നോട്ട് നിരോധനം മികച്ച ആശയം, പക്ഷേ ഇന്ത്യയിൽ പാളിപ്പോയെന്ന് നൊബേല്‍ സമ്മാന ജേതാവ്
നോട്ട്‌നിരോധനവും ഡിജിറ്റലൈസേഷനുമൊക്കെ നല്ല ആശയങ്ങള്‍ തന്നെയാണ്. അഴിമതിരഹിത സമൂഹത്തെ നിര്‍മ്മിക്കാന്‍ പര്യാപ്തമാവുന്നതാണ് അത്തരം നീക്കങ്ങള്
ദില്ലി: നോട്ട് നിരോധനം നല്ലൊരു ആശയമായിരുന്നെന്നു എന്നാൽ അത് ഇന്ത്യയിൽ വിജയിച്ചില്ലെന്നു യുഎസ് സാമ്പത്തികശാസ്ത്രജ്ഞനും നൊബേല്‍ സമ്മാന ജേതാവുമായ റിച്ചാര്‍ഡ് തലേര്‍. രാജ്യത്ത് നിന്ന് ഉയർന്ന മൂല്യത്തിലുള്ള 500, 1000 നോട്ടുകൾ നിരോധിച്ചതിനു ശേഷം 2000 രൂപ നോട്ടുകൾ പുറത്തിറക്കിയതാണ് പദ്ധതി പരാജയപ്പെടാൻ കാരണമെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.
വേദനിലയത്തിലെ റെയ്ഡിനെ ചിലർ രാഷ്ട്രീയമായി ഉപയോഗിക്കുന്നു, റെയ്ഡിനു കാരണം ഇവർ... തുറന്നടിച്ച് ഇപിഎസ്
നോട്ട്‌നിരോധനവും ഡിജിറ്റലൈസേഷനുമൊക്കെ പുത്തൻ ആശങ്ങളാണ്. ഇത് രാജ്യത്തെ അഴിമതി തുടച്ചു നീക്കൻ ഏറെ സഹായകമാകും. എന്നാൽ ഇന്ത്യയില്‍ 2000 രൂപ നോട്ടുകള്‍ പുറത്തിറക്കിയതോടെ പദ്ധതി കുട്ടിക്കളിയായി മാറിയെന്നും തലേര്‍ അഭിപ്രായപ്പെട്ടു.ചിക്കാഗോ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിയായ സ്വരാജ് കുമാറിന്റെ ചോദ്യങ്ങളോട് ഇമെയിലിലൂടെ പ്രതികരിക്കുകയായിരുന്നു റിച്ചാര്‍ഡ് തലേര്‍.
നരേന്ദ്രമോദിയുടെ നോട്ട് പിന്‍വലിക്കല്‍ തീരുമാനത്തെ പിന്തുണച്ച വ്യക്തികളിലൊരാളായിരുന്നു തലേർ. നോട്ട് നിരോധനത്തിലൂടെ കള്ളപ്പണവും അഴിമതിയും കുറയ്ക്കാൻ സഹായകമാകുമെന്നും കറൻസി രഹിത സമ്പദ് വ്യവസ്ഥയിലേക്കുള്ള ചുവടുവെപ്പാണെന്നു തലേർ അന്ന് ട്വീറ്റ് ചെയ്തിരുന്നു.