ഇന്ത്യയ്ക്ക് ഇത് ചരിത്ര നിമിഷം; ബ്രഹ്മോസ് മിസൈല്‍ വിജയകരമായി വിക്ഷേപിച്ചു
ലോകത്ത് ആദ്യമായാണ് ശബ്ദാതിവേഗ മിസൈല്‍ ഒരു ദീര്‍ഘദൂര പോര്‍ വിമാനത്തില്‍ ഘടിപ്പിപ്പിക്കുന്നത്.
ദില്ലി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ബ്രഹ്മോസ് സൂപ്പർ സോണിക് മിസൈലിന്റെ പരീക്ഷണം വിജയകരം. സുഖോയ് 30 യുദ്ധവിമാനത്തില്‍ നിന്നാണ് മിസൈല്‍ വിക്ഷേപിച്ചത്. ലോകത്ത് ആദ്യമായാണ് ശബ്ദാതിവേഗ മിസൈല്‍ ഒരു ദീര്‍ഘദൂര പോര്‍ വിമാനത്തില്‍ ഘടിപ്പിപ്പിക്കുന്നത്. ഇത് പരീക്ഷിക്കുന്ന ആദ്യ രാജ്യമെന്ന ബഹുമതിയും ഇന്ത്യ സ്വന്തമാക്കി.
ഗുർമീതിന്റെ വീട് കണ്ട് ഉദ്യോഗസ്ഥർ ഞെട്ടി, ശൗചാലയം പോലും ബുള്ളറ്റ്പ്രൂഫ്, പിന്നെയുമുണ്ട് കാഴ്ചകൾ..
ലോകത്തിലെ തന്നെ ഏറ്രഴും വേഗതയേറിയ മിസൈലുകളിലൊന്നാണ് ബ്രഹ്മോസ്. 3200 കിലോ മീറ്റർ ഗൂരം വരേയും ഇതു സഞ്ചരിക്കും. കൂടാതെ കര, കടൽ, ആകാശം എന്നീ മൂന്നിടങ്ങളിൽ നിന്നും വിക്ഷോപിക്കാൻ സാധിക്കും. വളരെ സൂഷ്മമായ ഭീകരതാവളങ്ങൾ വരെ തകർക്കാൻ ശേഷിയുള്ള ബ്രഹ്മോസ് ഇന്ത്യൻ സൈന്യത്തിന് ഒരു മുതൽകൂട്ട് തന്നെയാണ്.
ബ്രഹാമോസ് മിസൈൽ ഇന്ത്യയും ചൈനയും റഷ്യയും ചേർന്നാണ് വികസിപ്പിച്ചെടുത്തത്. മഹാരാഷ്ട്രയിലെ നാസിക്കിലെ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്കല്‍ ലിമിറ്റഡില്‍ ആയിരുന്നു ബ്രഹ്മോസ് സുഖോയ് സംയോജനം. വ്യോമസേനയും പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആര്‍.ഡി.ഒയും സംയോജനത്തില്‍ പങ്കാളികളായി. 2500 കിലോയാണ് ഭാരം. 8.4 മീറ്റര്‍ നീളവും 0.6 മീറ്റര്‍ വ്യാസവും ഉണ്ട്. 300 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈലിന് മണിക്കൂറില്‍ 3200 കിലോമീറ്റര്‍ വേഗമാണുള്ളത്.