ഡൽഹി സ്ഫോടനം; സ്ഫോടനകുഴികളോ, ചീളുകളോ കണ്ടെത്താനായിട്ടില്ല..അന്വേഷണം ഊർജിതം
ചെങ്കോട്ടയ്ക്ക് സമീപം സുഭാഷ് മാർഗ് ട്രാഫിക് സിഗ്നലിലുണ്ടായ കാർ ബോംബ് സ്ഫോടനം രാസവസ്തുക്കൾ പൊട്ടിത്തെറിച്ച് ഉണ്ടായതാകാമെന്ന് സംശയിച്ച് വിദഗ്ധർ. സ്ഫോടനത്തിന് ശേഷം നടന്ന പ്രാഥമിക പരിശോധനകളിൽ സ്ഫോടനകുഴികളോ, ചീളുകളോ കണ്ടെത്താനായിട്ടില്ല. അമോണിയം നൈട്രേറ്റും ആർഡിഎക്‌സും ചേർന്നുള്ള രാസമിശ്രിതമാകാം പൊട്ടിത്തെറിച്ചതാണെന്നാണ് വിദഗ്ധരുടെ പ്രാഥമിക അവലോകനമെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ടിൽ പറഞ്ഞു.
സ്ഫോടനത്തിന് തൊട്ടുപിന്നാലെ തന്നെ ഫോറൻസിക്, ഭീകരവിരുദ്ധ വിദഗ്ധർ സ്ഥലത്തെത്തിയിരുന്നു. വിശദമായ പരിശോധനയിൽ സ്ഫോടനകുഴികളും ചീളുകളും കണ്ടെത്താനായിട്ടില്ല. ഇത് അന്വേഷണ സംഘത്തിനിടയിൽ ആശയക്കുഴപ്പത്തിന് വഴിവെച്ചിട്ടുണ്ട്. അതേസമയം എന്നാൽ, കാർ ഓടിക്കൊണ്ടിരിക്കുകയായിരുന്നെങ്കിൽ കുഴി രൂപപ്പെടാതിരിക്കാൻ സാധ്യതയുണ്ടെന്നാണ് ചില വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

'വളരെ തീവ്രമായ ഒരു രാസവസ്തുവാകാം അപകടത്തിന് കാരണമായത്. ഇതൊരു ഉയർന്ന നിലവാരമുള്ള സ്ഫോടക വസ്തുവാണ്, ഉദ്യോഗസ്ഥൻ സൂചിപ്പിച്ചു. അമോണിയം നൈട്രേറ്റും ആർഡിഎക്‌സും ചേർന്ന മിശ്രിതത്തിന്റെ സാധ്യതയും അദ്ദേഹം എടുത്തുപറഞ്ഞു.
ഫരീദാബാദിൽ നടന്ന സംഭവവുമായി ഈ സ്ഫോടനത്തിന് ബന്ധമുണ്ടോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. നിലവിൽ എല്ലാ സാധ്യതകളും പരിശോധിക്കുകയാണ്. ഡൽഹി പോലീസിൽ നിന്ന് കേസ് ദേശീയ അന്വേഷണ ഏജൻസി (NIA) ഏറ്റെടുക്കാൻ സാധ്യതയുണ്ടെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സ്ഫോടനത്തിൽ ഉൾപ്പെട്ട 'HR 26 7674' എന്ന നമ്പർ പ്ലേറ്റുള്ള i20 കാറിന്റെ ഉടമ ഗുരുഗ്രാമിൽ നിന്നുള്ള സൽമാനാണെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. മാർച്ച് മാസത്തിൽ ദേവേന്ദ്ര എന്നൊരാൾക്ക് താൻ ഈ കാർ വിറ്റുവെന്നാണ് ഇദ്ദേഹം പോലീസിനെ അറിയിച്ചത്. കാറുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പോലീസ് അന്വേഷിച്ച് വരികയാണ്. അതേസമയം ചില വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ചതായും അതിലൊന്ന് പുൽവാമയിലെ ഒരാളുടേതാണെന്ന് കണ്ടെത്തിയതായും പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറഞ്ഞു.
വാഹനത്തിന്റെ ഉടമസ്ഥാവകാശത്തിലെ സങ്കീർണ്ണതകൾ സംശയമുണർത്തുന്നുണ്ട്. കാരണം, ചാവേർ ബോംബ് സ്ഫോടനങ്ങൾക്ക് (SVB-IED) ഭീകരസംഘടനകൾ സാധാരണയായി ഉപയോഗിക്കുന്ന ഒരു തന്ത്രമാണിത്. കാറിൽ കുറഞ്ഞത് മൂന്ന് പേരെങ്കിലും ഉണ്ടായിരുന്നുന്നു.കാർ വാടകക്കെടുത്തതാകാമെന്നാണ് സംശയിക്കുന്നത്. സാധാരണ ഇത്തരത്തിലുള്ള ആക്രമണ സംഭവങ്ങളിൽ ഒന്നോ രണ്ടോ പേർ മാത്രമാണ് ഉണ്ടാകാറുള്ളതെന്നും പോലീസ് ചൂണ്ടിക്കാട്ടി.
230-ലധികം സിസിടിവി ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ പരിശോധിക്കുന്നത് നിർണായകമാണ്. വാഹനത്തിന്റെ സഞ്ചാരപാത നിർണ്ണയിക്കാൻ ഇത് പോലീസിനെ സഹായിച്ചിട്ടുണ്ട്. കൂടാതെ വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പറും ഇതിലൂടെ കണ്ടെത്തി. കാർ ദരിയാഗഞ്ച് ഭാഗത്തുനിന്നാണ് വന്നതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications