Get Updates
Get notified of breaking news, exclusive insights, and must-see stories!

ദന ചുഴലിക്കാറ്റ്: ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റിയ 4431 ​ഗർഭിണികളിൽ 1600 പേർ പ്രസവിച്ചു

ഭുവനേശ്വർ: ദന ചുഴലിക്കാറ്റ് കര തൊട്ടതോടെ ഒഡീഷയിലും ബം​ഗാളിലും ശക്തമായ മഴയാണ് പെയ്തത്. വെള്ളിയാഴ്ച പുലർച്ചെയാണ് ശക്തമായ ചുഴലിക്കാറ്റായി ഒഡിഷയിൽ കര തൊട്ടത്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ലക്ഷണക്കണക്കിന് ആളുകളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റിയിരുന്നു. സംസ്ഥാനത്ത് ആകെ 5,84,888 പേരെയാണ് മാറ്റിപ്പാർപ്പിച്ചത്. വെള്ളിയാഴ്ചയോടെ 600,000 കവിയുമെന്ന് ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി പറഞ്ഞു.

മാറ്റിപ്പാർപ്പിച്ച 4431 ​ഗർഭിണികളിൽ 1600 പേർ പ്രസവിച്ചതായി അദ്ദേഹം പറഞ്ഞു. " 6,008 ആളുകൾ ചുഴലിക്കാറ്റ് ഷെൽട്ടറുകളിൽ താമസിക്കുന്നുണ്ട്. അവർക്ക് ഭക്ഷണം, വെള്ളം, മരുന്ന് മറ്റ് ആവശ്യ സാധനങ്ങൾ എന്നിവ നൽ‌കുന്നുണ്ട്, അദ്ദേഹം പറഞ്ഞു. ബാലസോർ ജില്ലയിലാണ് ഏറ്റവും കൂടുതൽ ആളുകളെ ഒഴിപ്പിക്കുന്നത്. 172, 916 വ്യക്തികൾ സുരക്ഷിക സ്ഥാനത്തേക്ക് മാറി. 100,000 ആളുകളെ മയൂർബഞ്ചിൽ നിന്ന് ഒഴിപ്പിച്ചു.

cyclone

കൂടാതെ ഭദ്രക് 75000 ഒഴിപ്പിക്കലുകളും ജാജ്പൂരിൽ 58000 ഉം കേന്ദ്രപരയിൽ 46000 ആളുകളേയും ഒഴിപ്പിച്ചും. 10 ലക്ഷം പേരെ ഒഴിപ്പിക്കുക​യായിരുന്നു ആദ്യ ലക്ഷ്യം. എന്നിരുന്നാലും ദന ചുഴലിക്കാറ്റിന്റെ മാറുന്ന പാതയനുസരിച്ച് ക്രമീകരണങ്ങളിൽ മാറ്റം വരുത്തി. " മാറ്റിപ്പാർപ്പിക്കപ്പെട്ടവർ നിലവിൽ 6008 സൈക്ലോൺ ഷെൽട്ടറുകളിൽ താമസിക്കുന്നുണ്ട്. അവർക്ക് ഭക്ഷണ, മരുന്ന്, വെള്ളം, മറ്റ് ആവശ്യ സാധനങ്ങൾ എന്നിവ ലഭിക്കുന്നുണ്ട്. മുഖ്യമന്ത്രി പറഞ്ഞു.

ഒഡീഷ സർക്കാർ സ്വീകരിച്ച നടപടികളിൽ കേന്ദ്രം സംത‍ൃപ്തരാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി മോദിയേയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായേയും സ്ഥിതി​ഗതികൾ അറിയിച്ചിട്ടുണ്ടെന്നും പറഞ്ഞു. കഴിഞ്ഞ ദിവസം കട്ടക് ജില്ലയിൽ നിന്ന് മാറ്റിത്താമസിപ്പിച്ച ഒരു സ്ത്രീ നിയാലി ആശുപത്രിയിൽ ഒരു ആൺകുഞ്ഞിന് ജന്മം നൽകിയതായി സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ ആന്റ് പബ്ലിസ്ക് റിലേഷൻ ( ഐ ആൻഡ് പി ആർ ) വകുപ്പ് അറിയിച്ചു.

സൈക്ലോൺ ഷെൽട്ടറുകളിലേക്ക് മാറ്റിയ 4431 ​ഗർഭിണികളിലൊരാളാണ് ഇവർ. പ്രസവിച്ച സായി സ്വപ്ന ബെഹറയും അവരുടെ നവജാത ശിശുവും നല്ല ആരോ​ഗ്യത്തോടെയും ,സുഖമായും ഇരിക്കുന്നതായി അറിയിച്ചു. ദുരനന്ത പ്രതികരണ ടീമുകളൾ സജ്ജമാണ്. എല്ലാവർക്കും സുരക്ഷയും വൈദ്യ സഹായവും നൽകുന്നു. ഏത് സാഹചര്യവും നേരിടാൻ തയ്യാറാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+