ദില്ലി വര്‍ഗീയ കലാപം; അര്‍ദ്ധരാത്രിയില്‍ വാദം കേട്ട് ദില്ലി ഹൈക്കോടതി, അടിയന്തര ചികിത്സ ഉറപ്പാക്കണം
ദില്ലി: രാജ്യതലസ്ഥാനത്ത് കലാപം രൂക്ഷമായ സാഹചര്യത്തില്‍ അര്‍ദ്ധരാത്രിയില്‍ അടിയന്തരമായി വാദം കേട്ട് ദില്ലി ഹൈക്കോടതി. കലാപങ്ങളില്‍ പരിക്കേറ്റവര്‍ക്ക് ചികിത്സകിട്ടാന്‍ ഒരു വഴിയുമില്ലെന്നും അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.
Recommended Video
രാത്രി കോടതി തുറക്കാന്‍ നിര്‍വാഹമില്ലാത്തതിനാല്‍ ഹൈക്കോടതി ജഡ്‍ജി ജസ്റ്റിസ് എസ് മുരളീധറിന്‍റെ വീട്ടില്‍ വച്ചായിരുന്നു കോടതി വാദം കേട്ടത്. പരിക്കേറ്റവര്‍ക്ക് അടിയന്തര ചികിത്സ ഉറപ്പാക്കണമെന്നും, ഉച്ചയോടെ ദില്ലിയിലെ തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ദില്ലി പോലീസിന് കര്‍ശന നിര്‍ദേശം നല്‍കി.
രാത്രി 12.30 ന്
രാത്രി 12.30 ന് തുടങ്ങിയ വാദത്തിലേക്ക് ദില്ലി ജോയന്‍റ് കമ്മീഷര്‍ അലോക് കുമാറിനെയും ക്രൈം ചുമതലയുള്ള ഡിസിപി രാജേഷ് ദിയോയെും കോടതി വിളിച്ച് വരുത്തുകയായിരുന്നു. സര്‍ക്കാര്‍ അഭിഭാഷകനായ സഞ്ജയ ഘോസാണ് ദില്ലി സര്‍ക്കാറിന് വേണ്ടി ഹാജരായത്.
കലാപകാരികള്‍ തടസ്സം നില്‍ക്കുന്നു
പരിക്കേറ്റവരെ വിദഗ്ധ ചികിത്സക്കായി മുസ്തഫാബാദ് മേഖലയിലെ അല്‍ഹിന്ദ് ആശുപത്രിയില്‍ നിന്നും ജിടിബി ആശുപത്രിയിലേക്ക് മാറ്റേണ്ടതുണ്ടെന്നും എന്നാല്‍ അതിന് കലാപകാരികള്‍ തടസ്സമായി നില്‍ക്കുന്നുണ്ടെന്നും ഹര്‍ജി നല്‍കിയ അഭിഭാഷകന്‍ സൂരൂര്‍ മന്ദര്‍ കോടതിയെ അറിയിച്ചു. അടിയന്തര ചികിത്സ ആവശ്യമുള്ളവരാണ് ഇവരെന്നും ഹര്‍ജിക്കാരന്‍ വ്യക്തമാക്കി.
നേരിട്ട് സംസാരിച്ചു
പരിക്കേറ്റവരെ കൊണ്ടുപോവാന്‍ ആംബുലന്‍സ് എത്തിയാല്‍ ചിലര്‍ തടയാന്‍ സാധ്യതയുണ്ട്. സ്ഥലത്ത് ആളുകള്‍ തമ്പടിച്ച് നില്‍ക്കുകയാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. വാദത്തിനിടെ അല്‍ഹിന്ദ് ആശുപത്രിയിലെ ഡോ. അന്‍വറിനോട് സ്പീക്കര്‍ ഫോണില്‍ ജഡ്ജി നേരിട്ട് സംസാരിക്കുകയും ചെയ്തു.
ആരും പ്രതികരിച്ചില്ല
രണ്ട് പേര്‍ മരിച്ച നിലയിലാണ് ആശുപത്രിയില്‍ എത്തിയതെന്നും, 22 പേര്‍ക്കെങ്കിലും അടിയന്തരമായി വിദഗ്ധ ചികിത്സ നല്‍കേണ്ടതുണ്ടെന്നും ഡോക്ടര്‍ ജഡ്ജിയോട് വിശദീകരിച്ചു. പരിക്കേറ്റവരെ കൊണ്ടുപോവാന്‍ പലതവണ പോലീസിനെ ബന്ധപ്പെട്ടെങ്കിലും ആരും പ്രതികരിച്ചില്ലെന്ന് ഡോക്ടര്‍ കോടതിയെ അറിയിച്ചു.
കര്‍ശന നിര്‍ദേശം
സ്ഥിതി മനസ്സിലാക്കിയ കോടതി അടിയന്തരമായി പരിക്കേറ്റ എല്ലാവേരേയും വിദഗ്ധ ചികിത്സാ സൗകര്യമുള്ള ആശുപത്രികളിലേക്ക് മാറ്റണമെന്ന് പോലീസിന് കര്‍ശന നിര്‍ദേശം നല്‍കി. ഇതിനായി ആംബുലന്‍സ് കടന്ന് പോവുമ്പോള്‍ തടയാന്‍ പാടില്ലെന്നും പോലീസ് കര്‍ശന സുരക്ഷ ഒരുക്കണമെന്നും കോടതി വ്യക്തമാക്കി.
റിപ്പോര്‍ട്ട് സമര്‍പ്പിക്കണം
മെഡിക്കൽ/ പൊലീസ് കണ്‍ട്രോള്‍ റൂമുകളില്‍ നിന്നായി പരിക്കേറ്റവരുടേയും കൊല്ലപ്പെട്ടവരുടേയും അക്രമങ്ങളുടേയും വിവരങ്ങള്‍ ശേഖരിച്ച് തുടങ്ങാന്‍ കോടതി പോലീസിന് നിര്‍ദ്ദേശം നല്‍കി. ഇന്ന് ഉച്ചയോടെ തന്നെ തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും പോലീസിനോട് കോടതി നിര്‍ദ്ദേശിച്ചു.
ദില്ലി കത്തുന്നു; സിആർപിഎഫ് സംഘത്തിന് നേരെ ആസിഡ് ആക്രമണം, കേരളാ സന്ദർശനം റദ്ദാക്കി അമിത് ഷാ
അശോക് നഗറിൽ വീണ്ടും പള്ളിക്ക് തീവെച്ചു, ജയ്ശ്രീറാം വിളിച്ചെത്തി മിനാരത്തിൽ ഹനുമാൻ കൊടി കെട്ടി