സ്ത്രീയ്ക്ക് ആഗ്രഹിക്കുന്ന സ്ഥലത്ത് ഇഷ്ടമുള്ളവർക്കൊപ്പം താമസിക്കാനുള്ള സ്വാതന്ത്യമുണ്ടെന്ന് കോടതി
ദില്ലി: പ്രായപൂർത്തിയായ ഒരു സ്ത്രീയ്ക്ക് താൻ ആഗ്രഹിക്കുന്ന എവിടെ വേണെങ്കിലും താൻ ആഗ്രഹിക്കുന്ന ആർക്കൊപ്പം വേണമെങ്കിലും താമസിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് ദില്ലി ഹൈക്കോടതി. ഇരുപതുകാരിയെ കാണാതായതുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ ബന്ധുക്കൾ സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജി സമർപ്പിച്ചതിന് പിന്നാലെയാണ് കോടതി ഈ നിരീക്ഷണം നടത്തിയത്. ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് വിപിൻ സംഘ് വി, രജ്നീഷ് ഭട്നഗർ എന്നിവരുടെ ബെഞ്ചാണ് ഇതു സംബന്ധിച്ച വാദം കേട്ടത്.
വടകരയില്‍ ചിരി സിപിഎമ്മിന്; ആര്‍എംപിക്ക് മുല്ലപ്പള്ളി കൊടുത്തത് 'എട്ടിന്റെ പണി'
പെൺകുട്ടിയുടെ രക്ഷിതാക്കളുടെ ഹർജി പരിഗണിച്ച കോടതി പെൺകുട്ടിയുടെ വാദവും കേട്ടിരുന്നു. താൻ പ്രായപൂർത്തിയായ വ്യക്തിയാണെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് വീട് ഉപേക്ഷിച്ചതെന്നാണ് കോടതിയെ ധരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വിവാഹം കഴിച്ചത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും പെൺകുട്ടി കോടതിയെ ധരിപ്പിച്ചിരുന്നു. പെൺകുട്ടിയുടെ നിലപാട് കേട്ട ശേഷമാണ് കോടതിയുടെ നിരീക്ഷണം.
Recommended Video
പ്രായപൂർത്തിയായ സ്ത്രീയ്ക്ക് അവർ ആഗ്രഹിക്കുന്ന ഇടത്ത് ആഗ്രഹിയ്ക്കുന്ന വ്യക്തിക്കൊപ്പം താമസിക്കുന്നതിനുള്ള സ്വാതന്ത്ര്യമുണ്ടെന്നും കോടതി ചൂണ്ടിക്കാണിച്ചു. തുടർന്ന് പോലീസിന്റെ സംരക്ഷണയിൽത്തന്നെ പെൺകുട്ടിയെ ഭർതൃ വീട്ടിലെത്തിക്കാനും യുവതിയുടെ വീട്ടുകാരെ നിയമം കയ്യിലെടുക്കുന്നതിൽ നിന്ന് വിലക്കാനും ദില്ലി ഹൈക്കോടതി നിർദേശിച്ചിരുന്നു. പെൺകുട്ടിയ്ക്കും ഭർത്താവിനും നേരെ ഭീഷണി മുഴക്കുന്നത് പെൺകുട്ടിയുടെ ബന്ധുക്കൾ അവസാനിപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യം വരികയാണെങ്കിൽ പോലീസിനെ സമീപിക്കുന്നതിനായി ഇരുവരും താമസിക്കുന്ന പ്രദേശത്തുള്ള പോലീസ് ഉദ്യോഗസ്ഥന്റെ ഫോൺ നമ്പർ കൈമാറാനും കോടതി നിർദേശിച്ചിട്ടുണ്ട്.