ഡല്‍ഹിയില്‍ അതിജാഗ്രത; ഗുരുഗ്രാമിലെ ആഢംബര മേഖലയിലേക്ക് അക്രമം പടരുന്നു, പോലീസ് അഭ്യര്‍ഥന ഇങ്ങനെ
ന്യൂഡല്‍ഹി: ഹരിയാനയിലെ നൂഹില്‍ ആരംഭിച്ച സംഘര്‍ഷം മറ്റിടങ്ങളിലേക്ക് പടരുന്നു. ഡല്‍ഹി അതിജാഗ്രതയിലാണ്. സംഘര്‍ഷം ഗുരുഗ്രാമിലേക്ക് വ്യാപിച്ചിരിക്കുകയാണ്. ഗുരുഗ്രാമിലെ നഗരമേഖലയിലാണ് സംഘര്‍ഷം ഉടലെടുത്തിരിക്കുന്നത്. ഇതേ തുടര്‍ന്ന് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇവിടെ നിരവധി കടകള്‍ അക്രമികള്‍ അഗ്നിക്കിരയാക്കിയിരിക്കുകയാണ്. ചൊവ്വാഴ്ച്ച രാത്രിയാണ് അക്രമസംഭവങ്ങള്‍ നടന്നത്.
അതേസമയം പെട്രോള്‍, ഡീസല്‍ എന്നിവ വാഹനങ്ങള്‍ക്ക് അല്ലാതെ ചെറിയ തോതില്‍ കുപ്പികളിലാക്കി നല്കുന്നതെല്ലാം ഗുരുഗ്രാമില്‍ നിരോധിച്ചിരിക്കുകയാണ്. ഇതെല്ലാം കലാപത്തിന് കാരണമാകുമെന്ന് കാരണത്താലാണ് വില്‍പ്പന നിരോധിച്ചിരിക്കുന്നത്. അതേസമയം വ്യാപകമായി വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത് അക്രമത്തിന് കാരണമാകുന്നതായിട്ടാണ് പോലീസിന്റെ വിലയിരുത്തല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ വിശ്വസിക്കരുതെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചു.

നൂഹിലെ അക്രമത്തില്‍ ഹരിയാന പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ ഗുരുതരമായ കാര്യങ്ങളാണ് പറയുന്നത്. പോലീസിനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ജീവനോടെ ചുട്ടുകൊല്ലാനായിരുന്നു അക്രമികള്‍ ലക്ഷ്യമിട്ടിരുന്നതെന്ന് പോലീസ് പറയുന്നു. ജനക്കൂട്ടം പോലീസുകാരെ കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ആക്രമിച്ചത്. സൈബര്‍ സെല്‍ പോലീസ് സ്റ്റേഷന് ആക്രമണത്തിലാണ് പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
അനധികൃതമായി സ്വന്തമാക്കിയ ആയുധങ്ങള്‍ ഉപയോഗിച്ചാണ് കലാപകാരികള്‍ പോലീസിനെ ആക്രമിക്കാന്‍ വന്നത്. സ്റ്റേഷന്റെ പ്രധാന കവാടം ഒരു ബസ് ഉപയോഗിച്ചാണ് തകര്‍ത്തതെന്ന് പോലീസ് പറഞ്ഞു പോലീസ് ആദ്യം ഇവര്‍ക്ക് നേരെ കണ്ണീര്‍വാതകമാണ് ഉപയോഗിച്ചത്. എന്നാല്‍ അതുകൊണ്ട് ഫലമില്ലാതായപ്പോഴാണ് നൂറ് റൗണ്ട് വെടിവെച്ചതെന്നും, അത് സ്വയം പ്രതിരോധത്തിന്റെ ഭാഗമാണെന്നും പോലീസ് എഫ്ഐആറില്‍ പറയുന്നു.
പോലീസ് സ്റ്റേഷനുള്ളിലെ പതിനഞ്ച് വാഹനങ്ങളാണ് കലാപകാരികള്‍ അഗ്നിക്കിരയാക്കിയത്. കൂടുതല്‍ പോലീസുകാര്‍ ഇവിടേക്ക് എത്തിയതോടെ മാത്രമാണ് അക്രമികള്‍ പിന്‍വാങ്ങിയത്. എന്നാല്‍ പോലീസുകാരെ കൊല്ലുമെന്ന മുന്നറിയിപ്പോടെയാണ് അവര്‍ പിന്‍വാങ്ങിയതെന്നും പോലീസ് പറഞ്ഞു. വിഎച്ച്പിയുടെ റാലിക്കിടെയാണ് പ്രശ്നമുണ്ടായതെന്നും, എഴുന്നൂറോളം വരുന്ന അക്രമികള്‍ പോലീസിനെ അക്രമിച്ചെന്നും പോലീസ് മറ്റൊരു എഫ്ഐആറില്‍ പറയുന്നു. നൂഹിലെ നല്കേശ്വര് ക്ഷേത്ര പരിഹരത്ത് വെച്ചാണ് ഈ പ്രശ്നങ്ങള്‍ നടന്നത്.
തോക്കുകള്‍, ലാത്തികള്‍, ബാറ്റണുകള്‍, എന്നിവ അക്രമികളുടെ കൈവശമുണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. നൂഹ്, ഗുരുഗ്രാം, ഫരീദാബാദ്, പല്‍വാല്‍, ജാജ്ജര്‍ ജില്ലകളില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അതേസമയം ഗുരുഗ്രാമിലെ സെക്ടര്‍ 70ല്‍ നിരവധി കടകള്‍ അക്രമികള്‍ കത്തിച്ചതായി അധികൃതര്‍ പറഞ്ഞു. ആറ് പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ രണ്ട് ഹോം ഗാര്‍ഡുകള്‍ വെടിയേറ്റാണ് കൊല്ലപ്പെട്ടത്.
സുപ്രീം കോടതി ഈ വിഷയത്തില്‍ നിര്‍ണായക ഇടപെടല്‍ നടത്തിയിട്ടുണ്ട്. ഡല്‍ഹി അധികൃതോടെ ശക്തമായ പോലീസ് സന്നാഹത്തെ ഒരുക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. സിസിടിവി എല്ലായിടത്തും സ്ഥാപിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയ പോസ്റ്റുകളാണ് അക്രമത്തിന് പിന്നിലെന്നാണ് ആരോപണം. അധികൃതരുടെ ഭാഗത്ത് നിന്ന് ശക്തമായ നടപടിയുണ്ടായില്ലെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. ബജ്രംഗ് ദള്‍ അംഗം മോനു മനേസറിന്റെ പങ്കിനെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെയും നിയമിച്ചിട്ടുണ്ട്. മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ ഈ വിഷയത്തില്‍ ഗൂഢാലോചനയുണ്ടെന്നാണ് പ്രതികരിച്ചത്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications