തീവ്രവാദിയെന്ന് വിളിച്ച് അധിക്ഷേപിച്ചു: വീട്ടുടമസ്ഥക്കെതിരെ കശ്മീരി യുവതി, എഫ്ഐആർ രജിസ്റ്റർ ചെയ്തു!!
ദില്ലി: കശ്മീരി യുവതിയെ ഭീകരവാദിയെന്ന് വിളിച്ച് അധിക്ഷേപിച്ചതായി പരാതി. സൌത്ത് ദില്ലിയിലെ കൈലാഷിൽ വാടകയ്ക്ക് താമസിച്ചിരുന്ന യുവതിയെയാണ് വാടകയുടെ പേരിൽ നടന്ന തർക്കത്തിനിടെ തീവ്രവാദിയെന്ന് വിളിച്ച് അധിക്ഷേപിച്ചത്. തീവ്രവാദിയെന്ന് വിളിച്ച് അധിക്ഷേപിച്ചതിന് പുറമേ മർദ്ദിക്കുകയും ചെയ്തിരുന്നു. വീട്ടിനുള്ളിലേക്ക് അതിക്രമിച്ച് പ്രവേശിച്ച വീട്ടുടമ വീടിനുള്ളിലെ സാധനങ്ങൾ നശിപ്പിച്ചെന്നാണ് യുവതി പോലീസിനോട് വെളിപ്പെടുത്തിയത്. തനിക്കെതിരെയുണ്ടായ ആക്രമണ വിവരം യുവതി ട്വിറ്ററിൽ പോസ്റ്റ് ചെയ്തതോടെയാണ് വിവരം പുറത്തറിയുന്നത്. വീട്ടുടമസ്ഥയ്ക്കൊപ്പം മറ്റൊരു പുരുഷനുമുണ്ടായിരുന്നുവെന്നും യുവതി പോലീസിനോട് വെളിപ്പെടുത്തിയിരുന്നു.
74 നിറവിൽ നവീൻ പട്നായിക്ക്: പൊരുതി ജയിച്ച പോരാളി, ഒഡിഷയുടെ അമരത്ത് 20 വർഷങ്ങൾ!!
വീട്ടിലേക്ക് അതിക്രമിച്ചെത്തിയ സംഘം വീട്ടുസാധനങ്ങൾ നശിപ്പിച്ചതായും തനിക്കൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളോട് മോശമായ ഭാഷയിൽ സംസാരിച്ചെന്നും തങ്ങൾ കശ്മീരിൽ നിന്ന് എത്തിയ തീവ്രവാദികളെന്ന് വിളിച്ചുവെന്നുമാണ് യുവതി ട്വീറ്റിൽ പറയുന്നത്. വീട്ടുടമസ്ഥയ്ക്കൊപ്പം ഉണ്ടായിരുന്ന പുരുഷൻ തനിക്കൊപ്പമുണ്ടായിരുന്ന യുവതിയോട് അപമര്യാദയായി പെരുമാറിയെന്നും പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. 22കാരിയായ കശ്മീരി യുവതിയ്ക്ക് നേരെയുണ്ടായ അതിക്രമം വിവാദമായതോടെ യുവതിയ്ക്ക് എല്ലാത്തരത്തിലുമുള്ള നിയമസഹായങ്ങളും വാഗ്ദാനം ചെയ്ത് ദില്ലി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മാലിവാൾ രംഗത്തെത്തിയിട്ടുണ്ട്.
യുവതിയെ ആക്രമിക്കാൻ നേതൃത്വം നൽകിയ വീട്ടുടമസ്ഥക്കെതിരെ ദില്ലി പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വീട്ടിലേക്ക് അതിക്രമിച്ച് കയറിയതിനും യുവതിയ്ക്ക് നേരെ ആക്രമണം നടത്തിയതിനുമാണ് കേസെടുത്തിട്ടുള്ളത്. ഈ വിവാദത്തിന് പിന്നാലെ യുവതിക്കെതിരെ പരാതിയുമായി വീട്ടുടമസ്ഥയും രംഗത്തെത്തിയിട്ടുണ്ട്. ഇവർ വാടക കൃത്യമായി നൽകുന്നില്ലെന്നും തന്റെ വീട്ടിൽ നിന്ന് സാധനങ്ങൾ മോഷ്ടിക്കുന്നുവെന്നുമാണ് ഇവരുടെ പരാതി. രണ്ട് പേരുടെയും പരാതിയിൽ ദില്ലി പോലീസ് അന്വേഷണം നടത്തിവരികയാണ്.
Recommended Video