ദില്ലിയിൽ 9 വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി
ദില്ലി: രാജ്യതലസ്ഥാനത്ത് ഒന്‍പത് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിന്റെ അന്വേഷണം ദില്ലി പോലീസ് ക്രൈം ബ്രാഞ്ചിന് കൈമാറി. കൂടുതല്‍ വിശദവും ശാസ്ത്രീയവുമായി അന്വേഷണത്തിനായി കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയതായി ദില്ലി പോലീസ് പിആര്‍ഒ ചിന്‍മയി ബിസ്വാള്‍ അറിയിച്ചു. ദില്ലി പുരാനി നംഗലിലുളള ശ്മശാനത്തിലെ പുരോഹിതന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നും മൃതദേഹം ഭീഷണിപ്പെടുത്തി ദഹിപ്പിച്ചു എന്നുമാണ് മാതാപിതാക്കള്‍ ആരോപിക്കുന്നത്.
പെണ്‍കുട്ടിയുടെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ശ്മശാന പുരോഹിതന്‍ അടക്കം നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ശ്മശാനത്തില്‍ നിന്നും പെണ്‍കുട്ടിയുടെ കാലുകള്‍ മാത്രമാണ ലഭിച്ചത്. പെണ്‍കുട്ടിയുടെ കൊലപാതകത്തില്‍ ദില്ലിയില്‍ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. കഴിഞ്ഞ ദിവസം നാട്ടുകാര്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചിരുന്നു.
ബിജെപിയെ വീഴ്ത്താൻ യുപിയിൽ കോൺഗ്രസിന്റെ മാസ്റ്റർ സ്ട്രോക്ക്? ഒടുവിൽ തീരുമാനം..തുറന്ന് പറഞ്ഞ് നേതാവ്
കുട്ടിയുടെ മാതാപിതാക്കള്‍ അടക്കം സംഭവസ്ഥലത്തിന് സമീപത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രതികള്‍ക്ക് വധശിക്ഷ ഉറപ്പാക്കണം എന്നാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നത്. സംഭവം നടന്ന ശ്മശാനത്തിന് സമീപത്തുളള വാടകവീട്ടില്‍ ആയിരുന്നു 9 വയസ്സുകാരിയായ ദളിത് പെണ്‍കുട്ടിയുടെ കുടുംബം താമസിച്ചിരുന്നത്. സംഭവ ദിവസം വൈകിട്ട് അഞ്ചരയോടെ പെണ്‍കുട്ടി ശ്മശാനത്തിലെ കൂളറില്‍ നിന്ന് വെള്ളമെടുക്കാന്‍ പോയി. ആറ് മണി ആയപ്പോള്‍ പുരോഹിതനും മറ്റ് ചിലരും പെണ്‍കുട്ടിയുടെ അമ്മയെ ശ്മശാനത്തിലേക്ക് വിളിച്ച് വരുത്തി. കുട്ടിയുടെ മൃതദേഹം കാട്ടിക്കൊടുത്ത് കൂളറില്‍ നിന്ന് വെള്ളമെടുക്കുമ്പോള്‍ ഷോക്കേറ്റ് മരണം സംഭവിച്ചതാണെന്ന് പറഞ്ഞു.
ധര്‍മ്മജന് താല്‍പര്യം ഇല്ലായിരുന്നു, രാത്രിയായാല്‍ കാണില്ല;കെപിസിസി സമിതിക്ക് മുന്നില്‍ പരാതി പ്രളയം
പെണ്‍കുട്ടിയുടെ ഇടത് കയ്യില്‍ പൊള്ളിയ പാടുകള്‍ ഉണ്ടായിരുന്നു. മാത്രമല്ല ചുണ്ട് നീലിച്ച് കിടക്കുകയായിരുന്നു. പോലീസിനെ അറിയിക്കാനുളള അമ്മയുടെ ശ്രമത്തെ പുരോഹിതനും ഒപ്പമുളളവരും ഇടപെട്ട് തടഞ്ഞു. പോലീസ് കേസെടുക്കുമെന്നും പോസ്റ്റ്‌മോര്‍ട്ടം ചെയ്യുമ്പോള്‍ ഡോക്ടര്‍മാര്‍ പെണ്‍കുട്ടിയുടെ ആന്തരികാവയവങ്ങള്‍ മോഷ്ടിക്കുമെന്നും അതിനാല്‍ പെട്ടന്ന് ദഹിപ്പിക്കുന്നതാണ് നല്ലതെന്നും പറഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടിയെ ദഹിപ്പിക്കുകയായിരുന്നു. തങ്ങളുടെ സമ്മതം ഇല്ലാതെയായിരുന്നു സംസ്‌ക്കാരം എന്ന് മാതാപിതാക്കള്‍ ആരോപിക്കുന്നു.
Recommended Video