മണ്ഡലപുനര്‍നിര്‍ണയം 2056 വരെ മരവിപ്പിക്കണം; പ്രമേയം പാസാക്കി സംയുക്തയോഗം
ചെന്നൈ: മണ്ഡലപുനര്‍നിര്‍ണയത്തിനെതിരെ പ്രമേയം പാസാക്കി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സംയുക്ത ആക്ഷന്‍ കമ്മിറ്റി. സുതാര്യതയില്ലാത്തതും പ്രധാന പങ്കാളികളെ ഉള്‍പ്പെടുത്താത്തതുമായ ഏതൊരു ഡീലിമിറ്റേഷന്‍ പ്രക്രിയയെയും എതിര്‍ക്കും എന്ന് പ്രമേയത്തില്‍ യോഗം വ്യക്തമാക്കി. പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ വരുത്തുന്ന ഏതൊരു മാറ്റവുംസംസ്ഥാന സര്‍ക്കാരുകളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും പങ്കാളിത്തത്തോടെ നീതിയുക്തവും സുതാര്യവുമായ പ്രക്രിയയിലൂടെ ആയിരിക്കണം.
ജനസംഖ്യാ വിഹിതത്തിലെ മാറ്റങ്ങള്‍ കാരണം പാര്‍ലമെന്ററി പ്രാതിനിധ്യം കുറഞ്ഞാല്‍, ജനസംഖ്യാ നിയന്ത്രണ നടപടികള്‍ വിജയകരമായി നടപ്പിലാക്കിയ സംസ്ഥാനങ്ങള്‍ക്ക് അന്യായമായ ശിക്ഷ ലഭിക്കുന്നതിന് തുല്യമാണ് എന്നും യോഗം വിലയിരുത്തി. 1971 ലെ സെന്‍സസ് അടിസ്ഥാനമാക്കിയുള്ള പാര്‍ലമെന്റ് മണ്ഡലങ്ങള്‍ മരവിപ്പിക്കുന്നത് ജനസംഖ്യാ വളര്‍ച്ച സ്ഥിരപ്പെടുത്തുന്നതിന് ഫലപ്രദമായ നടപടികള്‍ സ്വീകരിച്ച സംസ്ഥാനങ്ങളെ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമാണ്.

ദേശീയ ജനസംഖ്യാ സ്ഥിരത ലക്ഷ്യം ഇതുവരെ കൈവരിക്കാത്തതിനാല്‍ മണ്ഡലപുനര്‍നിര്‍ണയം 25 വര്ഷംത്തേക്ക് കൂടി മരവിപ്പിക്കണം എന്നും പ്രമേയത്തില്‍ വ്യക്തമാക്കി. ഈ തത്വങ്ങളുമായി പൊരുത്തപ്പെടാത്ത ഏതൊരു ഡീലിമിറ്റേഷന്‍ നിര്‍ദ്ദേശത്തെയും പാര്‍ലമെന്റില്‍ നേരിടാന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗങ്ങളുടെ ഒരു കോര്‍ കമ്മിറ്റി രൂപീകരിക്കാനും യോഗത്തില്‍ തീരുമാനമായി.
കര്‍മ്മപദ്ധതിയുടെ ഭാഗമായി നടപ്പ് പാര്‍ലമെന്റ് സമ്മേളനത്തില്‍ കമ്മിറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സംയുക്തമായി ഒരു നിവേദനം സമര്‍പ്പിക്കും. കമ്മിറ്റി പ്രതിനിധീകരിക്കുന്ന സംസ്ഥാനങ്ങളിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ അതത് നിയമസഭകളില്‍ നിയമനിര്‍മ്മാണ പ്രമേയങ്ങള്‍ക്കായി സമ്മര്‍ദ്ദം ചെലുത്തുകയും കേന്ദ്ര സര്‍ക്കാരിനെ അവരുടെ നിലപാട് ഔദ്യോഗികമായി അറിയിക്കുകയും ചെയ്യും.
നിര്‍ദിഷ്ട അതിര്‍ത്തി നിര്‍ണ്ണയ നടപടിക്കെതിരെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും പഞ്ചാബില്‍ നിന്നുമുള്ള ബിജെപി ഇതര നേതാക്കള്‍ ചെന്നൈയില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തു. കേരളത്തില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്, തെലങ്കാനയില്‍ നിന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, പഞ്ചാബില്‍ നിന്ന് മുഖ്യമന്ത്രി ഭഗവന്ത് മാന്‍, കര്‍ണാടകയില്‍ നിന്ന് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.
കൂടാതെ മുന്‍ തെലങ്കാന ഐടി മന്ത്രിയും ബി ആര് എസ് വര്‍ക്കിംഗ് പ്രസിഡന്റുമായ കെടി രാമറാവു, വൈഎസ്ആര്‍സിപി, കോണ്‍ഗ്രസ്, സി പി എം, സി പി ഐ, ബി ജെ ഡി, എ എ പി തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കളും പങ്കെടുത്തു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications