കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മകന്റെയും കാമുകന്റെയും സഹായത്തോടെ യുവതി ഭര്‍ത്താവിനെ ക്രൂരമായി കൊലപ്പെടുത്തി

  • By Pratheeksha
Google Oneindia Malayalam News

ഉഡുപ്പി: കോടികണക്കനു സ്വത്തുക്കള്‍ കൈവിട്ടു പോകുമെന്നു കരുതി മകന്റെയും കാമുകന്റെയും സഹായത്തോടെ യുവതി ഭര്‍ത്താവിനെ കൊലപ്പെടുത്തി അഗ്നിക്കിരയാക്കി. ഉഡുപ്പി സ്വദേശി ഭാസ്‌ക്കര്‍ഷെട്ടിയാണ് കൊല്ലപ്പെട്ടത്.സംഭവവുമായി ബന്ധപ്പെട്ട് ഭാര്യ രാജേശ്വരി മകന്‍ നവനീത് എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു.

യുവതിയുടെ കാമുകനും ജ്യോതിഷിയുമായ നിരഞ്ജന്‍ ഭട്ടെന്ന മൂന്നാം പ്രതി ഒളിവിലാണ്. ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ തുടരുകയാണ്. സൗദി അറേബ്യയില്‍ ബിസിനസുകാരനായ ഭാസ്‌ക്കര്‍ ഷെട്ടിയെ ജൂലൈ 28 നാണ് കാണാതായത് ..പിന്നീട് സംഭവിച്ചതിതാണ്....

 മാനഭംഗത്തിനിരയായ ബധിരയും മൂകയുമായ യുവതി ആസിഡ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു ! മാനഭംഗത്തിനിരയായ ബധിരയും മൂകയുമായ യുവതി ആസിഡ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു !

കൊലയിലേയ്ക്കു നയിച്ചത്

കൊലയിലേയ്ക്കു നയിച്ചത്

ഉഡുപ്പിയില്‍ ഇവര്‍ താമസിക്കുന്ന വീടിനു സമീപത്താണ് ജ്യോതിഷിയായ നിരഞ്ജന്‍ ഭട്ട് താമസിച്ചിരുന്നത്. യുവതി ഇവിടെ സ്ഥിരം സന്ദര്‍ശകയായിരുന്നു. പതിയെ ഇവര്‍ തമ്മിലടുത്തു. ഇക്കാര്യം ഭാസ്‌ക്കര്‍ ഷെട്ടിയറിഞ്ഞതാണ് കൊലയിലേക്കു നയിച്ചത്.

വീട്ടുകാര്‍ അമ്മയെയും മകനെയും പ്രതികളാക്കി പരാതി നല്‍കി

വീട്ടുകാര്‍ അമ്മയെയും മകനെയും പ്രതികളാക്കി പരാതി നല്‍കി

നാട്ടിലെത്തിയതിനു ശേഷം ജൂലൈ 28 മുതല്‍ ഭാസ്‌ക്കര്‍ ഷെട്ടിയെ കാണാതായിരുന്നു. ഷെട്ടിയുടെ മരണത്തിന് ഉത്തരവാദികള്‍ രാജേശ്വരിയും നവനീതുമാണെന്നു കാണിച്ച് ഷെട്ടിയുടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. ഭാസ്‌ക്കര്‍ ഷെട്ടിയെ ഇരുവരും ചേര്‍ന്ന് ഹോമകുണ്ഡത്തിലിട്ട് കൊലപ്പെടുത്തുകയായിരുന്നെന്നാണ് ഇവര്‍ പറഞ്ഞത്.

 പിന്നീട് ഭാര്യ കുറ്റം സമ്മതിച്ചു

പിന്നീട് ഭാര്യ കുറ്റം സമ്മതിച്ചു

പോലീസ് അന്വേഷണത്തില്‍ തെളിവൊന്നും ലഭിക്കാത്തതിനാല്‍ ഭാര്യയെയും മകനെയും ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഇരുവരും ഭട്ടിനെ ജ്യോതിഷിയുടെ വീട്ടിലെത്തിക്കുകയും ഹോമകുണ്ഡത്തില്‍ തള്ളിയിട്ട് പെട്രോളും നെയ്യുമൊഴിച്ച് കത്തിക്കുകയുമായിരുന്നെന്ന് യുവതി സമ്മതിച്ചു. പിന്നീട് ചാരം സമീപത്തുള്ള തടാകത്തിലൊഴുക്കുകയായിരുന്നു. സമീപത്തു മറ്റു വീടുകളില്ലാത്തതിനാല്‍ സംഭവം ആരുമറിഞ്ഞതുമില്ല.

സ്വത്തു നഷ്ടപ്പെടാന്‍ സമ്മതിക്കില്ല

സ്വത്തു നഷ്ടപ്പെടാന്‍ സമ്മതിക്കില്ല

ഭട്ടിന് മറ്റൊരു ഭാര്യയും നാലുവയസ്സുകാരനുമായ മകനുമുണ്ട്. ഭാര്യയുടെ ബന്ധത്തെ കുറിച്ചറിഞ്ഞ ഇയാള്‍ അവരുടെ പേരിലുള്ള കോടി കണക്കിനു രൂപയുടെ നിക്ഷേപങ്ങള്‍ പിന്‍വലിച്ചിരുന്നു. ഇത് ഷെട്ടിയുടെ രണ്ടാം ഭാര്യയ്ക്കു നല്‍കുമെന്നു കരുതിയാണ് താന്‍ കൊലക്കു കൂട്ടുനിന്നതെന്നാണ് മകന്‍ നവനീത് പറയുന്നത്. എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയായിരിക്കെ സ്വഭാവ ദൂഷ്യം ആരോപിച്ച് നവനീതിനെ കോളേജില്‍ നിന്ന് പുറത്താക്കുകയായിരുന്നു.

അനേകം സ്വത്തുക്കള്‍

അനേകം സ്വത്തുക്കള്‍

ഭാസ്‌ക്കര്‍ ഷെട്ടി രാഷ്ട്രീയ നേതാക്കളുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്നു .അന്വേഷണം വേഗത്തിലാക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ത്രീ സ്റ്റാര്‍ ഹോട്ടലുകള്‍ ഉള്‍പ്പെടെ ഇന്ത്യയിലും വിദേശത്തുമായി കോടികണക്കിനു സ്വത്തുക്കളുടെ ഉടമയായിരുന്നു ഷെട്ടി.

വിശ്വിക്കാനാവാതെ സമീപ വാസികള്‍

വിശ്വിക്കാനാവാതെ സമീപ വാസികള്‍

പ്രദേശവാസികള്‍ക്ക് ജ്യോതിഷി നിരഞ്ജന്‍ ഭട്ട് വളരെ ആരാധ്യനായിരുന്നു. എപ്പോഴും വളരെ സൗമ്യമായി പെരുമാറിയിരുന്ന ഇയാള്‍ കൊലപാതകക്കേസിലെ പ്രതിയാണെന്നു വിശ്വസിക്കാനാവുന്നില്ലെന്നാണ് പ്രദേശ വാസികള്‍ പറയുന്നത്.

English summary
Demonic wife teamed up with alleged lover, son to kill husband in uduppi ,karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X