അപകടമുണ്ടായി 12 മണിക്കൂര്‍ സഹായമില്ലാതെ റോഡില്‍ കിടന്നു; വെള്ളം കൊടുത്തയാള്‍ ബാഗ് മോഷ്ടിച്ചു
തിരക്കേറിയ റോഡുകളില്‍ അപകടമുണ്ടായാല്‍ ആരും തിരിഞ്ഞുനോക്കാത്ത അവസ്ഥ
ദില്ലി: തിരക്കേറിയ റോഡുകളില്‍ അപകടമുണ്ടായാല്‍ ആരും തിരിഞ്ഞുനോക്കാത്ത അവസ്ഥ പലപ്പോഴും മാധ്യമങ്ങളില്‍ വാര്‍ത്തയായിട്ടുണ്ട്. ഒട്ടേറെപേര്‍ തക്കസമയത്ത് ചികിത്സകിട്ടാതെ മരിക്കാന്‍ ഇത് ഇടയാക്കുകയും ചെയ്തു. സമാനമായ സംഭവം കഴിഞ്ഞദിവസം രാജ്യതലസ്ഥാനമായ ദില്ലിയിലും അരങ്ങേറി. അപകടമുണ്ടായി 12 മണിക്കൂറോളമാണ് യുവാവ് റോഡില്‍ സഹായമില്ലാതെ കിടന്നത്.
കശ്മീരി ഗേറ്റിന് സമീപം കാറിടിച്ചാണ് നരേന്ദര്‍ കുമാര്‍ എന്നയാള്‍ വീണുകിടന്നത്. എന്നാല്‍ ഇയാളെ സഹായിക്കാന്‍ ആരും മുന്നോട്ടുവന്നില്ല. ചിലര്‍ വാഹനം നിര്‍ത്തിനോക്കിയെങ്കിലും സഹായം അഭ്യര്‍ഥിച്ചതോടെ സ്ഥലം വിട്ടതായി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവ് പറഞ്ഞു. ഇയാള്‍ക്ക് നട്ടെല്ലിന് സാരമായി പരിക്കേറ്റതായാണ് ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട്.

വൈകിട്ടോടെയാണ് അതിവേഗതയിലെത്തിയ കാറിടിക്കുന്നത്. കാറിടിച്ച് തെറിച്ചുവീണ നരേന്ദറിനെ എഴുന്നേല്ക്കാന് കഴിഞ്ഞില്ല. അതേസമയം, പുറമെ പൊട്ടലില്ലാത്തതിനാല്‍ രക്തംവാര്ന്നുപോയില്ല. രക്തം പുറത്തുകാണാത്തതിനാല്‍ പലരും താന്‍ മദ്യപിച്ച് വീണതാണെന്ന് തെറ്റിദ്ധരിച്ചതായി ഇയാള്‍ പറഞ്ഞു.
ഇതിനിടെ ഒരാള്‍ രക്ഷിക്കാനെന്ന വ്യാജേനയെത്തി വെള്ളം തരികയും സമീപമുണ്ടായ ബാഗുമായി കടന്നുകളയുകയും ചെയ്തു. പിറ്റേദിവസം രാവിലെയാണ് പോലീസ് എത്തിയ യുവാവിനെ ആശുപത്രിയിലെത്തിക്കുന്നത്. 2016 ഓഗസ്തില്‍ ദില്ലി നഗരമധ്യത്തില്‍ റിക്ഷാ ഡ്രൈവര്‍ അപകടത്തില്‍പ്പെട്ട് 90 മിനിറ്റോളം റോഡില്‍ കിടന്നത് വാര്‍ത്തയായിരുന്നു. രക്തംവാര്‍ന്ന യുവാവിനെ പിന്നീട് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications