വര്‍ധ ഭീഷണിയില്‍ ആണവ നിലയങ്ങള്‍ക്ക് സുരക്ഷ ശക്തമാക്കി
വാര്‍ധ ചുഴലിക്കാറ്റിനെ തുടര്‍ന്ന് കല്‍പ്പാക്കം ആണവനിലയത്തില്‍ എല്ലാമുന്‍കരുതലുകളും സ്വീകരിച്ചുവെന്ന് സര്‍ക്കാര്‍. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കുന്നു.
ചെന്നൈ : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട വര്‍ധ ചുഴലിക്കാറ്റ് ഭീഷണിയെ തുടര്‍ന്ന് ആണവ നിലയങ്ങള്‍ക്ക് സുരക്ഷ ശക്തമാക്കി. ഏതു സാഹചര്യവും നേരിടുന്നതിന് സജ്ജമാണെന്ന് ദേശീയ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. മുന്‍കരുതലുകളെല്ലാം എടുത്തിട്ടുണ്ടെന്നാണ് ദുരന്ത നിവാരണ അതോറിറ്റി പറയുന്നത്.
നിലവില്‍ ഭീഷണിയൊന്നുമില്ലെന്നും പ്ലാന്റിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലാണെന്നും ദുരന്ത നിവാരണ അതേറിറ്റി വ്യക്തമാക്കുന്നു.
തിങ്കളാഴ്ച ഉച്ചയോടെയാണ് വര്‍ധ ചുഴലിക്കാറ്റ് തമിഴ്നാട്ടിലും ആന്ധ്രയിലും വീശിയടിച്ചത്. തമിഴ്നാട്ടില്‍ രണ്ടു പേര് ഇതുവരെ മരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. നിരവധി പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

ആശങ്ക വേണ്ട
വര്‍ധയെ നേരിടുന്നതിന് ആവശ്യമായ എല്ലാ മുന്‍കരുതലുകളും കല്‍പ്പാക്കം ആണവനിലയത്തില്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ആണവ നിലയം അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ പറഞ്ഞു.

കാലാവസ്ഥ കേന്ദ്രവുമായി ബന്ധപ്പെടുന്നു
ആണവനിലയത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലാണെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കാലാവസ്ഥ വകുപ്പുമായി നിരന്തരം ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും അതോറിറ്റി അറിയിച്ചു.

ശക്തമായ കാറ്റ്
ചെന്നൈയിലെ കഞ്ചീപുരത്താണ് കല്‍പ്പാക്കം ആണവ നിലയം. ചെന്നൈ, തിരുവള്ളൂര്‍, വില്ലുപുരം എന്നിവിടങ്ങളിലാണ് വര്‍ധ ശക്തിപ്രാപിച്ചിരിക്കുന്നത്. ഇവിടെ ശക്തമായ കാറ്റും മഴയും അനുഭവപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കല്‍പ്പാക്കം ആണവ നിലയത്തിന് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.

നിര്‍മ്മാണം തുടരുന്നു
ന്യൂക്ലിയര്‍ പവര്‍ കോര്പ്പറേഷന് ഓഫ് ഇന്ത്യ രണ്ട് പവര്‍ പ്ലാന്റുകളാണ് പ്രവര്‍ത്തിപ്പിക്കുന്നത്. ഒന്ന് 440 മെഗാവാട്ടും മറ്റൊന്ന് 500 മെഗാവാട്ടുമാണ്. ഇതില്‍ 500 മെഗാവാട്ട്് യണിറ്റിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണ്.

ലാന്‍ഡ് ഫാള്‍
110-120 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് വീശുന്നത്. ശക്തമായ കാറ്റിനെ തുടര്‍ന്ന് ലാന്‍ഡ് ഫാളും ആരംഭിച്ചിട്ടുണ്ട്.

ദുരന്ത നിവാരണ സേന
വര്‍ധ ചുഴലിക്കാറ്റിനെ തുടര്‍ന്ന് കനത്ത ജാഗ്രതയാണ് നല്‍കിയിരിക്കുന്നത്. സുരക്ഷിതമായ സ്ഥലങ്ങളില്‍ തുടരണമെന്ന് ജനങ്ങള്‍ക്ക് നിര്‍ദേശം നല്കി. 19 ടീം ദുരന്ത നിവാരണ സേനയെയാണ് വിന്യസിച്ചിരിക്കുന്നത്.

ദുരിതാശ്വാസ ക്യാംപുകള്‍
ശക്തമായ കാറ്റിനെ തുടര്‍ന്ന് കടലില്‍ പോകരുതെന്ന് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. വര്‍ധ ശാന്തമായാലും അടുത്ത രണ്ട് ദിവസത്തേക്ക് ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. 266 ദുരിതാശ്വാസ ക്യാംപുകള്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. 7354 പേരെയാണ് തമിഴ്നാട്ടില്‍ മാത്രം മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications