Get Updates
Get notified of breaking news, exclusive insights, and must-see stories!

മണ്ഡലപുനര്‍നിര്‍ണയം 2056 വരെ മരവിപ്പിക്കണം; പ്രമേയം പാസാക്കി സംയുക്തയോഗം

ചെന്നൈ: മണ്ഡലപുനര്‍നിര്‍ണയത്തിനെതിരെ പ്രമേയം പാസാക്കി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സംയുക്ത ആക്ഷന്‍ കമ്മിറ്റി. സുതാര്യതയില്ലാത്തതും പ്രധാന പങ്കാളികളെ ഉള്‍പ്പെടുത്താത്തതുമായ ഏതൊരു ഡീലിമിറ്റേഷന്‍ പ്രക്രിയയെയും എതിര്‍ക്കും എന്ന് പ്രമേയത്തില്‍ യോഗം വ്യക്തമാക്കി. പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ വരുത്തുന്ന ഏതൊരു മാറ്റവുംസംസ്ഥാന സര്‍ക്കാരുകളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും പങ്കാളിത്തത്തോടെ നീതിയുക്തവും സുതാര്യവുമായ പ്രക്രിയയിലൂടെ ആയിരിക്കണം.

ജനസംഖ്യാ വിഹിതത്തിലെ മാറ്റങ്ങള്‍ കാരണം പാര്‍ലമെന്ററി പ്രാതിനിധ്യം കുറഞ്ഞാല്‍, ജനസംഖ്യാ നിയന്ത്രണ നടപടികള്‍ വിജയകരമായി നടപ്പിലാക്കിയ സംസ്ഥാനങ്ങള്‍ക്ക് അന്യായമായ ശിക്ഷ ലഭിക്കുന്നതിന് തുല്യമാണ് എന്നും യോഗം വിലയിരുത്തി. 1971 ലെ സെന്‍സസ് അടിസ്ഥാനമാക്കിയുള്ള പാര്‍ലമെന്റ് മണ്ഡലങ്ങള്‍ മരവിപ്പിക്കുന്നത് ജനസംഖ്യാ വളര്‍ച്ച സ്ഥിരപ്പെടുത്തുന്നതിന് ഫലപ്രദമായ നടപടികള്‍ സ്വീകരിച്ച സംസ്ഥാനങ്ങളെ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമാണ്.

Delimitation

ദേശീയ ജനസംഖ്യാ സ്ഥിരത ലക്ഷ്യം ഇതുവരെ കൈവരിക്കാത്തതിനാല്‍ മണ്ഡലപുനര്‍നിര്‍ണയം 25 വര്‍ഷംത്തേക്ക് കൂടി മരവിപ്പിക്കണം എന്നും പ്രമേയത്തില്‍ വ്യക്തമാക്കി. ഈ തത്വങ്ങളുമായി പൊരുത്തപ്പെടാത്ത ഏതൊരു ഡീലിമിറ്റേഷന്‍ നിര്‍ദ്ദേശത്തെയും പാര്‍ലമെന്റില്‍ നേരിടാന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗങ്ങളുടെ ഒരു കോര്‍ കമ്മിറ്റി രൂപീകരിക്കാനും യോഗത്തില്‍ തീരുമാനമായി.

കര്‍മ്മപദ്ധതിയുടെ ഭാഗമായി നടപ്പ് പാര്‍ലമെന്റ് സമ്മേളനത്തില്‍ കമ്മിറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സംയുക്തമായി ഒരു നിവേദനം സമര്‍പ്പിക്കും. കമ്മിറ്റി പ്രതിനിധീകരിക്കുന്ന സംസ്ഥാനങ്ങളിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ അതത് നിയമസഭകളില്‍ നിയമനിര്‍മ്മാണ പ്രമേയങ്ങള്‍ക്കായി സമ്മര്‍ദ്ദം ചെലുത്തുകയും കേന്ദ്ര സര്‍ക്കാരിനെ അവരുടെ നിലപാട് ഔദ്യോഗികമായി അറിയിക്കുകയും ചെയ്യും.

Take a Poll

നിര്‍ദിഷ്ട അതിര്‍ത്തി നിര്‍ണ്ണയ നടപടിക്കെതിരെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും പഞ്ചാബില്‍ നിന്നുമുള്ള ബിജെപി ഇതര നേതാക്കള്‍ ചെന്നൈയില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തു. കേരളത്തില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍, തെലങ്കാനയില്‍ നിന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, പഞ്ചാബില്‍ നിന്ന് മുഖ്യമന്ത്രി ഭഗവന്ത് മാന്‍, കര്‍ണാടകയില്‍ നിന്ന് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.

കൂടാതെ മുന്‍ തെലങ്കാന ഐടി മന്ത്രിയും ബി ആര്‍ എസ് വര്‍ക്കിംഗ് പ്രസിഡന്റുമായ കെടി രാമറാവു, വൈഎസ്ആര്‍സിപി, കോണ്‍ഗ്രസ്, സി പി എം, സി പി ഐ, ബി ജെ ഡി, എ എ പി തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കളും പങ്കെടുത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+