ജിഎസ്ടിയും നോട്ടുനിരോധനവും തിരിച്ചടിയായി; പതഞ്ജലിയുടെ വളര്‍ച്ചയില്‍ വന്‍ ഇടിവ്
ദില്ലി: ഹരിദ്വാര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാബ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദിക്ക് ഗ്രൂപ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം വലിയ വളര്‍ച്ച നേടുമെന്നായിരുന്നു കമ്പനി നേരത്തെ അവകാശപ്പെട്ടിരുന്നത്. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ പതഞ്ജലി നേടിയ 111 ശതമാനം വളര്‍ച്ചയായിരുന്നു കമ്പനി അധികൃതരുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചത്.
10561 കോടിയില്‍ നില്ക്കുന്ന ലാഭവിഹിതം 2018 ല്‍ 20000 ത്തിന് മുകളിലെത്തുമെന്നും കമ്പനി അവകാശപ്പെട്ടിരുന്നു. അതയാത് കമ്പനി ലക്ഷ്യമിട്ടത് കഴിഞ്ഞ വര്‍ഷത്തിന്റെ ഇരട്ടി വളര്‍ച്ചയായിരുന്നു. എന്നാല്‍ പുറത്തുവരുന്ന ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 2017-18 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ വളര്‍ച്ചയില്‍ വലിയ തിരിച്ചടി നേരിടേണ്ടി വന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

2018 മാര്‍ച്ചില്‍
2018 മാര്‍ച്ചില്‍ പതഞ്ജലിയുടെ വളര്‍ച്ച 20000 കോടിയായി വര്‍ധിപ്പിക്കാന്‍ കഴിയുമായിരുന്നെന്നാണ് ബാബാം രാംദേവ് അവകാശപ്പെട്ടിരുന്നതെങ്കില്‍ 2017-18 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ ലാഭം 10ശതമാനം ഇടിയുകയാണുണ്ടായത്. 2018-19 സാമ്പത്തിക വര്‍ഷത്തിലെ കണക്കുകള്‍ കൂടി പുറത്തുവരുമ്പോള്‍ ലാഭവിഹിതം കൂടുതല്‍ ഇടിഞ്ഞേക്കുമെന്നും കമ്പനി വിലയിരുത്തുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

8100 കോടി
2017-18 സാമ്പത്തിക വര്‍ഷത്തില്‍ 20000 കോടി രൂപയുടെ വില്‍പ്പന പ്രതീക്ഷിച്ചിടത്ത് 8100 കോടിയുടെ വില്‍പ്പന മാത്രമാണ് കമ്പനിക്ക് നടത്താന്‍ കഴിഞ്ഞതെന്നാണ് വാര്‍ഷിക സാമ്പത്തി റിപ്പോര്‍ട്ടില്‍ പറയുന്നത്. 2016-17 സാമ്പത്തികവര്‍ഷത്തില്‍ 10561 കോടിയില്‍ നിന്ന് ലാഭവിഹിതമാണ് 8100 കോടിയിലേക്ക് ചുരുങ്ങിയത്.

വളര്‍ച്ചയെ ബാധിച്ചത്
നേതൃത്വം സ്വീകരിച്ച ചില തെറ്റായ നടപടികളാണ് കമ്പനിയുടെ വളര്‍ച്ചയെ ബാധിച്ചതെന്നാണ് മുന്‍ തൊഴിലാളികളും വിതരണക്കാരും മാനേര്‍ജര്‍മാരും വിപണി നിരീക്ഷകരും അഭിപ്രായപ്പെടുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. കമ്പനി വിവിധ മേഖലകളിലേക്ക് വളരെ പെട്ടെന്ന് വിപുലീകരിച്ചതുകൊണ്ട് ഗുണനിലവാരം നിലനിര്‍ത്താന്‍ പറ്റിയില്ലെന്നതാണ് മറ്റൊരു പോരായ്മയായി ചൂണ്ടിക്കാട്ടുന്നത്.

നോട്ട് നിരോധനവും ജിഎസ്ടിയും
2016 ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നോട്ട് നിരോധനവും 2017 ല്‍ കൊണ്ടുവന്ന ജിഎസ്ടിയും കമ്പനിയുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിച്ചു. ഈ നീക്കം സാമ്പത്തി പ്രവര്‍ത്തനങ്ങളെ അലങ്കോലമാക്കി. കമ്പനിയുടെ ഉല്പനങ്ങള് പരസ്യം ചെയ്യുന്നതിലും വലിയ പാകപ്പിഴകള്‍ ഉണ്ടായെന്നും തൊഴിലാളികള്‍ അഭിപ്രായപ്പെടുന്നു.

ബാലകൃഷ്ണയുടെ നിലപാട്
നോട്ടുനിരോധനവും ജിഎസ്ടിയും പതഞ്ജലിയുടെ വളര്‍ച്ചയെ സാരമായി ബാധിച്ചതായി കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ ബാലകൃഷ്ണയും നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. നോട്ടു നിരോധനത്തിന്റെ പരിണിത ഫലങ്ങളും ജിഎസ്ടി നടപ്പിലാക്കിയതു മുലം വിപണിലുണ്ടായ ഇടിവുമാണ് പതഞ്ജലിയുടെ പ്രകടനത്തെ ബാധിച്ചതെന്നുമാണ് ബാലകൃഷ്ണയുടെ നിലപാട്.

തളര്‍ത്തി
വരുമാനത്തിലുണ്ടായ ഇടിവ് 2017-18 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ അടിസ്ഥാന സൗകര്യ വികസന പരിപാടികള്‍, വിതരണ സംവിധാനം എന്നിവയെ തളര്‍ത്തിയതെന്നും അദ്ദേഹം പറഞ്ഞു. വിപണി വിപുലീകരണവും വളര്‍ച്ചയുടെ തിരിച്ചടിക്ക് കാരണമായെന്നും ബാലകൃഷ്ണ നേരത്തെ വ്യക്തമാക്കിയിരുന്നു.

പെട്ടെന്നുള്ള വിപുലീകരണം
പെട്ടെന്നാണ് ഞങ്ങള്‍ പതഞ്ജലി വിപുലീകരിച്ചത്. മുന്നാല് യൂണിറ്റുകള്‍ ഞങ്ങള്‍ തുടങ്ങി. പ്രശ്നങ്ങള്‍ ഉണ്ടായേക്കുമെന്ന് ഞങ്ങള്‍ മുന്‍കൂട്ടി കണ്ടിരുന്നു. എന്നാല്‍ ആ നെറ്റുവര്‍ക്ക് പ്രശ്നങ്ങള്‍ പരിഹരിച്ച് കമ്പനി ലാഭത്തിലേക്ക് തിരിച്ചുവരുമെന്ന് ബാലകൃഷ്ണ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ












Click it and Unblock the Notifications