ഉടുപ്പൂരി, ബാത്ത്റൂമിലെ വെള്ളം കുടുപ്പിച്ചു; കൊല്ലപ്പെട്ട 12 വയസുകാരന്‍ ഇരയായത് ക്രൂര പീഡനങ്ങള്‍ക്ക്
ഡെറാഡൂണ്‍: ഡെറാഡൂണിലെ ബോര്‍ഡിങ് സ്കൂളില്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ കൊലപ്പെടുത്തിയ 12 വയസ്സുകാരന്‍ ഇരയായത് ക്രൂരമര്‍ദ്ദനത്തിനും പീഡനത്തിനും. ഏഴാക്ലാസുകാരനായ വിദ്യാര്‍ത്ഥി ബിസ്ക്കറ്റ് മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനം.
ക്രിക്കറ്റ് ബാറ്റും സ്റ്റമ്പും ഉപയോഗിച്ച് മര്‍ദ്ദിച്ച സീനിയര്‍ വിദ്യാര്‍ത്ഥികള്‍ കുട്ടിയുടെ ഉടുപ്പുകള്‍ ഊരിയെടുക്കുകയും ചെയ്തു. ഇതിന് പുറമെ കക്കൂസിലെ വെള്ളം കൊണ്ടുവന്ന് കുട്ടിയെ നിര്‍ബന്ധിപ്പിച്ച് കുടുപ്പിച്ചതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പതിനായിരങ്ങള്‍ ഇരമ്പിയെത്തി; ബാരിക്കേഡുകള്‍ തകര്‍ന്നു, വയനാടിനെ ഇളക്കി മറിച്ച് രാഹുലും പ്രിയങ്കയും
മര്‍ദ്ദനത്തിന് ഇരയായ കുട്ടി അവശ നിലയിലായതോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിനോടകം തന്നെ കുട്ടി മരിച്ചിരുന്നു. സംഭവം പുറത്തറിയാതിരിക്കാനായി ബോര്‍ഡിങ് അധികൃതര്‍ തന്നെ കുട്ടിയുടെ മൃതദേഹം ക്യാമ്പസ് കോംപൗണ്ടില്‍ കുഴിച്ചിടുകയായിരുന്നു.
കുട്ടിയെ കാണാനില്ലെന്ന മതാപിതാക്കളുടെ പരാതിയില്‍ പോലീസ് നടത്തിയ പരിശോധനയില്‍ ക്യാമ്പസില്‍ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ ഷുഭാന്‍കര്‍, ലക്ഷമണ്‍ എന്നീ രണ്ട് സീനിയര്‍ വിദ്യാര്‍ത്ഥികളേയും 3 ബോര്‍ഡിങ് സ്റ്റാഫുകളേയും പോലീസ് അറസ്റ്റ് ചെയ്തു
ലോക്സഭ തിരഞ്ഞെടുപ്പ്; ആലത്തൂരിനെക്കുറിച്ച് അറിയേണ്ടതെല്ലാം.. ഇതാ കണക്കുകൾ.. കാണൂ...