെ നിർദ്ദേശങ്ങൾ സർക്കാർ പരിഗണിച്ചില്ല എന്ന് മാത്രമല്ല ഭാവിയിൽ വിലക്കയറ്റത്തിന് സാഹചര്യമൊരുക്കുന്ന പ്രഖ്യാപനങ്ങളാണ് ബജറ്റിലൂടെ നടത്തിയത്.

പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണവും ആസ്തി വിറ്റഴികളും രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ വിപുലീകരിക്കാൻ സഹായകമാകുമെന്ന വിചിത്ര വാദമാണ് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ നടത്തിയത്. കേന്ദ്രസർക്കാരിനെതിരായ കർഷക സമരങ്ങളുടെ പശ്ചാത്തലത്തിൽ കാർഷിക മേഖലയെപ്പറ്റി പ്രസംഗത്തിൽ ചില പരാമർശങ്ങൾ നടത്തി എന്നല്ലാതെ കാർഷകരും കാർഷികമേഖലയും നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരമാകുന്ന ഫലപ്രദമായ പദ്ധതി നിർദ്ദേശങ്ങളില്ല.
കേരളമുൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ആ സംസ്ഥാനങ്ങളെ പരിഗണിച്ചു എന്ന് ഒറ്റനോട്ടത്തിൽ തോന്നിക്കും വിധത്തിലുള്ള ചില പ്രഖ്യാപനങ്ങൾ നടത്തുകയുണ്ടായെങ്കിലും നേരത്തെ പ്രഖ്യാപിക്കപ്പെട്ടതോ നിലവിൽ നടന്നുകൊണ്ടിരിക്കുന്നതോ ആയ പദ്ധതികൾ തന്നെ വീണ്ടും ബജറ്റിൽ ഉൾപ്പെടുത്തിയതാണെന്ന് കാണാൻ കഴിയും. കേരളത്തിന്റെ കാലങ്ങളായുള്ള പല ആവശ്യങ്ങളും ഇപ്പോഴും അംഗീകരിച്ചിട്ടില്ല. റെയിൽവേ വികസനത്തിന്റെ കാര്യത്തിൽ സംസ്ഥാനത്തെ പൂർണമായും അവഗണിച്ചു. ദേശീയപാതാ വികസനത്തിനായി പ്രഖ്യാപിക്കപ്പെട്ട 65000 കോടി, കൊച്ചി മെട്രോക്കായി നീക്കിവെച്ച തുക എന്നിവ പുതുതായി വകയിരുത്തുന്ന ഒന്നല്ല. ഇത്തരത്തിൽ പുതുതായി ഒന്നുമില്ലാതെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ മാത്രം ഉദ്ദേശിച്ചുള്ള, സമസ്ത മേഖലകളിലും വിദേശ കുത്തകകൾക്കും കോർപ്പറേറ്റുകൾക്കും കടന്നുകയറാൻ അവസരം നൽകുന്ന ഒന്നായി കേന്ദ്ര ബജറ്റ് മാറി എന്നും എളമരം കരീം കുറ്റപ്പെടുത്തി.
Recommended Video
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications