ദില്ലി അക്രമത്തിന് പിന്നില്‍ യുപിയിലെ അതിര്‍ത്തി ജില്ലകളില്‍ നിന്നെത്തിയവര്‍: ദില്ലി പോലീസ്
ദില്ലി: പൗരത്വ നിയമത്തെച്ചൊല്ലി ദില്ലിയില്‍ അക്രമം വിതച്ചവരെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ച് ദില്ലി പോലീസ്. ഉത്തര്‍പ്രദേശിന്റെ പശ്ചിമ അതിര്‍ത്തി ജില്ലകളില്‍ നിന്നുള്ളവരാണ് ദില്ലിയിലെ അക്രമ സംഭവങ്ങള്‍ക്ക് പിന്നിലെന്നാണ് പോലീസ് ചൂണ്ടിക്കാണിക്കുന്നത്. ദില്ലിയിലെയും ഉത്തര്‍പ്രദേശിലെയും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പങ്കെടുത്ത അന്തര്‍ സംസ്ഥാന പോലീസ് യോഗത്തിലാണ് ദില്ലി പോലീസ് ഇക്കാര്യം മുന്നോട്ടുവച്ചിട്ടുള്ളത്.
ജോയിന്റ് കമ്മീഷണര്‍ അലോക് കുമാര്‍, വടക്കുകിഴക്കന്‍ ദില്ലി ഡിസിപി വേദ് പ്രകാശ് സൂര്യ, മീററ്റ് ഐജി പ്രവീണ്‍ കുമാര്‍, ഗാസിയാബാദ് എസ്എസ്പി പ്രവീണ്‍ കുമാര്‍ എന്നിവരുള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തിരുന്നു. വടക്കുകിഴക്കന്‍ ദില്ലിയിലെ അക്രമങ്ങള്‍ക്കിടെ 47 പേരാണ് ഇതിനകം തലസ്ഥാനത്ത് കൊല്ലപ്പെട്ടത്. 200 പേര്‍ക്കാണ് ഫെബ്രുവരി 24ഓടെ ദില്ലിയില്‍ പൊട്ടിപ്പുറപ്പെട്ട അക്രമങ്ങളില്‍ പരിക്കേറ്റത്. നിരവധി വീടുകളും കടകളും സ്കൂളുകളും അക്രമികള്‍ അഗ്നിക്കിരയാക്കിയിരുന്നു.

അക്രമികള്‍ അതിര്‍ത്തി ജില്ലകളില്‍ നിന്ന്
പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ മീററ്റ്, ഗാസിയാബാദ്. ഭാഗ്പട്ട്, എന്നിവിടങ്ങളില്‍ നിന്നെത്തിയ അക്രമികളാണ് ദില്ലിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിട്ടുള്ളത്. അതിന് ശേഷം അവര്‍ വീടുകളിലേക്ക് തിരികെപ്പോയെന്നുമാണ് ദില്ലിയിലെ അക്രമ സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിനായി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം ചൂണ്ടിക്കാണിക്കുന്നത്. ദില്ലി അക്രമത്തില്‍ പങ്കാളികളായ ഗുണ്ടകളെക്കുറിച്ചുള്ള സൂചനകള്‍ ലഭിച്ചതായി അന്വേഷണ ഉദ്യോഗസ്ഥരും സാക്ഷ്യപ്പെടുത്തുന്നുണ്ട്.

സഹായം തേടി ദില്ലി പോലീസ്
അക്രമികളെ കണ്ടെത്താന്‍ മീററ്റ്- ഗാസിയാബാദ് അതിര്‍ത്തിയില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവി ദൃശ്യങ്ങള്‍ നല്കി അക്രമികളെ കണ്ടെത്താന്‍ സഹായിക്കണമെന്ന് ദില്ലി പോലീസ് ഉത്തര്‍പ്രദേശ് പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേ സമയം നിരവധി അക്രമികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവര്‍ ഉടന്‍ അറസ്റ്റിലാവുനമെന്നും ദില്ലി ജോയിന്റ് കമ്മീഷണര്‍ യോഗത്തിന് ശേഷം പ്രതികരിച്ചു.

പ്രശ്നബാധിതര്‍ക്ക് നഷ്ടപരിഹാരം
പ്രശ്ന ബാധിത പ്രദേശങ്ങളിലെ ജനങ്ങളെ സഹായിക്കുന്നതിനായി സാധ്യമായ എല്ലാ മാര്‍ഗ്ഗങ്ങളും ദില്ലി സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നതായി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വ്യക്തമാക്കിയിരുന്നു. വീടുകള്‍ പൂര്‍ണായി കത്തി നശിച്ചവര്‍ക്ക് അഞ്ച് ലക്ഷമാണ് നഷ്ടപരിഹാരമാണ് നല്‍കുക. നാല് ലക്ഷം വീടിനും ഒരു ലക്ഷം സാധനങ്ങള്‍ വാങ്ങുന്നതിനുമായാണ് ലഭിക്കുക. ഭാഗികമായി വീടുകള്‍ തകര്‍ന്നവര്‍ക്ക് രണ്ടര ലക്ഷം രൂപയാണ് ലഭിക്കുകയെന്നും ഉപമുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

പുനരധിവാസ പ്രവര്‍ത്തനങ്ങള്‍
പ്രശ്ന ബാധിത പ്രദേശങ്ങളിലെ ജനങ്ങളെ എത്രയും പെട്ടെന്ന് പുനരധിവസിപ്പിക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനായി വേരിഫിക്കേഷന് പൂര്‍ത്തിയാക്കി ജനങ്ങള്‍ക്ക് നഷ്ടപരിഹാരം വിതരണം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. സര്‍ക്കാരിന് ഇതിനകം 1700 അപേക്ഷകളണ് ലഭിച്ചിട്ടുള്ളത്. ഇവ തരംതരിതിച്ച് തുടര്‍ നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications