വര്‍ധ തീരം തൊട്ടു: റെയില്‍പ്പാളങ്ങള്‍ തകര്‍ന്നു, വൈദ്യുതി വിഛേദിച്ചു
ഉച്ചയ്ക്ക് ഒരുമണി മുതല്‍ മൂന്നുവരെ വീടിന് പുറത്തേക്കിറങ്ങരുതെന്ന് ചെന്നൈ നിവാസികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം
ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത വര്‍ധ ചുഴലിക്കാറ്റ് ദക്ഷിണേന്ത്യന്‍ തീരത്ത് ശക്തി പ്രാപിയ്ക്കുന്നു. ചുഴലിക്കാറ്റ് തമിഴ്നാട്ടിലെ തീരത്തേയ്ക്ക് അടുക്കുന്ന സാഹചര്യത്തില്‍ ഉച്ചയ്ക്ക് ഒരുമണി മുതല്‍ മൂന്നുവരെ വീടിന് പുറത്തേക്കിറങ്ങരുതെന്ന് ചെന്നൈ നിവാസികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തീരത്തുനിന്ന് കാറ്റ് കരയിലേക്ക് വീശാനുള്ള സാധ്യത കണക്കിലെടുത്താണ് നിര്‍ദേശം.
Read also: വര്‍ധ: കാറ്റിലുലഞ്ഞ് ചെന്നൈ, തമിഴ്നാട്ടിലും ആന്ധ്രയിലും കനത്ത ജാദഗ്രതാ നിര്‍ദേശം
ചെന്നൈയില്‍ നിന്ന് 87 കിലോമീറ്റര്‍ തെക്ക് മാറി ബംഗാള്‍ ഉള്‍ക്കടലിലുള്ള ചുഴലിക്കാറ്റ് 13- 14 വേഗത്തില്‍ മുമ്പോട്ടുനീങ്ങുന്നുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തമിഴ്നാടിന് പുറമേ ആന്ധ്രപ്രദേശിലും പുതുച്ചേരിയിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Read also: നാഡയല്ല വര്‍ധ, ദക്ഷിണ തീരത്ത് വര്‍ധ ആഞ്ഞുവീശുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
|
വിമാനത്താവളം അടച്ചിട്ടു
ഞായറാഴ്ച രാത്രി മുതല്‍ തന്നെ മഴയും കാറ്റും കാറ്റും ശക്തമായതോടെ ചെന്നൈ വിമാനത്താവളം അടച്ചിട്ടു. ചെന്നൈയിലേക്കുള്ള വിമാനത്താവളങ്ങളും വഴിതിരിച്ചുവിട്ടു.
|
കരയില്‍ ശക്തി കുറയും
ഉച്ചയ്ക്ക് രണ്ടിനും ഇടയ്ക്ക് കാറ്റ് കരയിലേയ്ക്ക് കടക്കുമെന്നും ഇതോടെ തീവ്രത കുറയുമെന്നുമാണ് കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍.
|
അര്‍ധ സൈനിക വിഭാഗം സുസജ്ജം
തമിഴ്നാട്ടിലും ആന്ധ്രപ്രദേശിലും കാറ്റും മഴയും ശക്തി പ്രാപിച്ചതോടെ തമിഴ്നാട്ടിലെ തീരപ്രദേശങ്ങളായ കണ്ണപ്പാര്‍ തിണ്ഡല്‍, മണലി, പുലിക്കോട്ട്, തംബരം, മഹാബലി പുരം എന്നിവിടങ്ങളിലും പുതുച്ചേരിയിലും അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനായി അര്‍ദ്ധസൈനിക വിഭാഗങ്ങളെ വിന്യസിച്ചിട്ടുണ്ട്.
|
ആളുകളെ ഒഴിപ്പിച്ചു
ചെന്നൈയിലെ താഴ്ന്ന പ്രദേശങ്ങളായ കാഞ്ചീപുരം, തിരുവള്ളൂര്‍, വില്ലുപുരം എന്നിവിടങ്ങളില്‍ നിന്നായി 4,622 പേരെ ഒഴിപ്പിച്ചു.

റെക്കോര്‍ഡ് മഴ
ഞായറാഴ്ച അര്‍ദ്ധരാത്രി മുതല്‍ തിങ്കളാഴ്ച രാവിലെ 9.30 വരെ 7.5 സെന്റീമീറ്റര്‍ മഴയാണ് ചെന്നൈയില്‍ ലഭിച്ചത്. ചെന്നൈ നഗരത്തിലെ അന്തരീക്ഷ താപനില 21 ഡിഗ്രി സെല്‍ഷ്യസായി താഴ്ന്നിട്ടുണ്ട്.

കടല്‍ പ്രക്ഷുബ്ദം
ആന്ധ്രാപദേശിലും തമിഴ്നാട്ടിലെ വടക്കന്‍ തീരത്തും കടല്‍ പ്രക്ഷുബ്ദമായതിനാല്‍ 48 മണിക്കൂര്‍ നേരത്തെക്ക് കടലിലിറങ്ങരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

നാവിക സേന തീരത്ത്
അടിയന്തര ഘട്ടങ്ങള്‍ സുസജ്ജമായ ഇന്ത്യന്‍ നാവിക സേന തീരങ്ങളില്‍ നിലയുറപ്പിച്ചിട്ടുണ്ട്. നാവിക സേനയുടെ യുദ്ധക്കപ്പലുകള്‍, ഡോക്ടര്‍മാര്‍, റബ്ബര്‍ ബോട്ടുകള്‍, ഹെലികോപ്റ്ററുകള്‍ എന്നിവയും സജ്ജമാണ്. 5000ഓളം പേര്‍ക്കാവശ്യമായ ഭക്ഷണം, വസ്ത്രങ്ങള്‍, മരുന്നുകള്‍, കമ്പിളിപ്പുതപ്പുകള്‍ എന്നിവയും നാവിക സേന തയ്യാറാക്കി വച്ചിട്ടുണ്ട്. 30 ഓളം ഡൈവിംഗ് ടീമുകളും സജ്ജരായിട്ടുണ്ട്.

മാറ്റിപ്പാര്‍പ്പിച്ചു
ചെന്നൈയില്‍ 54 ദുരിതാശ്വാസ ക്യാമ്പുകളിലായി 7500 ഓളം പേരെ മാറ്റിപ്പാര്‍പ്പിച്ചു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications