ബസ്സില്‍ പെൺകുട്ടിയോട് അശ്ലീലം പ്രകടിപ്പിച്ച മധ്യവയ്യസനെ പിടികൂടാന്‍ പോലീസ് പാരിതോഷികം പ്രഖ്യാപിച്ചു
ദില്ലി: രാജ്യതലസ്ഥാനത്ത് ഓടിക്കൊണ്ടിരിക്കുന്ന ബസ്സില്‍ വെച്ച് ലൈംഗിക വൈകൃതം പ്രകടിപ്പിച്ചയാളെ പിടികൂടാന്‍ പോലീസ് പാരിതോഷികം പ്രഖ്യാപിച്ചു. ജെഎന്‍യു വിദ്യാര്‍ഥിനിയെ ബസ്സില്‍ ശല്യം ചെയ്യുകയും സ്വയംഭോഗം ചെയ്യുകയും ചെയ്തയാളെ ദിവസങ്ങള്‍ കഴിഞ്ഞിട്ടും കണ്ടെത്താന്‍ കഴിയാത്തതോടെയാണ് പാരിതോഷികം പ്രഖ്യാപിച്ചത്.
ബസ്സിലെ സ്വയംഭോഗത്തെക്കുറിച്ച് എഴുത്തുകാരി തസ്ലീമ നസ്റീന് പറയുന്നത്
സംഭവത്തിന്റെ വീഡിയോ പെണ്‍കുട്ടി തന്നെ സോഷ്യല്‍ മീഡിയവഴി പ്രചരിപ്പിച്ചിരുന്നു. എന്നാല്‍, ഇതില്‍ മുഖം വ്യക്തമായിട്ടും പ്രതിയെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞില്ല. ഇതേതുടര്‍ന്ന് ഇയാളെക്കുറിച്ചുള്ള വിവരം കൈമാറുന്നവര്‍ക്ക് 25,000 രൂപയാണ് പോലീസ് പ്രഖ്യാപിച്ചിട്ടള്ളത്. വിദ്യാര്‍ഥിനിയെ അപമാനിച്ച സംഭവത്തില്‍ വസന്ത് വിഹാര്‍ പോലീസില്‍ പരാതിയും നിലവിലുണ്ട്.
പ്രതിയെക്കുറിച്ചുള്ള സൂചന വസന്ത് വിഹാര്‍ പോലീസ് സ്റ്റേഷനിലോ മറ്റേതെങ്കിലും സ്റ്റേഷനിലോ നല്‍കാവുന്നതാണ്. വിവരം നല്‍കുന്നയാളുടെ പേര് രഹസ്യമായി സൂക്ഷിക്കുമെന്നും പോലീസ് അറിയിച്ചു. ബസ്സില്വെച്ചുള്ള അതിക്രമത്തില്‍ ഒരാളും തന്നെ സഹായിക്കാനെത്തിയില്ലെന്ന് പെണ്‍കുട്ടി പരാതിയില്‍ വ്യക്തമാക്കിയിരുന്നു.
ബസില്‍ മധ്യവയസ്കന്റെ അശ്ലീലത; വിദ്യാര്‍ഥിനിയെ ശല്യപ്പെടുത്തി, ആരും ഇടപെട്ടില്ല, വീഡിയോ
മധ്യവയസ്കനായ ഇയാളുടെ പ്രവര്‍ത്തികണ്ട് താന്‍ ബസ്സില്‍ ഒച്ചവെച്ചിരുന്നു. എന്നാല്‍, അയാള്‍ അത് നിര്‍ത്തിയില്ല. ബസ്സില്‍ സഹായത്തിനായി അഭ്യര്‍ഥിച്ചിട്ടും ആരും തന്നെ സഹായിച്ചില്ലെന്നും പെണ്‍കുട്ടി പറയുന്നു. സംഭവം ദേശീയതലത്തില്‍തന്നെ ഏറെ ചര്‍ച്ചയായി. ബലാത്സംഗത്തിന്റെ തലസ്ഥാനം എന്നറിയപ്പെടുന്ന ദില്ലിയില്‍ പെണ്‍കുട്ടികള്‍ ഇത്തരം ലൈംഗിക അതിക്രമങ്ങള്‍ ദിവസംതോറും അനുഭവിച്ചുവരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.