കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവിഹിതബന്ധം, 16കാരിയെ ജീവനോടെ തീയിട്ട് കൊന്നു

  • By Meera Balan
Google Oneindia Malayalam News

ഗാസിയബാദ്: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ 16കാരിയായ ദളിത് പെണ്‍കുട്ടിയെ ജീവനോടെ തീയിട്ട് കൊന്നു. പെണ്‍കുട്ടിയ്ക്ക് അവിഹിതബന്ധം ഉണ്ടായിരുന്നതിനെത്തുടര്‍ന്ന് പിതാവ് തന്നെ കൊലപാതകം നടത്തിയതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. എന്നാല്‍ നാലംഗ സംഘം വീട്ടില്‍ മോഷണം നടത്തുന്നതിനിടെ പെണ്‍കുട്ടിയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്നാണ് പിതാവ് പറയുന്നത്. മോഷ്ടാക്കള്‍ കൊലപ്പെടുത്തിയെന്ന് കാട്ടിയാണ് പെണ്‍കുട്ടിയുടെ പിതാവ് കേസ് നല്‍കിയത്.

ഒരു അപ്പാര്‍ട്ട്‌മെന്റിലെ രണ്ടാം നിലയിലാണ് പെണ്‍കുട്ടിയും കുടുംബവും താമസിയ്ക്കുന്നത്. വീട്ടിലേയ്ക്ക് മോഷ്ടാക്കള്‍ എത്തിയെന്നും ആഭരണം കവര്‍ച്ച ചെയ്യുന്നതിനിടെ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയെന്നുമാണ് കുട്ടിയുടെ പിതാവ് മഹേഷ് (45) പറയുന്നത്. ഗണേഷ്പുരയിലാണ് കുടുംബം താമസിയ്ക്കുന്നത്. അടുത്തുള്ള കെട്ടിടത്തില്‍ നിന്നും മോഷ്ടാക്കള്‍ തങ്ങളുടെ അപ്പാര്‍ട്ട്‌മെന്റിലെ രണ്ടാം നിലയിലേക്ക് ചാടിക്കടക്കുകയായിരുന്നെന്നാണ് ഇയാള്‍ പറയുന്നത്.

Rape

എന്നാല്‍ ഈ സാധ്യത പൊലീസ് തള്ളിക്കളയുന്നു. അപ്പാര്‍ട്ട്‌മെന്റിന് അടുത്ത് നിന്നും ചാടാവുന്ന അകലത്തില്‍ മറ്റ് കെട്ടിടങ്ങള്‍ ഇല്ല. പരാതിയില്‍ പറയുന്നത് പോലെ പെണ്‍കുട്ടിയുടേയോ മാതാവിന്‍റെയോ ആഭരണങ്ങള്‍ നഷ്ടമായിട്ടില്ല. അപ്പാര്‍ട്ട്‌മെന്റിലെ മറ്റ് താമസക്കാരും വീട്ടിലുള്ളവരും ആക്രമണത്തിന് ഇരയായിട്ടില്ല. പെണ്‍കുട്ടിയുടേത് അഭിമാനക്കൊലയാണെന്നാണ് പൊലീസ് പറയുന്നത്.

സ്‌കൂള്‍ പഠനം അവസാനിപ്പിച്ച പെണ്‍കുട്ടി വീട്ടുജോലി ചെയ്തിരുന്നു. ഇത്തരം ചില വീടുകളിലുള്ളവരുമായി പെണ്‍കുട്ടിയ്ക്ക് അവിഹിതബന്ധം ഉണ്ടായിരുന്നെന്നും ഇതിനെ പിതാവ് വിലക്കിയെന്നം പൊലീസ് പറയുന്നു. എന്നാല്‍ ജോലിയ്ക്ക് പോകുന്നതില്‍ നിന്ന് പിന്മാറാന്‍ പെണ്‍കുട്ടി വിസമ്മതിച്ചിരിയ്ക്കാമെന്നും തുടര്‍ന്ന് വീട്ടുകാര്‍ തന്നെ കൊലപാതകം നടത്തിയതാകാമെന്നും പൊലീസ് പറയുന്നു. മൂന്ന് സഹോദരങ്ങളും ഒരു സഹോദരിയും കൊല്ലപ്പെട്ട പെണ്‍കുട്ടിയ്‌ക്കൊപ്പമുണ്ട്.

English summary
Dalit girl burnt alive at home in Ghaziabad, police suspect honour killing.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X